Connect with us

Video Stories

ട്രംപിന്റെ വിജയവും അമേരിക്കയുടെ ഭാവിയും

Published

on

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന് പോലും ആശങ്ക. കുടിയേറ്റക്കാര്‍ക്കെതിരായ പുത്തന്‍ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം സൃഷ്ടിച്ചു. അതിലുപരി അമേരിക്കന്‍ യുവത ട്രംപിനെതിരെ തെരുവുകളിലിറങ്ങിയിരിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് ഫലം ലോകത്തെ ഞെട്ടിച്ചിരുന്നു. അവിശ്വസനീയം യാഥാര്‍ത്ഥ്യമായി. മാധ്യമങ്ങളുടെ പ്രവചനവും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ലോകത്തിന്റെ പ്രതീക്ഷയുമൊക്കെ അസ്ഥാനത്തായി. 240 വര്‍ഷത്തെ ചരിത്രമുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ അത്യപൂര്‍വ ജനവിധി. ഇലക്ടറല്‍ കോളജിലെ 538 സ്ഥാനങ്ങളില്‍ 289 ഉം ട്രംപ് നേടി. ഹിലരി ക്ലിന്റന് 219. അതേസമയം ജനകീയ വോട്ടില്‍ ഹിലരി മുന്നില്‍ നില്‍ക്കുന്നു. 47.7 ശതമാനം. ട്രംപിന് 47.5 ശതമാനം. 2000ത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ഗോറിന്നായിരുന്നു അഞ്ച് ലക്ഷം ജനകീയ വോട്ടുകളുടെ മുന്‍തൂക്കം. പക്ഷേ, ജോര്‍ജ് ബുഷ് ജൂനിയര്‍ ഇലക്ടറല്‍ കോളജില്‍ മുന്നിലെത്തി പ്രസിഡന്റായി. അന്നത്തെ ഫലത്തിന്റെ ആവര്‍ത്തനം. അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയിലേക്കാണ് ഇപ്പോഴത്തെ ഫലവും വെളിച്ചം വീശുന്നത്. ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രധാനമായും വിദ്യാര്‍ത്ഥികളും യുവാക്കളും അണിനിരന്ന പ്രതിഷേധ റാലികള്‍ ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റ് അല്ല’ എന്ന മുദ്രാവാക്യം മുഴക്കി. ഇപ്പോഴും തുടരുന്ന പ്രതിഷേധം ചിലേടത്ത് വംശീയ, വര്‍ഗീയ വികാരം ഇളക്കി വിട്ടു.
മാനസിക വിഭ്രാന്തി ബാധിച്ചയാള്‍, ലൈംഗിക ഭ്രാന്തന്‍, കോമാളി തുടങ്ങിയ വിശേഷങ്ങളൊക്കെ പ്രചാരണവേളയില്‍ ട്രംപിന് മേലുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരുടെ എതിര്‍പ്പ് കൂടി അവഗണിച്ച് ട്രംപ് പ്രചാരണ രംഗത്ത് തീവ്ര ദേശീയ വികാരം ആളിക്കത്തിച്ചു. വെള്ള വംശീയതയുടെ ആള്‍ രൂപമായി. മുസ്‌ലിംകള്‍ക്കും കുടിയേറ്റ സമൂഹത്തിനും അമേരിക്കന്‍, ആഫ്രിക്കന്‍ സമൂഹത്തിനും എതിരായി തീവ്രദേശീയ വികാരം ഉയര്‍ത്തിക്കൊണ്ട് ട്രംപ് നടത്തിയ പ്രചാരണം വെള്ളക്കാരെ ആവേശഭരിതരാക്കി. ബരാക് ഒബാമയുടെ ഭരണകാലത്ത് തന്നെ വെള്ളക്കാരുടെ വംശീയത പ്രകടമായി തുടങ്ങിയതാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ നിരന്തരമുണ്ടായ പൊലീസ് നടപടി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒബാമ പ്രസിഡന്റായ ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് സംരക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കറുത്തവര്‍ഗക്കാരും ഡമോക്രാറ്റുകളില്‍ നിന്ന് അകന്നു. ഒബാമക്ക് ലഭിച്ച യുവാക്കളുടെ വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചില്ലെന്നതിന്റെ തെളിവാണ് ഡമോക്രാറ്റ് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ പോലും ഹിലരിക്ക് കാലിടറാന്‍ ഇടയാക്കിയത്. ‘ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്’ എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം കുടിയേറ്റക്കാര്‍ക്കെതിരായി നടത്തിയ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും എതിര്‍പ്പിന് കാരണമായി. 30 ലക്ഷം കുറ്റക്കാരെ പുറത്താക്കുമെന്നും അവരൊക്കെ ക്രിമിനലുകളാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിക്കാന്‍ മാത്രമാണ് ട്രംപിന്റെ നിലപാട് സഹായിക്കുക. മാധ്യമങ്ങള്‍ പ്രചോദിപ്പിക്കുന്നതാണ് പ്രതിഷേധ പ്രകടനങ്ങള്‍ എന്ന് ട്രംപ് കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ കൂടുതല്‍ അകറ്റും.
ട്രംപിന്റെ വംശീയ, വര്‍ഗീയ വിരുദ്ധ നിലപാട് അമേരിക്കന്‍ സമൂഹത്തെ വിഭജിക്കുന്നു എന്നതിന്റെ സൂചനയാണ്, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ 200 വംശീയ ആക്രമണങ്ങള്‍. ഇവ പ്രധാനമായും മുസ്‌ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരെയാണ്, ട്രംപിന്റെ നിലപാടുകള്‍ അധികാരത്തിന് ശേഷവും തുടരുമെന്നാണ് വിജയിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചനകളത്രയും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 2000 കിലോമീറ്റര്‍ നീളത്തില്‍ വന്‍മതില്‍ നിര്‍മിച്ച് കുടിയേറ്റം തടയും. മുസ്‌ലിംകള്‍, ആഫ്രിക്കന്‍ വംശജര്‍ തുടങ്ങിയവരെ പുറത്താക്കും. കാലാവസ്ഥാ കരാറുകളില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നുണ്ട്.
ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ചിന്തിച്ചതിനേക്കാള്‍ ആഴത്തില്‍ അമേരിക്ക വിഭജിക്കപ്പെട്ടു. ആഗ്രഹിച്ചതല്ല സംഭവിച്ചത്’ തീവ്രദേശീയവാദികള്‍ക്ക് അമേരിക്കയുടെ ഉന്നത ശീര്‍ഷരായ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. സ്വകാര്യ ഇ-മെയില്‍ വിവാദം ഹിലരിയുടെ തോല്‍വിക്ക് കാരണമാണ്. ഹിലരി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തന്റെ ജനപ്രീതി ഇടിച്ചതിന് പിന്നില്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമിയാണെന്നും അവര്‍ നിലപാട് തിരുത്തുമ്പോഴേക്കും 2.4 കോടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നുവെന്നും ഹിലരി പറയുന്നു. എഫ്.ബി.ഐയുടെ നീക്കം ട്രംപിന് വേണ്ടിയുള്ള ഗൂഢാലോചനയാണ്.
പരമ്പരാഗത വിദേശനയം തിരുത്തുവാനുള്ള ട്രംപിന്റെ സമീപനത്തിന് എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. റഷ്യയുമായി ചങ്ങാത്തത്തിനുള്ള ട്രംപിന്റെ തയാറെടുപ്പാണ് യൂറോപ്പിനെ ആശങ്കയിലാക്കിയിട്ടുള്ളത്. യൂറോപ്പിനെ ലക്ഷ്യമാക്കി അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക കേന്ദ്രീകരണം നടക്കുമ്പോള്‍ പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദ ശ്രമം സൈനിക നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായേക്കും. ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ കൈവശപ്പെടുത്തിയതു പോലെ എസ്‌തോണിയ, ലിത്‌വാനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് പദ്ധതിയുണ്ടത്രെ. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന ട്രംപിന്റെ നിലപാട്, നാറ്റോ നേതൃത്വത്തെ ചൊടിപ്പിച്ചു. ഈ നീക്കം അമേരിക്കക്കും യൂറോപ്പിനും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന കാര്യം നാറ്റോ മേധാവി ചൂണ്ടിക്കാണിച്ചത് ട്രംപിനുള്ള പ്രഹരമാണ്. ട്രംപിന്റെ വിജയം അറബ് ലോകത്തും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണത്തില്‍ സഊദി അറേബ്യക്ക് എതിരെ നിയമ നിര്‍മ്മാണം നടത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് കൂടുതല്‍ കര്‍ശന നിലപാടുകളിലേക്ക് നീങ്ങാന്‍ സാധ്യത കാണുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍സിന് ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നയനിലപാടുകള്‍ കാതോര്‍ത്തിരിക്കുകയാണ് അറബ് ലോകം. വലിയ പ്രതീക്ഷയൊന്നും അവര്‍ക്കില്ല. സയണിസ്റ്റ് ലോബിയാണ് ട്രംപിന്റെ അണിയറ ശില്‍പ്പികള്‍. യൂറോപ്പിലെ വംശീയവാദികളിലെ ഭീകരമുഖമായ ഡേവിഡ് ഡ്യൂക്കും ഫ്രഞ്ച് നവനാസി പാര്‍ട്ടി നേതാവ് മാരിയ ലെപെന്നും ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ട്രംപിന്റെ നിലപാടു തന്നെ. ചെചന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ട് റഷ്യന്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരത്തില്‍ തുടരുന്ന വഌഡ്മിര്‍ പുട്ടിന്‍ ട്രംപിന് പിന്തുണ നല്‍കുന്നതില്‍ അത്ഭുതപ്പെടാനില്ല. അഹമ്മദാബാദില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ അമിത്ഷായുടെ പാര്‍ട്ടിക്കും ട്രംപിനെ ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. ഇംഗ്ലീഷ് പഴമൊഴി പോലെ ‘ഒരേ തൂവല്‍ പക്ഷികള്‍ക്ക് ഒരേ സമീപനം.’യൂറോപ്പില്‍ നിന്ന് വേര്‍പെടാന്‍ ബ്രിട്ടീഷ് ജനത (ബ്രക്‌സിറ്റ്) എടുത്ത തീരുമാനം പാശ്ചാത്യലോകത്തെ ഞെട്ടിച്ച ശേഷമുണ്ടാകുന്ന മറ്റൊരു അട്ടിമറിയാണ് ട്രംപിന്റെ വിജയം. പുതിയ സംഭവവികാസം ലോകസാഹചര്യം സങ്കീര്‍ണ്ണമാക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.