Connect with us

Video Stories

ദേശസ്‌നേഹം തല്ലിക്കൊള്ളിക്കേണ്ടതോ

Published

on

സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കലും എഴുന്നേറ്റുനില്‍ക്കലും ഉന്നതനീതിപീഠം നിര്‍ബന്ധിതമാക്കിയിരിക്കവെ എഴുന്നേറ്റുനില്‍ക്കാത്തവരെ സാമൂഹികവിരുദ്ധര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ രാജ്യത്തിതാ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ നവംബര്‍ 30നായിരുന്നു സുപ്രീം കോടതിയുടെ വിവാദവിധേയമായ വിധി. നിരവധി സിനിമകള്‍ ഒരേ ദിവസം പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളകളെ പോലും ഉത്തരവില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി രണ്ടാമതൊരു ഹര്‍ജിയിലൂടെയും വിധി പുറപ്പെടുവിക്കുകയുണ്ടായി.

ദേശീയഗാനാലാപനത്തിനിടെ അംഗവൈകല്യം ഇല്ലാത്തവരെല്ലാം ഭക്തിസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നും വാതിലുകളെല്ലാം അടച്ചിടണമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. ഗാനാലാപന സമയത്ത് ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണം. ഇത്തരമൊരു വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ എഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് ഇരുപതുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥിനികളുള്‍പ്പെടെ ഏഴുപേരെ ക്രൂരമായി മര്‍ദിച്ചിരിക്കുന്നത്. മര്‍ദനമേറ്റ ഏഴുപേര്‍ക്കെതിരെ രാഷ്ട്രത്തോട് അനാദരവ് കാട്ടിയതിന് കേസെടുത്തിട്ടുമുണ്ട്. കേരളത്തില്‍ ഇന്നലെ ചലച്ചിത്രോല്‍സവത്തിനിടെയും ഇതേ കുറ്റം പറഞ്ഞ് ആറ് പേരെ അറസ്റ്റ്് ചെയ്തിരിക്കുന്നു. ദേശീയഗാനം സംബന്ധിച്ച പുതിയ സുപ്രീം കോടതിവിധി വന്ന ശേഷമുള്ള രാജ്യത്തെ ആദ്യകേസാണ് ചെന്നൈയിലേത്. 52 സെക്കന്റ് മാത്രമാണ് ഉള്ളതെങ്കിലും നിര്‍ബന്ധിതമായി പൗരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നടപടിയാണിതെന്നാണ് പൊതുവായി വിധിസംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപം. ഈ വിധി നടപ്പാക്കിയതുമുതല്‍ പൗരന്മാരുടെ ദേശസ്‌നേഹനിലവാരം ഉയര്‍ന്നുവെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതിനുള്ള അളവുകോലെന്താണ്.

രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ വിശ്വാസപ്രമാണങ്ങളോടൊന്നും ആഭിമുഖ്യം കാട്ടാത്ത സംഘപരിവാറുകാരുടെ കയ്യില്‍ കിട്ടിയ പുതിയ ആയുധമാണ് ഈ വിധിയെന്നത് ചെന്നൈ സംഭവത്തോടുകൂടി കൂടുതല്‍ വ്യക്തമായിരിക്കയാണ്. 1950 ജനുവരി 24നാണ് ‘ജനഗണമന’യെ ദേശീയഗാനമായി നമ്മുടെ ഭരണഘടനാനിര്‍മാണസഭ അംഗീകരിച്ചത്. പ്രശസ്തകവിയും നോബല്‍ സമ്മാനജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ഈ ദേശഭക്തിഗാനത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാ ഭൂപ്രദേശത്തെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നു. രാജ്യത്ത് ഒരു സംസ്ഥാനത്തും ദേശീയഗാനാലാപനം നിര്‍ബന്ധമാക്കിയിരുന്നില്ലെങ്കിലും വിദ്യാലയങ്ങളിലും മറ്റും ക്ലാസ് തുടങ്ങുന്നതിനും അവസാനിക്കുന്നതിനും മുമ്പ് ദേശീയഗാനം ആലപിക്കുന്നത് പതിവാണ്. പൗരന്മാരുടെ മനോമുകുരങ്ങളില്‍ സ്വന്തം രാഷ്ട്രത്തെക്കുറിച്ചുള്ള ബോധം ഉണര്‍ത്താന്‍ ഇതുപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. ദേശീയഗാനം ദേശഭക്തിയുടെ പ്രതീകമായി അംഗീകരിക്കുന്നവരാണ് ഇന്ത്യക്കാരെല്ലാം. ദേശീയപതാകയും അങ്ങനെതന്നെ. ദേശസ്‌നേഹം എന്നത് മറ്റെല്ലാം വികാരങ്ങളെയും പോലെ മനസ്സിനകത്തുനിന്ന് വരുന്നതും വരേണ്ടതുമാണ്. അതിനെ പൊതുസ്ഥലത്ത് പ്രകടനാത്മകമാക്കുന്നത് സത്യത്തില്‍ കോടതി പ്രതീക്ഷിക്കുന്ന ഫലം ചെയ്യുമോ എന്നത് സംശയകരമാണ്. ഗോവയില്‍ മുമ്പ് വികലാംഗയെ ആക്രമിച്ചതും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന് പറഞ്ഞായിരുന്നു.

സുപ്രീം കോടതിയുടെ ദേശീയഗാനം സംബന്ധിച്ച വിധി മുമ്പും രാജ്യത്ത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിനിമാശാലയില്‍ ടിക്കറ്റ് കൊടുത്തുതീരുന്നത് തന്നെ പലപ്പോഴും പ്രദര്‍ശനം ആരംഭിച്ചശേഷമായിരിക്കും. വികലാംഗരെപോലെ തന്നെ കുട്ടികളും കൈക്കുഞ്ഞുങ്ങളുമൊക്കെ ഹാളിലുണ്ടാകും. ഏതുതരം സിനിമയാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്നതും ഘടകമാണ്. മാത്രമല്ല, സിനിമാതീയേറ്ററുകളുടെ വാതിലുകള്‍ അടച്ചിടരുതെന്ന് സുപ്രീംകോടതി തന്നെ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 1997ല്‍ ഡല്‍ഹിയിലെ ഉപഹാര്‍ തീയേറ്ററിലുണ്ടായ തീപിടുത്തത്തില്‍ 59 പേര്‍ മരിക്കാനിടയായത് തീയേറ്ററിന്റെ വാതിലുകള്‍ അടച്ചിട്ടത് കാരണമായിരുന്നു. ദേശഭക്തി പ്രകടിപ്പിക്കാന്‍ നിരവധി പേര്‍ കൂടുന്ന ഇടമാണ് സിനിമാശാല എന്നതാണ് കോടതി പറയുന്ന ന്യായം. ‘ഭരണഘടനാപരമായ ദേശഭക്തി’ യാണിതുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കോടതി പറയുന്നത്.

അതേസമയം, രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പോലും ഇത്തരമൊരു നിര്‍ബന്ധമില്ല എന്നത് വൈരുധ്യമായി നിലനില്‍ക്കുന്നു. ഈ വിധി പുറപ്പെടുവിച്ചതടക്കമുള്ള കോടതികളിലും ദേശീയഗാനാലാപനം നിര്‍ബന്ധിതമല്ല. ദേശീയതക്കും ദേശസ്‌നേഹത്തിനും മേല്‍ പുതിയ നിര്‍വചനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഉന്നതനീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത് എന്നത് യാദൃശ്ചികതയാവില്ല. ഭരണകൂടം ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും അകന്നുപോകുകയും തങ്ങളുടേതായ സങ്കുചിത ചിന്താധാരകള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കുകയുമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വദേശീയതയാണ് കേന്ദ്രഭരണകൂടം മൂന്നിലൊന്ന് വോട്ടുകളുടെ മാത്രം പിന്തുണയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധിതമാക്കുക, വക്രീകരിക്കപ്പെട്ട ദേശചരിത്രം സിലബസുകളില്‍ ഉള്‍ക്കൊള്ളിക്കുക, ഹിന്ദുത്വബിംബങ്ങളും അശാസ്ത്രീയതയും അടിച്ചേല്‍പിക്കുക, ഇതരമതസ്ഥരോടും ദലിതുകളോടും ക്രൂരത കാട്ടുക തുടങ്ങിയ നടപടികള്‍ ഇതിനകം തന്നെ ആരോപണവിധേമായിട്ടുള്ളതാണ്.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ മതിയായ ജഡ്ജിമാരില്ലെന്ന് സുപ്രീംകോടതി വിലപിക്കുകയും ഇതുസംബന്ധിച്ച് കേന്ദ്രവും കോടതികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയുമാണ്. ഓരോ മണിക്കൂറിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍, ഉപഭോക്തൃപരാതികള്‍, സിവില്‍നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകള്‍ പരാതിക്കാരും കക്ഷികളും മരിച്ചുമണ്ണടിഞ്ഞാല്‍ പോലും തീര്‍പ്പാകുന്നില്ല. ഏകസിവില്‍ നിയമം സംബന്ധിച്ച് കേന്ദ്രം ഉയര്‍ത്തിവിട്ടിരിക്കുന്ന ‘ദുര്‍ഭൂത’വും കോടതിക്കുമുന്നിലാണ്. സംഘപരിവാരവും കേന്ദ്രസര്‍ക്കാരും പൗരന്മാരുടെ ചിന്തയിലും ഭക്ഷണരീതികളിലും വസ്ത്രധാരണത്തിലുമെല്ലാം പ്രതിലോമകരമായ സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പിക്കുമ്പോള്‍ ദേശീയഗാനത്തെ സംബന്ധിച്ചും അവരുടെ നിലപാടുകള്‍ പുതിയ കോടതിവിധി നടപ്പാക്കുമ്പോള്‍ പുറത്തുവരിക സ്വാഭാവികമാണ്. രാജ്യത്തെ ജനങ്ങളുടെ സ്വന്തം സമ്പാദ്യത്തിനും ചെലവുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന മോദി സര്‍ക്കാരും ബി.ജെ.പിയും ദേശസ്‌നേഹം കൂടി അവരുടെ മേല്‍ അടിച്ചേല്‍പിക്കുമ്പോഴുള്ള സ്ഥിതിയെന്താവും?

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.