Connect with us

Video Stories

ഹിന്ദുത്വത്തിലെ ആശയക്കുഴപ്പം

Published

on

രാംപുനിയാനി

‘ഹിന്ദുത്വ’യുമായി ബന്ധപ്പെട്ട പുനഃപരിശോധനാ കേസുകളില്‍ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് കഴിഞ്ഞ മാസം 25 ാം തിയ്യതിയാണ് വിചാരണ ആരംഭിച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുപ്പു വേളകളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വോട്ട് ചെയ്ത് തന്നെ അധികാരത്തിലെത്തിച്ചാല്‍ മഹാരാഷ്ട്രയെ രാജ്യത്തെ പ്രഥമ ഹിന്ദു രാഷ്ട്രമായി മാറ്റുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മനോഹര്‍ ജോഷി പ്രസംഗിച്ചതാണ് ഇതിലൊരു കേസ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. 1987ല്‍ താക്കറെ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. തങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഹിന്ദുയിസം സംരക്ഷിക്കാനാണെന്നും മുസ്‌ലിംകളുടെ വോട്ടുകള്‍ ഞങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്നും രാജ്യം ഹിന്ദുക്കള്‍ക്ക് സ്വന്തമാണെന്നുമായിരുന്നു താക്കറെയുടെ പ്രസംഗം. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ശിവസേന അധികാരത്തിലെത്തിയാല്‍ എല്ലാവരും ഹിന്ദു മതത്തിന് ദീക്ഷ നല്‍കണമെന്നും താക്കറെ പ്രസംഗിച്ചു.

ഹിന്ദുത്വം മതമല്ലെന്നും ഒരു ജീവിത രീതിയോ മാനസികാവസ്ഥയോ ആണെന്നുമാണ് 1995ലെ വിധിയില്‍ ജസ്റ്റിസ് വര്‍മ്മ അഭിപ്രായപ്പെട്ടത്. ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്‍ക്ക് സംക്ഷിപ്തമായ അര്‍ത്ഥം നല്‍കാനാകില്ല. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വം എന്നായിരുന്നു വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടിയിരുന്നത്. ഹിന്ദുത്വം ജീവിത രീതിയാണെന്ന കോടതിയുടെ അഭിപ്രായം സംഘ് പരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ട ബലപ്പെടുത്തുന്നതിനാണ് ഉപയോഗപ്പെടുക. ഗുരുവായൂര്‍ ക്ഷേത്ര കേസും ഈ അഭിപ്രായം തന്നെയാണ് നല്‍കുന്നത്. പ്രത്യേക മത പരിഗണന ലഭിക്കണമെന്നാവശ്യപ്പെട്ട് സദ്‌സംഘികള്‍ നല്‍കിയ കേസിലും മറിച്ചല്ല കോടതി നിലപാട്. ഹിന്ദുയിസം ഒരു ജീവിത രീതിയാണെന്നും അപ്പോള്‍ എങ്ങനെയാണ് സദ് സംഘികള്‍ക്ക് പ്രത്യേക മതത്തിന്റെ പരിഗണന നല്‍കാനാകുകയെന്നുമാണ് കോടതിയുടെ ചോദ്യം.

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നും രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ മുക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് കോടതിയെ സമീപിച്ചത്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവക്കു കൃത്യമായ വ്യാഖ്യാനം നല്‍കാന്‍ ഈ കേസിന്റെ വിചാരണ വേള കോടതിക്കു നല്ല അവസരമായിരുന്നു. വളരെയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഹിന്ദുയിസമെന്ന് നിരവധി അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഇതൊരു മതമല്ല, ഇതൊരു ജീവിത രീതിയാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നീ പദങ്ങള്‍ നിരവധി തവണ പരസ്പരം മാറ്റിയും മറിച്ചും ഉപയോഗിച്ചിട്ടുണ്ട്.

ഒരു പ്രവാചകനില്ലാതെ ഉദയം ചെയ്തതാണ് ഹിന്ദു മതമെന്നതിനാലാണ് ഹിന്ദുയിസം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുടെ ആശയക്കുഴപ്പത്തിനു കാരണം. വ്യക്തമായ ഒരു വേദ പുസ്തകമോ പ്രവാചകനോ ഏക ദൈവമോ ഇതിനില്ല. പ്രവാചകര്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിച്ച ക്രിസ്തു മതം, ബുദ്ധ മതം, ഇസ്‌ലാം മതം, സിക്കുമതം തുടങ്ങിയവയില്‍ നിന്നും ഹിന്ദു മതത്തിന്റെ ഘടന വളരെ വ്യത്യസ്തമാണ്. ആര്യന്മാരുടെ ആദര്‍ശങ്ങളും ജീവിത രീതിയും പ്രതിപാദിക്കുന്ന വേദങ്ങളിലൂടെയാണ് ഹിന്ദുമതം വ്യക്തമാക്കപ്പെടുന്നത്. സര്‍വ ജീവത്വവാദത്തില്‍ നിന്ന് തുടങ്ങി നിരീശ്വരവാദത്തിലെത്തുന്ന സകലതും ഒരു കുടക്കീഴിലൊതുങ്ങുന്നതാണ് അവരുടെ വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഹിന്ദുയിസം എന്ന പദം പ്രയോഗത്തിലെത്തിയത്. മധ്യേഷ്യയില്‍ നിന്നാണ് ഇതിന്റെ തുടക്കം. സിന്ധു എന്ന പദത്തില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചതെന്ന് കരുതുന്നു. അടിസ്ഥാനപരമായി ബ്രാഹ്മണര്‍, നാഥ്, തന്ത്ര, സിദ്ധ, ശിവ, സിദ്ധാന്ത തുടങ്ങി നിരവധി മത പാരമ്പര്യമായിരുന്നു നിലനിന്നിരുന്നത്. ഈ വിഭിന്ന പ്രവണതകള്‍ പരിഗണിച്ചാവണം ഹിന്ദുയിസത്തിന്റെ ആദ്യ നിര്‍മ്മാണം നടത്തേണ്ടത്. ഈ മത ശാഖക്കു ചുറ്റുമുള്ളവരില്‍ നിന്നാണ് പിന്നീട് ഹിന്ദുയിസം ഒരു മതമായി മാറുന്നത്. ജൈന മതവും ബുദ്ധ മതവും ശരിയായ അളവില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഹിന്ദുയിസത്തിന്റെ നിര്‍മ്മാണം രേഖപ്പെടുത്തപ്പെട്ടത്. വര്‍ഗീയതയുടെ വിത്ത് വന്നതോടെ ഹിന്ദുയിസം ഇസ്‌ലാം മതത്തിനും ക്രിസ്തു മതത്തിനും എതിരായി.

മുഴുവന്‍ ഹിന്ദുക്കളും ഹിന്ദുത്വ എന്ന പദത്തിനു കീഴില്‍ വരുമെന്ന വ്യക്തമായ നിര്‍വചനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈന്ദവ ദേശീയതയുടെ മുന്നണിപ്പോരാളി സവര്‍ക്കര്‍ നല്‍കുകയുണ്ടായി. ഹിന്ദു മതമായി സങ്കല്‍പിക്കുന്നതും ഹിന്ദു ദേശീയതയുടെ രാഷ്ട്രീയവും അതിലുള്‍പ്പെടും. അതിനാല്‍ സ്വാഭാവികമായും മതം, ബ്രാഹ്മണിസത്തിന്റെ പ്രബല ഭാഗമായ ഹിന്ദുയിസം എന്നിവ ഹിന്ദു ദേശീയതയുമായി പിണഞ്ഞു കിടക്കുന്നു. ഹൈന്ദവ ദേശീയത എന്നത് ഉയര്‍ന്ന ജാതിക്കാരും ജന്മികളും ഉള്‍പ്പെട്ട ഹിന്ദുക്കളുടെതാണ്. സ്വാതന്ത്ര്യം, ഏകത്വം, സാഹോദര്യം തുടങ്ങിയ ഘടകങ്ങളില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇവര്‍ നിരുത്സാഹപ്പെടുത്തുകയാണ്. ഹൈന്ദവ ദേശീയ വാദികള്‍ മനുസ്മൃതി പോലുള്ളവ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുക്കളും മഹാത്മാ ഗാന്ധിജി മതേതര, ജനാധിപത്യ മൂല്യങ്ങള്‍ പരിപോഷിപ്പിച്ചതായി കരുതുന്നവരാണ്.

ജാതി ഘടകങ്ങള്‍ ആധിപത്യം വഹിക്കുന്ന ഒരു കുടക്കീഴില്‍ സങ്കീര്‍ണമായി കിടക്കുന്ന വ്യവസ്ഥിതിയാണ് ഹിന്ദുയിസം. ബ്രാഹ്മണിക് വിശ്വാസ പ്രമാണങ്ങളാണ് ഹിന്ദുയിസമെന്നാണ് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. നാഥ് തന്ത്ര, ഭക്തി തുടങ്ങിയവ ക്ഷയിക്കുകയും ബ്രാഹ്മീണ അരാജകത്വം ഹിന്ദുത്വമായി ആവിഷ്‌കരിക്കുകയും ചെയ്തു. ഹിന്ദുയിസം മുഴുവന്‍ ഇന്ത്യക്കാരുടെയും മതമല്ലെന്നത് വളരെ വ്യക്തമാണ്. ഹിന്ദുയിസത്തിലെ ബ്രാഹ്മണ നിരയുമായി ബന്ധപ്പെട്ട് പണിതതാണ് ഹിന്ദുത്വ. ജനപ്രാതിനിധ്യ നിയമത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു മുമ്പ് ഈ സങ്കീര്‍ണത മനസ്സിലാക്കുന്നത് അത്യാവശ്യമാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവയുടെ നിര്‍വചനം മനസ്സിലാക്കുന്നതിന്റെ പ്രയോജനം എസ്.ആര്‍ ബൊമ്മൈ കേസില്‍ സുപ്രീം കോടതി മനസ്സിലാക്കിയതാണ്. മതത്തിന്റെ പലകയില്‍ നിന്നു തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാജ്യത്തിന്റെ മതേതര കെട്ടുറപ്പിനെ ക്ഷയിപ്പിക്കുന്നതിനു സമാനമാണെന്നാണ് ജസ്റ്റിസ് ബി.പി ജീവന്‍ റെഡ്ഢി എഴുതിയത്. എന്നാല്‍ കഷ്ടി ഒരു വര്‍ഷത്തിനു ശേഷം, ഹിന്ദുത്വ കേസുകളുമായി ബന്ധപ്പെട്ട വിധികളിലൂടെ ഇന്ത്യയുടെ മതേതര യോഗ്യത നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

മതവും സാംസ്‌കാരികവുമായ യാതൊരു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെയാകണം തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമില്ലാത്ത വൈകാരികതക്കു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുമതി നല്‍കരുതെന്നും അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. രാഷ്ട്രീയത്തില്‍ നിന്നും മതത്തെ വേര്‍തിരിക്കുന്ന ഈ സംജ്ഞയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്. ഇന്ത്യന്‍ ഭരണഘടനയുടെയും മതേതരത്വ മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് കൃത്യമായി നിര്‍വചനം നല്‍കാന്‍ കോടതിക്കുള്ള ചരിത്രപരമായ അവസരമാണിത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.