Connect with us

Video Stories

കരുത്തിന്റെ ആ ശബ്ദം

Published

on

ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്‌ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്‌ലിംകളില്‍ നിന്ന് ആദ്യ നിയമബിരുദ ധാരികളില്‍പെട്ട ഇംഗ്ലീഷ് ഭാഷയിലെ ഉജ്ജ്വല പ്രഭാഷകനുമായിരുന്ന ബി. പോക്കര്‍ സാഹിബ് ചെയ്ത പ്രസംഗം:
”മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രമേയത്തെ ഞാന്‍ പിന്താങ്ങുന്നു.
”വകുപ്പ് 35ന് യുക്തിസഹവും മിതവുമായ ഭേദഗതിയാണത്. ഇവിടെ ആക്രമിച്ചു കയറിയ ബ്രട്ടീഷുകാര്‍ക്ക് കഴിഞ്ഞ 150 വര്‍ഷക്കാലം ഇന്ത്യ ഭരിക്കാന്‍ സാധിച്ചതിനുള്ള ഒരു കാരണം ഈ രാജ്യത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും അവരവരുടെ വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നതാണ്. വിജയത്തിന്റെ ഒരു രഹസ്യമായിരുന്നു ഇത്. നീതിയോടെ ഭരിക്കാന്‍ ഒരു വിദേശ ഭരണകൂടം പോലും തെരഞ്ഞെടുത്ത മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്.
സര്‍, ഞാന്‍ ചോദിക്കട്ടെ നാമീരാജ്യത്തിന് നേടിയ സ്വാതന്ത്ര്യം വഴി മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിനിയമങ്ങളനുസരിക്കാനുള്ള സ്വാതന്ത്ര്യവും പണയപ്പെടുത്തുകയാണോ നാം ചെയ്യുന്നത്? രാജ്യത്തിന്റെ മുതുകത്തൊട്ടാകെ ഒറ്റ സിവില്‍കോഡ് കെട്ടിവെക്കാന്‍ വേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്?
”സിവില്‍ നടപടിച്ചട്ടങ്ങള്‍ പോലുള്ള നിയമങ്ങളാണ് സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഇപ്പോള്‍ തന്നെ ഒന്നാണ്. ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ആഗ്രഹം ഇതിനെയൊക്കെ കടന്നുചാടി വ്യക്തിനിയമങ്ങളുടെ കാര്യത്തിലും ഒരേക നിയമം അവരുടെ മേല്‍ അടിച്ചേല്‍പിക്കാനാണെങ്കില്‍ ഈ വകുപ്പ് വിഭാവനം ചെയ്യുന്നത് നിഷ്ഠൂരമായി സ്വേച്ഛാധിപത്യമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ വെച്ചുപൊറുപ്പിച്ചു കൂടാത്ത ഒന്നാണിത്. ഈ രാജ്യത്തെ ഒട്ടനവധി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അവരുടെ വികാരം ഞാനിവിടെ രേഖപ്പെടുത്തുകയാണ്.
”ഈ സഭക്ക് അവരുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള അധികാരത്തെ ഭരണഘടനാപരമായ വീക്ഷണത്തിലുടെത്തന്നെ അവര്‍ ചോദ്യം ചെയ്യുന്നു. അവര്‍ ചോദിക്കുന്നു, മതപരമായ അവകാശങ്ങളിലും കര്‍മ്മങ്ങളിലും കൈകടത്താന്‍ ആലോചിക്കുന്ന ഭരണഘടനാ അസംബ്ലി അംഗങ്ങളായ ഇവരാര്?….. ഹിന്ദു സമൂഹത്തിന്നിടയില്‍ ഓരോ വിഭാഗങ്ങള്‍ തമ്മിലും അനന്തരാവകാശം പോലുള്ള കാര്യങ്ങളില്‍ വലിയ അന്തരമുണ്ടെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായാന്തരങ്ങളൊക്കെത്തീര്‍ത്ത് അവരെ ഒന്നാക്കാന്‍ ഈ അസംബ്ലിക്ക് സാധിക്കുമോ?
”മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന വകുപ്പുകളിലൊന്നാണല്ലോ 19-ാം വകുപ്പ്. അതിന് തീര്‍ത്തും വിരുദ്ധമാണീ വകുപ്പ്. വൈവിധ്യങ്ങളുള്ള ധാരാളം സമുദായങ്ങള്‍ വ്യത്യസ്ത ആചാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് സഹസ്രാബ്ദങ്ങളായും നൂറ്റാണ്ടുകളായും ഇവിടെ ജീവിക്കുന്നു. പേനയുടെ ഒരൊറ്റ ചലനം വഴി ഇവരെയൊക്കെ ഒരുപോലെ ആകാമെന്ന് നിങ്ങള്‍ കരുതുന്നു. ആഗ്രഹിക്കുന്നു. എന്താണിത് കൊണ്ട് നേട്ടം? ജനങ്ങളുടെ മനസ്സാക്ഷിയെ കൊല്ലാനും മതപരമായ അവകാശങ്ങളെയും കര്‍മ്മങ്ങളെയും സംബന്ധിച്ചേടത്തോളം ഈ കാര്യങ്ങളില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു എന്നവരെ തോന്നിപ്പിക്കാനും അല്ലാതെ മറ്റെന്തിന് ഇതുപകരിക്കും? ഭൂരിപക്ഷ സമുദായം ഇതിന്നനുകൂലമാണെന്ന് കണക്കുകൂട്ടിയാല്‍ തന്നെ ഞാന്‍ പറയുന്നു, ഇതനുവദിക്കരുത്. ഇത് അധിക്ഷേപിക്കപ്പെടണം. കാരണം ജനാധിപത്യത്തില്‍ ഓരോ ന്യൂനപക്ഷത്തിന്റെയും പാവനമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം മര്‍ദ്ദിച്ചൊതുക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കുന്നത് അനുചിതമാകുന്നു, അത് ജനാധിപത്യമല്ല, ഏകാധിപത്യമാകുന്നു”
ഭേദഗതികളൊക്കെ വോട്ടിനിട്ട് തള്ളി. പക്ഷേ ലീഗതിന്റെ സമരം തുടര്‍ന്നു. ഏകീകൃത സിവില്‍കോഡിനുള്ള ശ്രമം വളഞ്ഞ വഴിയിലൂടെ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നൊക്കെ തുടര്‍ന്നു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗിന്റെ എതിര്‍പ്പും അതേ ശക്തിയില്‍ തുടര്‍ന്നു. വ്യക്തിനിയമ പരിഷ്‌കരണത്തിന് നിയമിക്കപ്പെടുമായിരുന്ന കമ്മീഷന്റെ കാര്യത്തിലുണ്ടായ എതിര്‍പ്പ് ഒരുദാഹരണം. പ്രത്യേക വിവാഹ ബില്ലിന് (ുെലരശമഹ ാമൃൃശമഴല യശഹഹ) എതിരായി പോക്കര്‍ സാഹിബ് ഒറ്റക്കു നിന്ന് നടത്തിയ പോരാട്ടം മറ്റൊരുദാഹരണമാണ്. ഈ നിയമം മുസ്‌ലിംകളടക്കം ആരുടെമേലും അടിച്ചേല്‍പിക്കുകയില്ലെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോക്കര്‍ സാഹിബിന് ഉറപ്പ് കൊടുത്തത് സമരത്തിന്റെ വിജയമായിരുന്നു.
മര്‍ഹൂം ഗുലാം മഹമൂദ് ബനാത്ത്‌വാലാ സാഹിബാണ് ഈ സമരം നിയമനിര്‍മ്മാണ സഭകളില്‍ രൂക്ഷമായി തുടര്‍ന്നത്. 1971 ഏപ്രില്‍ 6ന് മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരിക്കെ സഭയില്‍ ബഹുഭാര്യത്വം നിരോധിക്കാനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. മുസ്‌ലിം വ്യക്തിനിയമം നിലവിലുള്ള ഏത് നിയമത്തെക്കാളും പുരോഗമനപരമാണെന്നദ്ദേഹം എഡ്മണ്ട്ബക്ക്, എഡ്വാഡ് ഗിബ്ബണ്‍, ലിയോ ടോള്‍സ്റ്റോയി, ലിബാന്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധ ചിന്തകരെ ഉദ്ധരിച്ചു സമര്‍ത്ഥിച്ചു. പ്രസംഗം സമാപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ”അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം ഞാന്‍ പറയട്ടെ, വ്യക്തിനിയമം എന്ന സിദ്ധാന്തം ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. അംഗീകൃത തത്വമാണിത്. മതേതരത്വം ഓരോരുത്തര്‍ക്കും ജീവിതരീതിയുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഉറപ്പു വരുത്തുന്നത്. ന്യൂനപക്ഷങ്ങളുടെ ജീവിത രീതിയെ ചവിട്ടിത്തേക്കാന്‍ നടത്തുന്ന ഏത് ശ്രമവും ഇന്ത്യയുടെ മതേതരത്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചീത്തയും ആത്മഹത്യാപരവുമായിരിക്കും.” മഹാരാഷ്ട്ര എം.എല്‍.എ ആയിരിക്കെ വേറെയും സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ധീരമായി പോരാടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവയിലേറ്റവും പ്രസിദ്ധമാണ് ബഹുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍ബന്ധ വന്ധീകരണത്തിരെ നടത്തുകയും വിജയിക്കുകയും ചെയ്ത സമരം.
പിന്നീടദ്ദേഹം എം.പി.യായി 1977ലെ തെരഞ്ഞെടുപ്പില്‍. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം ലോക്‌സഭയില്‍ മര്‍ഹൂം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിന്തുണയോടെ അദ്ദേഹം തുടര്‍ന്നു. ഇവയിലേറ്റവും പ്രസിദ്ധങ്ങളായ പോരാട്ടങ്ങള്‍ നാലെണ്ണമാണ്. ഒന്ന് മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളില്‍നിന്ന് അന്നേക്ക് 44-ാം വകുപ്പായിത്തീര്‍ന്ന് ഏകീകൃത സിവില്‍ നിയമം അനുശാസിക്കുന്ന വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് അവതരിപ്പിച്ച സ്വകാര്യ ബില്‍, രണ്ട്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവശ്യപ്പെട്ടു കൊണ്ട് ശ്രീ ആതിഥ്യനാഥ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്നെതിരായി നടത്തിയ പോരാട്ടം, മൂന്ന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വകുപ്പ് 125ഉം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടവതരിപ്പിച്ച സ്വകാര്യ ബില്‍, നാല്, മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ (ബനാത്ത്‌വാല അവതരിപ്പിച്ചതും പിന്നീട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം പിന്‍വലിച്ച് ഗവണ്‍മെന്റ് അവതരിപ്പിച്ചതുമായ ബില്‍).
ഏകീകൃത സിവില്‍ കോഡിനെപ്പറ്റി പറയുന്ന മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളിലെ വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലില്‍ അദ്ദേഹം ഊന്നിയത് താഴെ പറയുന്ന കാര്യങ്ങളിലാണ്. 1) വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണം. 2) ഏകീകൃത സിവില്‍ കോഡ് എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളെയും അസാധുവാക്കുന്നു. ഇത് ഒട്ടാകെ അനിശ്ചിതത്വം ഉണ്ടാക്കും. 3) മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഇസ്‌ലാമിക കല്‍പനകളുടെ ഭാഗമാണ്. ഇതനുസരിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണ്. ദിവ്യവെളിപാടുകളിലൂടെ ലഭ്യമായ സത്യം അവ്യയവും സ്ഥായിയുമാകുന്നു. 4) ഏകീകൃത സിവില്‍ കോഡ് എന്ന ആശയം സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചിന്തകള്‍ക്കെതിരാണ്. 5) എല്ലാം തട്ടി നിരപ്പാക്കി ഒറ്റ ഒന്നാക്കുക മതേതരത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിനും കടകവിരുദ്ധമാണ്. 6) മൂല്യങ്ങളുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുടെ (രീിരെശലിരല) പ്രശ്‌നമാണ്. ശാസ്ത്ര (രെശലിരല) വിഷയമല്ല. 7) ഖുര്‍ആനിനെയും സുന്ന:യെയും മുസ്‌ലിം രാജ്യങ്ങള്‍ കൈവിട്ടിരിക്കുന്നുവെന്ന വിശ്വാസം അബദ്ധമാണ്. ഈ കാര്യങ്ങളുടെ വിശദാംശങ്ങളായിരുന്നു ബില്ലവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗം. 1985 ലാണ് ഈ ബില്‍ അവതരിപ്പിച്ചത്.
ആദിഥ്യനാഥ് എം.പിയുടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നിയമം നിര്‍മ്മിക്കാനാവശ്യപ്പെടുന്ന സ്വകാര്യ ബില്ലിനെ പല്ലും നഖവുമുപയോഗിച്ചാണ് ബനാത്ത്‌വാലാ സാഹിബ് എതിര്‍ത്തത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന്: ”ഏകീകൃത സിവില്‍ കോഡ് മതേതര ജനാധിപത്യത്തെ കൊല്ലുകയും ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യും” പ്രസംഗം ഊന്നിയത് ഇക്കാര്യങ്ങളിലായിരുന്നു. 1) ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെ മരണമണിയായിരിക്കും. 2) ഏകീകൃത സിവില്‍ കോഡ് ദേശീയൈക്യം ശക്തിപ്പെടുത്തുമെന്നത് വളരെ തെറ്റായ ഒരു മിഥ്യ മാത്രമാണ്. 3) സമുദായങ്ങളെയും ഗോത്രങ്ങളെയും അവരുടെ വ്യക്തിനിയമം കയ്യൊഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. 4) ജനങ്ങള്‍ തള്ളിക്കളഞ്ഞ ആശയമാണ് ഏകീകൃത സിവില്‍ കോഡ്. 5) ശരീഅത്ത് സമ്പൂര്‍ണമായ ഒരു സാമൂഹ്യക്രമമാണ് അവതരിപ്പിക്കുന്നതെന്നത് കൊണ്ട് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണം. ഇതിന്റെ വേറെ പതിപ്പുകളായിരുന്നു മറ്റു രണ്ട് ബില്ലുകളിലും കാണാനാവുക.(തുടരും)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.