Video Stories
പ്രവാസിയുടെ പ്രയാസങ്ങള്‍
![](https://demo.chandrikadaily.com/wp-content/uploads/2016/11/Pravasi-Keralaites.jpg)
സ്വപ്‌നങ്ങളുടെ ചിറകിലേറി മലയാളി ഗള്‍ഫില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. വീടിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന മലയാളി കേരളത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയില്‍ ഗള്‍ഫ് മലയാളി ചെലുത്തിയ സ്വാധീനം വാക്കുകളാല്‍ വര്‍ണിക്കാനാവില്ല. കേരളത്തില്‍ നിന്ന് മാത്രം 30 ലക്ഷത്തിലേറെ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ലക്ഷക്കണക്കിന് മലയാളികള്‍ വേറെയുമുണ്ട്. ഇവരെല്ലാം കൂടി ഒരു വര്‍ഷം കേരളത്തിലേക്കയക്കുന്നത് ഒന്നര ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ അവഗണനയുടെ കഥകളാണ് ഗള്‍ഫ് മലയാളിക്ക് പറയാനുള്ളത്. ചൂഷണം ചെയ്യപ്പെടാനുള്ളവരായി മാത്രം അവര്‍ പരിഗണിക്കപ്പെടുന്നു. മിഡില്‍ ഈസ്റ്റിലെ വിവിധ രാഷ്ട്രങ്ങളിലുള്ള ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം പേരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്.
നാടിനുവേണ്ടി വിയര്‍പ്പൊഴുക്കുന്നപ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രവാസി പെന്‍ഷന്‍ തുക ഉയര്‍ത്തി പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കണം. പ്രവാസികള്‍ക്കായി സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതിയും നടപ്പാക്കണം. സര്‍ക്കാറിന്റെ വിഹിതവും ഇതിലുണ്ടാകണം. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി നാടണയുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പ്രവാസി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കണം. ഇവര്‍ക്ക് ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ മിനി വ്യവസായ സോണുകള്‍ തുടങ്ങണം. മടങ്ങിയത്തെിയവര്‍ക്ക് തൊഴിലിന് മുന്‍ഗണന വേണം. സര്‍ക്കാറിന്റെ തരിശുഭൂമി കൃഷിചെയ്യാന്‍ ഇത്തരം സംഘങ്ങള്‍ക്ക് പാട്ടത്തിന് നല്‍കണം. റോഡ്, പാലം, കെട്ടിട നിര്‍മാണം എന്നിവ ഇവരെ ഏല്‍പിക്കണം. വിദ്യാഭ്യാസ, ആരോഗ്യ, മേഖലയില്‍ പ്രവാസി നിക്ഷേപത്തോടെ സ്ഥാപനങ്ങള്‍ തുടങ്ങണം.
പാവപ്പെട്ട പ്രവാസികളെ എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതി മാറണം. വരുമാനം കണക്കിലെടുത്ത് മാത്രമേ എ.പി.എല്‍-ബി.പി.എല്‍ നിര്‍ണയം പാടുള്ളൂ. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി ഏകജാലക സംവിധാനമോ പ്രവാസി ഹെല്‍പ് ഡെസ്‌ക്കോ എല്ലാ ജില്ലകളിലും ആരംഭിക്കണം. പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കണം. അല്ലെങ്കില്‍ എംബസികള്‍ വഴിയോ നോര്‍ക്ക മുഖേനയോ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നടപടിയുണ്ടാകണം. ചുരുങ്ങിയ അവധിക്ക് നാട്ടിലത്തെുന്ന പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി കഴിയണം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉപരി പഠന സാധ്യത ഉറപ്പ് വരുത്തണം. രണ്ടു ലക്ഷത്തോളം കുട്ടികളാണ് 12ാം ക്ലാസ് കഴിഞ്ഞ് പ്രതിവര്‍ഷം ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നത്. വിദേശത്ത് കോളജുകളോ പഠന കേന്ദ്രങ്ങളോ തുടങ്ങുന്നത് ആലോചിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തണം.
സ്വദേശിവത്കരണം മൂലം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നാട്ടില്‍ തിരിച്ചത്തെിയാല്‍ എന്തുചെയ്യുമെന്നത് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. തിരിച്ചത്തെുന്നവരെ പുനരധിവസിപ്പിക്കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. മുമ്പ് പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പാക്കേജുകള്‍ പലതും കടലാസിലൊതുങ്ങി. മടങ്ങിയത്തെുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യവും തൊഴിലും ഉറപ്പാക്കണം. സ്വയംതൊഴില്‍ കണ്ടത്തൊന്‍ നടപടി വേണം. സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കണം. നോര്‍ക്കക്ക് കീഴില്‍ പ്രവാസികള്‍ക്കായി എംപ്ലോയ്‌മെന്റ് ബ്യൂറോ തുടങ്ങണം. പ്രവാസികള്‍ക്കും തിരിച്ചത്തെുന്നവര്‍ക്കുമായി സുരക്ഷിതമായ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കണം. വിമാനത്താവളം, തുറമുഖം, മോണോ റെയില്‍, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തണം. ഇത്തരം പദ്ധതികളില്‍ പ്രവാസികള്‍ക്ക് ഓഹരി നല്‍കണം. ഇതുവഴി, പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരിന് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നതിനൊപ്പം പ്രവാസികള്‍ നിക്ഷേപ തട്ടിപ്പുകളില്‍ പെടുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും.
മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല. റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. റണ്‍വേയുടെ നീളം വര്‍ധിപ്പിച്ചാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട് ദുരൂഹവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രവാസികളുടെ യാത്രാ ദുരിതത്തിന് വലിയ തോതില്‍ പരിഹാരമുണ്ടാക്കിയത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരവാണ്. നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിനാല്‍ പ്രവാസികള്‍ ധാരാളം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ വിമാനത്താവളം ഇല്ലാതായാല്‍ പ്രവാസികള്‍ നേരിടേണ്ടി വരുന്ന യാത്രാ ദുരിതം വിവരിക്കാനാവില്ല. അതിനാല്‍ കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിച്ച് പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുന്നത് തടയാന്‍ കര്‍ശന നടപടി വേണം. അവധിക്കാലത്തും തിരക്കേറിയ സമയങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെയാണ് വിമാനക്കമ്പനികള്‍ യാത്രക്കൂലി കൂട്ടുന്നത്. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും തടയാന്‍ നടപടികളില്ല. സ്‌കൂള്‍ അവധി, ആഘോഷങ്ങള്‍ തുടങ്ങി തിരക്കേറിയ സമയത്ത് നിയന്ത്രണമില്ലാതെ വിമാന യാത്രക്കൂലി കുത്തനെ വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. വര്‍ഷത്തിലുടനീളം നിരക്കില്‍ തുല്യത വരുത്തുകയും ഈടാക്കാവുന്ന പരമാവധി നിരക്ക് സര്‍ക്കാര്‍ ഇടപെട്ട് നിജപ്പെടുത്തുകയും വേണം.
റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ ഇരകളായിട്ടുള്ളത് നിരവധി പേരാണ്. നല്ലൊരു ജീവിതമെന്ന സ്വപ്‌നത്തിനായി ഏജന്‍സിക്ക് പണം കൊടുത്ത് ചതിയില്‍പെട്ടവരുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരമില്ലാത്ത ഏജന്‍സികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കരുത്. റിക്രൂട്ട്‌മെന്റുകള്‍ സര്‍ക്കാര്‍ തലത്തിലോ മേല്‍നോട്ടത്തിലോ ആകണം. നാട്ടില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയില്‍ ദുബൈയില്‍ കൊണ്ടുവന്ന ശേഷം സ്ത്രീകളെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കടത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ബോധവത്കരണമടക്കം നടപടികള്‍ വേണം.
പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. നോര്‍ക്ക പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തണം. വിമാനത്താവളങ്ങളില്‍ നോര്‍ക്കക്ക് കീഴില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തണം. വിദേശത്ത് അപകടത്തില്‍പെടുന്ന പ്രവാസികളുടെ അവകാശം ഉറപ്പാക്കാനും നോര്‍ക്ക നടപടി സ്വീകരിക്കണം. ശമ്പളം ലഭിക്കാതെയും മറ്റും ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ നിയമ സഹായമടക്കം ലഭ്യമാക്കണം. നിലവില്‍ എംബസികളില്‍ നിന്നുള്ള സഹായത്തിന് പലപ്പോഴും കാലതാമസം നേരിടുന്ന അവസ്ഥയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ രേഖകള്‍ ശരിയാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. മൃതദേഹം നാട്ടിലത്തെിക്കാന്‍ നിലവില്‍ വിമാന കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്കാണ് ഈടാക്കുന്നത്. ഈ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
നാട്ടില്‍ വരാതെ തന്നെ വോട്ട് ചെയ്യാന്‍ കഴിയുക എന്ന പ്രവാസികളുടെ സ്വപ്‌നം മരീചിക പോലെ അകന്നകന്നു പോകുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. വന്‍ തുക മുടക്കി നാട്ടിലത്തെി വോട്ട് ചെയ്യുക എന്നത് ഭൂരിഭാഗം പ്രവാസികള്‍ക്കും കഴിയുന്ന കാര്യമല്ല. അതിനാല്‍, പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നിട്ടിറങ്ങണം. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം പ്രവാസികള്‍ക്കും നല്‍കണം.
പ്രവാസികളുടെ കൃത്യമായ കണക്ക് ഇല്ലാത്ത സ്ഥിതിയാണുള്ളത്. 80 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ കണക്ക്. ഇതില്‍ 40 ശതമാനത്തോളം കേരളീയരാണ്. എന്നാല്‍, കേരളത്തിലെ 2013ലെ സെന്‍സസ് പ്രകാരം 16.25 ലക്ഷം പേര്‍ മാത്രമാണ് പ്രവാസികള്‍. അതിനാല്‍ പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിന് നടപടി വേണം. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നത് ക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് സഹായകരമാകും.
കെ.ടി റബീഉള്ള
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ