Video Stories
മഹി ബാറ്റിങ് തുടരില്ല
![](https://demo.chandrikadaily.com/wp-content/uploads/2017/01/kohli-dhoni.jpg)
ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികാര കൈമാറ്റം എന്നും പുലിവാല് പ്രശ്നമായിരുന്നു. സുനില്‍ ഗവാസ്ക്കര്‍ കത്തി നില്ക്കുന്ന കാലത്ത് കപില്‍ദേവിനെ അവതരിപ്പിച്ചുള്ള ഗ്രൂപ്പുകളി മുതല്‍ ഏറ്റവും അവസാനം രാഹുല്‍ ദ്രാവിഡില്‍ നിന്നും എം.എസ് ധോണിയിലേക്കുള്ള അധികാര കൈമാറ്റത്തില്‍ വരെ-പിന്നാമ്പുറ കഥകള്‍ വിശ്വസിക്കാമെങ്കില്‍ പ്രശ്നങ്ങള്‍ പലവിധമുണ്ടായിരുന്നു. എം.എസ് ധോണിയിലെ ഏകദിന,ടി-20 നായകന് കൃത്യമായ സമയത്ത് തനിക്ക് കപ്പിത്താന് തൊപ്പി വേണ്ടെന്ന് പ്രഖ്യാപിച്ചതിന് പിറകിലും ചില അന്തര്‍നാടകങ്ങളുണ്ട്.
പക്ഷേ അന്തര്‍ നാടകങ്ങളിലും വ്യക്തമായ തീരുമാനമെടുക്കാനുളള കരുത്താണ് കപിലിന് പോലും ഇല്ലാതിരുന്നത്. കപിലിനോടും ഗവാസ്ക്കറിനോടും സച്ചിനോട് പോലും ചില മുന്നറിയിപ്പുകള്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഭരിച്ചവര്‍ നല്കിയിരുന്നെങ്കില് മഹിയിലെ ക്യാപ്റ്റനോട് അങ്ങനെയൊരു നിര്‍ദ്ദേശം സെലക്ഷന് കമ്മിറ്റി മുന്‍വെച്ചതായി അറിവില്ല. ഇവിടെയാണ് സുഗമമായ അധികാര കൈമാറ്റത്തിന്റെ ശക്തി അറിയേണ്ടത്. ധോണിയിലെ കളിക്കാരനും നായകനും എന്നും കൂളാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും അത് നടപ്പാക്കുന്ന കാര്യത്തിലും പദ്ധതി വിജയിച്ചാലും ഇല്ലെങ്കിലും അമിതമായ ആവേശം അദ്ദേഹം കാണിക്കാറില്ല. 2011 ലെ വാംഖഡെ ലോകകപ്പ് ഫൈനല്‍ വേദിയില്‍, ഹെലികോപ്ടര്‍ ഷോട്ടിലുടെ ലങ്കയെ മലര്‍ത്തിയടിച്ച ഘട്ടത്തിലും മതിമറന്നിരുന്നില്ല ധോണി. കപ്പ് ഏറ്റുവാങ്ങുമ്പോഴും, അതിന് ശേഷം സംസാരിച്ചപ്പോഴും പക്വതയായിരുന്നു മഹിയുടെ മുഖമുദ്ര.
ഇപ്പോള്‍ അദ്ദേഹത്തിലെ ക്യാപ്റ്റന്‍ വിരാത് കോലിയെ അംഗീകരിച്ചതിന് പിറകിലെ മന: ശാസ്ത്രവും ശ്രദ്ധിക്കണം. കോലി മനോഹരമായി ടെസ്റ്റ് ടീമിനെ നയിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലെ നാല് മല്‍സരത്തിലും തകര്‍പ്പന്‍ വിജയം മാത്രമല്ല നായകന് എന്ന നിലയിലും ബാറ്റ്സ്മാന് എന്ന നിലയിലും കാര്യമായ സംഭാവനകല് നല്കി. യുവതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അനുഭവസമ്പന്നരുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലുമെല്ലാം വിജയിച്ച കോലിയുടെ കരുത്തിനെ ക്രിക്കറ്റ് ലോകം അംഗീകരിച്ച സാഹചര്യത്തില്‍ ഏകദിന പരമ്പരയില്‍ ടീം പതറിയാല്‍ അത് ധോണിയിലെ നായകനുളള കല്ലേറായി മാറും. ഇത് മനസ്സിലാക്കാനുള്ള വിശാല ബുദ്ധിയാണ് ധോണിയെ വിത്യസ്തനാക്കുന്നത്.
കോലി കാര്യഗൗരവത്തില്‍ തന്നെ നടത്തിയ ആദ്യ പ്രതികരണത്തിലും ധോണിയെ അംഗീകരിക്കുന്ന വിശാല മനസ്സാണ് പ്രകടിപ്പിച്ചത്. ധോണി ടീമിലുള്ളപ്പോള്‍ തന്റെ നായകന് അദ്ദേഹം തന്നെയാണെന്ന അഭിപ്രായത്തിലെ ബഹുമാനം പ്രസക്തമാണ്. ഇതിന് മുമ്പ് അത്തരത്തിലൊരു പരസ്യ അംഗീകാരം പുതിയ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റന്‍ നല്‍കിയിട്ടില്ല. അതിന് വേണമെങ്കിലും ചരിത്രം നോക്കിയാല്‍ മതി. കോലി പ്രായം കൊണ്ട് സീനിയര്‍ താരമല്ല. ദ്രാവിഡില്‍ നിന്നും ധോണിയിലേക്കുളള ക്യാപ്റ്റന്‍ ദൂരത്തിനിടയില്‍ യുവരാജ് സിംഗുണ്ടായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ധോണിയെക്കാള്‍ സീനിയര്‍ യുവിയായിരുന്നു.
പക്ഷേ ക്യാപ്റ്റന്‍സിയെക്കുറിച്ചുളള ചിന്തകളിലും ചര്‍ച്ചകളിലും ധോണി മുന്നില്‍ വന്നപ്പോള്‍ യുവരാജ് അത് അംഗീകരിച്ചു. വിരേന്ദര്‍ സേവാഗിന് ക്യാപ്റ്റന്‍സി താല്‍പ്പര്യമുണ്ടായിരുന്നു. ഗൗതം ഗാംഭീറിന് മോഹമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ബഹുമാനിച്ചുള്ള നീക്കത്തിലും തനിക്കെതിരെ കല്ലേറ് വന്നപ്പോള്‍ ധോണി പ്രതികരിച്ചില്ല. ഇപ്പോള്‍ കോലിയിലെ പുതിയ നായകന് തന്റെ മുന്‍ഗാമിയെ ബഹുമാനിക്കുമ്പോള്‍ പക്ഷേ ആ ബഹുമാനത്തിനൊരു കാലാവധിയുണ്ടെന്ന സത്യവും ധോണിക്കറിയാം. അതിനാല്‍ എം.എസ് എന്ന റാഞ്ചിക്കാരന് അധികകാലം താരമായി ടീമില്‍ തുടരില്ല. ഒരു പക്ഷേ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ടി-20 വിടാനാണ് സാധ്യത. 2019 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം കോലിക്ക് കീഴില്‍ കളിക്കാനും സാധ്യത കുറവാണ്.
രണ്ട് പേരും പരസ്പരം അറിയുന്നവരും മനസ്സിലാക്കുന്നവരുമായതിനാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്ന് പറയാനുമാവില്ല. മുന്‍ നായകന്മാര് എപ്പോഴും ടീമിന് ഭാരമാണ്. ഈഗോ പ്രശ്നങ്ങള്‍ പലവിധത്തില്‍ വരും. ഇതെല്ലാമറിയുന്ന ധോണിയിലെ ക്രിക്കറ്റര്‍ സമീപദിവസങ്ങളില്‍ തന്നെ മറ്റൊരു വലിയ തീരുമാനമെടുത്താല്‍ അല്‍ഭുതപ്പെടാനില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ