Video Stories
പാട്ടില്‍, ഗാംഭീറിന് അവസരം നല്‍കണമായിരുന്നു
![](https://demo.chandrikadaily.com/wp-content/uploads/2016/09/dc-Cover-9jpq8s61jccnt50mctcp3frht7-20160514184537.Medi_.jpeg)
വര്‍ഷത്തിലധികം ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ തലവേദനയുള്ള കസേരയില്‍ ഇരുന്നതിന് ശേഷം വിരമിക്കുന്ന സന്ദീപ് പാട്ടില്‍ എന്ന നമ്മുടെ ഇന്നലെകളിലെ ബാറ്റിംഗ് ഹീറോ പറഞ്ഞത് വാസ്തവമാണ്- ഈ കസേര എനിക്ക് നല്‍കിയത് ശത്രുക്കളെ മാത്രമാണ്. പക്ഷേ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തുവെന്ന സന്തോഷത്തോടെയാണ് പിരിയുന്നത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എപ്പോഴുമാവില്ലല്ലോ….
1983 ലെ ലോകകപ്പ് കപില്‍ദേവ് ലോര്‍ഡ്‌സില്‍ ഉര്‍ത്തുമ്പോള്‍ സന്ദീപിലെ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്നു. ശക്തമായ തീരുമാനങ്ങളും മന:സാന്നിദ്ധ്യവുമായിരുന്നു പാട്ടിലിന്റെ മുഖമുദ്ര. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോട് പോലും വിരമിക്കാന്‍ സമയമായിരിക്കുന്നു എന്ന് പറഞ്ഞത് അദ്ദേഹമാണ്. രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം റിട്ടയര്‍മെന്റ് നോട്ടീസ് നല്‍കിയതും പാട്ടില്‍ തന്നെ. പക്ഷേ തന്റെ അവസാന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹമെടുത്ത തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വരുന്നു-ഗൗതം ഗാംഭീറിലെ ഓപ്പണര്‍ക്ക് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അവസരം നല്‍കാതിരുന്നതിനോട്. സെലക്ഷന്‍ കമ്മിറ്റിക്കും ചെയര്‍മാന്‍ പാട്ടിലിനും അവരുടേതായ നിലപാടുണ്ടാവും. പക്ഷേ പുറത്ത് കേള്‍ക്കുന്ന ആരോപണങ്ങളില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വീരാത് കോലിയുടെ പേര് വരെ കേള്‍ക്കുന്നുണ്ട്.
ഗാംഭീറും മഹേന്ദ്രസിംഗ് ധോണിയും തമ്മിലുളള പിണക്കങ്ങള്‍ നാട്ടില്‍പ്പാട്ടാണ്. ഗാംഭീര്‍ രണ്ട് വര്‍ഷമായി ദേശീയ ടീമിന് പുറത്തിരിക്കാന്‍ കാരണങ്ങളിലൊന്ന് ധോണിയാണെന്നാണ് അന്തപ്പുരഹസ്യം. അതില്‍ സത്യമുണ്ട് താനും. ധോണി ടെസ്റ്റ് ടീമിന്റെ അമരത്ത് നിന്ന് പുറത്തായപ്പോള്‍ പകരക്കാരനായി വന്ന കോലിയുമായും ഗാംഭീറിന് നല്ല ബന്ധമില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പലപ്പോഴും ബാംഗ്ലൂര്‍ നായകന്‍ കോലിയും കൊല്‍ക്കത്ത നായകന്‍ ഗാംഭീറും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇത് കൂട്ടിചേര്‍ത്ത് വായിക്കാനാണ് ഇപ്പോള്‍ പാട്ടിലിന്റെ സെലക്ഷന്‍ കമ്മിറ്റി അവസരമൊരുക്കിയിരിക്കുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നു ഗാംഭീര്‍. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 500 ലധികം റണ്‍സ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ദുലിപ് ട്രോഫിയില്‍ മൂന്ന് അര്‍ധ ശതകങ്ങള്‍. നല്ല നിലയില്‍ കളിക്കുന്ന ഒരു സീനിയര്‍ താരത്തിന് വിരമിക്കാനെങ്കിലും അവസരം നല്‍കേണ്ടതിന് പകരം അദ്ദേഹത്തെ അകാരണമായി തഴഞ്ഞതിലെ രാഷ്ട്രീയം ഇനി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും.
സേവാഗിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ ആരോപണമുണ്ടായിരുന്നു. വേദനയോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വീരുവിനെ പോലെ ഗാംഭീറും ഡല്‍ഹിക്കാരനാണ്- ഡല്‍ഹിക്കാരെ തഴയുന്നതില്‍ ചിലര്‍ കളിക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരാനാണ് ഇപ്പോഴത്തെ തീരുമാനം വക വെച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ഇപ്പോള്‍ മികച്ച ടീമാണ്. അവര്‍ക്കെതിരെ കന്നിക്കാരനായ രാഹുലിനെ പോലെ ഒരാള്‍ക്കൊപ്പം നമ്മുടെ ഇന്നിംഗ്‌സ് ആരംഭിക്കാന്‍ ഇടം കൈയ്യനും അനുഭവസമ്പന്നനുമായ ഒരു ഓപ്പണര്‍ ഗാംഭീറില്‍ ഉള്ളപ്പോള്‍ പരീക്ഷണങ്ങളിലേക്ക് പേവേണ്ടതില്ലായിരുന്നു. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ശര്‍മക്കും മുംബൈക്കും സംശയമുളളപ്പോള്‍ മുംബൈക്കാരനായ പാട്ടില്‍ ഒരു ഡല്‍ഹിക്കാരനെ തഴഞ്ഞതിനെ ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ എങ്ങനെ കുറ്റം പറയും.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്രൂപ്പിസത്തിന്റെ ശക്തി അതിന്റെ പരമോന്നതിയില്‍ അനുഭവിച്ചയാളാണ് പാട്ടില്‍. മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ലോബികള്‍ പരസ്പരം മല്‍സരിച്ച കാലത്ത് നിന്ന് നമ്മുടെ ക്രിക്കറ്റിനെ മോചിപ്പിച്ചതില്‍ പാട്ടിലിന് പങ്കുണ്ട്. അത് കൊണ്ടാല്ലോ സ്വന്തം നാട്ടുകാരനായ സച്ചിനോട് അദ്ദേഹം തന്നെ സമയമായിരിക്കുന്നു എന്ന് പറഞ്ഞത്. സച്ചിന്റെ സ്ഥാനത്ത് കോലിയെയും രഹാനെയെയുമെല്ലാം നമുക്ക് നല്‍കിയതും പാട്ടിലാണ്. ദ്രാവിഡിനോടും ലക്ഷ്മണോടും സഹീറിനോടും സേവാഗിനോടും ദയ കാണിക്കാതിരുന്നതും പാട്ടില്‍ തന്നെ. പക്ഷേ ഇവര്‍ക്കെല്ലാം വിരമിക്കാന്‍ അവസരം നല്‍കിയത് പോലെ ഗാംഭീറിനോടും കരുണ ആവാമായിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ