Video Stories
അഴിഞ്ഞുവീണ പൊയ്മുഖം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പൊയ്മുഖങ്ങള്‍ നിനച്ചിരിക്കാതെ അഴിഞ്ഞുവീഴുന്നതുകണ്ട് ഊറിച്ചിരിക്കുകയാണിപ്പോള്‍ കേരള ജനത. സര്‍ക്കാരുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്നും ഇന്നലെയുമായി പുറത്തുവന്ന രണ്ടു സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വസിച്ചേല്‍പിച്ച അധികാരം രാഷ്ട്രീയ ലാക്കിനുവേണ്ടി ദുരുപയോഗം ചെയ്തതായാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ടീം സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ മറയാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കേരളഹൈക്കോടതി. അഴിമതി വിരുദ്ധതയുടെ മുഖമായി പിണറായിസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജേക്കബ്‌തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തയാണ് മറ്റൊന്ന്. രണ്ടു സംഭവങ്ങളിലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുമ്പേതന്നെ ആരോപിക്കപ്പെട്ട രാഷ്ട്രീയ ദുഷ്ടലാക്കാണ് പട്ടാപ്പകല്‍ അഴിഞ്ഞുവീണിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് രണ്ടാഴ്ചക്കുശേഷം ഒക്ടോബര്‍ പതിനൊന്നിനാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അഴിമതിയും മാനഭംഗവുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗങ്ങള്‍ക്കുശേഷം മുന്‍കാലങ്ങളില്‍ പതിവുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കാറുള്ള പിണറായി വിജയന്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിച്ചുവരവെയാണ് ഇത്തരമൊരു കേസെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ അര നൂറ്റാണ്ടിലേറെ സുതാര്യമാര്‍ന്ന, തേജസ്സുറ്റ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെയും മറ്റും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി തങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കുക എന്ന ദുഷ്ട ചിന്തയായിരുന്നു ഇത്തരത്തിലുള്ളൊരു പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് അന്നുതന്നെ പരക്കെ ആക്ഷേപമുയര്‍ന്നതാണ്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ നിയമാനുസരണം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വിശദീകരണം. കേരളം അതിന്റെ മഹിതമായ രാഷ്ട്രീയ ചരിത്രത്തിലിതുവരെയും കാണാത്ത രീതിയിലുള്ള വൃത്തികെട്ട നടപടിയായിപ്പോയി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായും സമാധാനപരമായും പ്രതികരിക്കുക മാത്രമാണ് യു.ഡി.എഫ് ചെയ്തത്. നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതിനെതുടര്‍ന്ന് സമ്മേളനം ചേര്‍ന്നെങ്കിലും അവിടെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. സി.പി.എം ആകട്ടെ എന്തോ നിധികിട്ടിയ കുറുക്കന്റെ വെപ്രാളത്തോടെ കേരളത്തിലാകമാനം വിഷയത്തെ ദുരുപയോഗിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിന്മേലാണ് വ്യക്തിയെ കളങ്കപ്പെടുത്തുന്ന ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയല്ലെന്ന കേരള ഹൈക്കോടതിയുടെ ചൊവ്വാഴ്ചത്തെ പരാമര്‍ശം. മാത്രമല്ല, സോളാര്‍ കമ്മീഷനും സര്‍ക്കാരും ഉയര്‍ത്തിക്കാട്ടിയ കേസിലെ മുഖ്യപ്രതി സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പ്രസിദ്ധീകരിക്കുന്നതിനെ കോടതി വിലക്കിയിരിക്കുകയുമാണ്. കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിലക്കുണ്ട്.
യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലൊരു ബഹുമാന്യ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എമ്മും സര്‍ക്കാരും കാണിച്ച തിടുക്കവും ഔല്‍സുക്യവും അവര്‍ക്കുതന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഒരു നേതാവിന്റെ മാത്രമല്ല, ഏതൊരു പൗരന്റെയും സ്വകാര്യതയും സ്വാഭിമാനവും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതും അയാള്‍ അപമാനിതനാകുന്നതും ഭരണഘടനയുടെ മൗലികാവകാശപ്രകാരം തീര്‍ത്തും തെറ്റായ കാര്യമാണ്. ഇത് പാലിച്ചുകിട്ടുന്നതിനായാണ് രാഷ്ട്രീയ വേദികള്‍ക്കപ്പുറമുള്ള നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിതനാക്കിയത്. മുഖ്യമന്ത്രിയായിരിക്കെ പിതൃതുല്യനായി വിശേഷിപ്പിച്ച വ്യക്തിയാണ് അദ്ദേഹത്തിനെതിരെ മാനഭംഗ ആരോപണവുമായി രംഗത്തുവന്നത്. ഇതിനെ പ്രതിപക്ഷമായിരിക്കുമ്പോള്‍ തന്നെ പരമാവധി മുതലെടുക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എന്നാല്‍ ധൈര്യസമേതം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിനുവേണ്ടി വാദിച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനുതന്നെ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥ ദയനീയമായിരുന്നു. കേസിന്റെ വിചാരണ ജനുവരി പതിനഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. സോളാര്‍ പോലെ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളൊരു കേസില്‍ നടപടിക്ക് മുതിരുന്നതിനുമുമ്പ് ഒരു ഭരണകൂടത്തിന് അതിനുവേണ്ട ഹോംവര്‍ക്ക് ചെയ്യേണ്ട സാമാന്യമായ വിവരം പോലുമില്ലായിരുന്നുവെന്നതിന് തെളിവായിരുന്നു സുപ്രീംകോടതി അഭിഭാഷകനെ നിയമോപദേശത്തിനായി സമീപിച്ച സര്‍ക്കാരിന്റെ പിന്നീടുള്ള തീരുമാനം. അന്നുതന്നെ ശിപാര്‍ശ പ്രകാരം സരിതയുടെ കത്തും കമ്മീഷന്‍ റിപ്പോര്‍ട്ടും നിയമപരമായി ആധികാരികമല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ സര്‍ക്കാരിന് കനത്ത പ്രഹരമേറ്റുവെന്നതാണ് നേര്.
ഇതിനു സമാനമാണ് ഒന്നര കൊല്ലത്തോളം കൊണ്ടുനടന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന ്പുറത്താക്കിക്കൊണ്ട് ഇതേസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഉത്തരവ്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ ഡിസംബര്‍ ഒന്‍പതിലെ തിരുവനന്തപുരം പ്രസ്‌ക്ലബിലെ പ്രസംഗമാണ് നടപടിക്ക് കാരണമെന്നാണ് അറിയുന്നത്. ഇതേപാര്‍ട്ടിക്കാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് അഴിമതി വേരോടെ പിഴുതെറിയുമെന്ന ്‌വാഗ്ദാനം ചെയതതെന്ന് ഓര്‍ക്കണം. അഴിമതി വിരുദ്ധ വിജിലന്‍സ് ബ്യൂറോയുടെ ഡയറക്ടറായി കൊണ്ടുവന്ന ഇദ്ദേഹത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരായ വാളായി ഉപയോഗിക്കുകയായിരുന്നു പിണറായിയും കൂട്ടരും. അദ്ദേഹത്തിനെതിരെ ക്രമക്കേടുകളുന്നയിക്കപ്പെട്ടപ്പോഴാകട്ടെ യു.ഡി.എഫ് വിജിലന്‍സ് തത്തയുടെ ചിറകുകള്‍ അരിഞ്ഞതായി പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹത്തിനു തന്നെ ജേബക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റേണ്ടിയും നിര്‍ബന്ധിച്ച് അവധിയെടുപ്പിക്കേണ്ടിയും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വന്നിരിക്കുന്നു. അധികാരം ജനങ്ങളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിനാണെന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവില്ലാതെ പോയതാണ് നാടു ഭരിക്കുന്ന നേതാക്കള്‍ക്കു പറ്റിയ ശരിയായ തെറ്റ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ