Video Stories
പഴങ്ങളില്‍ വൈവിധ്യമൊരുക്കി സുല്‍ത്താനേറ്റ്
മസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ തനതു കാലാവസ്ഥയില്‍ പഴങ്ങള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വിളവെടുപ്പ് കാലം. വിവിധ ഇനം സസ്യ ഇനങ്ങളാല്‍ സമ്പുഷ്ടമാണ് ഒമാന്‍. അനവധി ജാതികളില്‍ പെട്ട ചെടികളും പഴങ്ങളും വിവിധയിനം വിളകളും വേനല്‍, തണുപ്പ് കാലങ്ങളിലായി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. വേനല്‍ കാലത്ത് സുല്‍ത്താനേറ്റിലെ പഴം ഉത്പാദനത്തിന് ഏറെ ഖ്യാതിയുണ്ട്. അതിനാല്‍ തന്നെ അവയുടെ മൂല്യവും രുചിയുമറിയുന്നവര്‍ ഒമാനി വിപണിയിലേക്ക് ഒഴുകിയെത്തും. മറ്റു പഴങ്ങള്‍ക്ക് ഇത്ര നിലവാരം കാണാറില്ലെന്നാണ് പൊതുവെ അഭിപ്രായം.
ജബല്‍ അല്‍ അഖ്ദറാണ് പഴം ഉത്പാദനത്തിന് പേരു കേട്ട സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയത്തിലുള്ള പ്രദേശം തനതു കാലവസ്ഥ കൊണ്ട് അനുഗ്രഹിക്കപ്പെട്ട മേഖലയാണ്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു പ്രദേശം വേറെയില്ല. ചൂടുകാലത്തും തണുപ്പ് കാലത്തും വസന്തകാലത്തുമെല്ലാം ഒരുപോലെ അനുഭവപ്പെടുന്ന ഇടത്തരം താപനിലയാണ് ഇവിടത്തെ പ്രത്യേകത.സ്വീറ്റ് ട്രീസ് എന്നറിയപ്പെടുന്ന ഇളപൊഴിയും മരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജബല്‍ അല്‍ അഖ്ദര്‍. പഴ വര്‍ഗങ്ങളുടെ വൈവിധ്യവും ജബല്‍ അഖ്ദറിനെ വ്യത്യസ്തമാക്കുന്നു.
മാതളപ്പഴം, ആപ്പിള്‍, പീച്ച്, പ്ലംസ്, ആപ്രിക്കോട്ട്, ബദാം, വാള്‍നട്ട്, മുന്തിരി, പിയര്‍സ്, ചെറി, അത്തിപ്പഴം, ഒലീവ് തുടങ്ങയവയുടെ വളര്‍ച്ചക്ക് മേഖലയിലെ കാലാവസ്ഥ അനുഗ്രഹമാകുന്നുണ്ട്. റാസ്റ്റോണിയ മസ്‌കറ്റന്‍സേയിയ എന്നറിയപ്പെടുന്ന ബൂട്ട് മരങ്ങളുടെ പഴങ്ങളും ജബല്‍ അഖ്ദര്‍ പ്രദലത്തില്‍ വളരുന്നു.
തെക്കന്‍ അല്‍ ബത്തീന പ്രവിശ്യയിലെ ചില പര്‍വത ഗ്രാമങ്ങള്‍, പ്രത്യേകിച്ചും നഖല്‍ വിലായത്തിലെ വാദി മിസ്തലില്‍ പെടുന്ന വകന്‍ ബൂട്ട്, ആപ്രികോട്ട് ഉത്പാദനത്തിന് പേരു കേട്ടവയാണ്. അല്‍ അവബി വിലായത്തിലെ വാദി ബാനി ഖാറൂസ് ബൂട്ട് പഴങ്ങളുടെ ഉത്പാദനത്തിന് പ്രസിദ്ധമാണ്. പര്‍വത ശൃംഖങ്ങളില്‍ വേനല്‍ കാലത്താണ് ധാരാളമായി പഴം വിളവെടുക്കുന്നത്.
കൂടാതെ കസ്റ്റാര്‍ഡ് ആപ്പിള്‍ സുല്‍ത്താനേറ്റിലെ തെക്കും വടക്കുമുള്ള നിരവധി വിലായത്തുകളില്‍ വളരുന്നുണ്ട്. നിവധി ആരോഗ്യ ഗുണങ്ങളുള്ള പഴം വളരെയധികം രുചികരവുമാണ്.സുല്‍ത്താനേറ്റിലെ നിവധി ഗവര്‍ണറേറ്റുകളില്‍ വത്തക്ക, ശമാം, മുന്തിരി, അത്തി തുടങ്ങിയവ വളരുന്നുണ്ട്. നോര്‍ത്ത് ബത്തീന തീരങ്ങളില്‍ പേരക്കയും ധാരാളം കാണപ്പെടുന്നു. ബുറൈമി, അല്‍ ദാഖിറ, നോര്‍ത്ത് അല്‍ ശര്‍ഖിയ്യ, അല്‍ മുദൈബി അടക്കമുള്ള പ്രവിശ്യകള്‍ മുന്തിരി, വത്തക്ക എന്നിവക്ക് പേരുകേട്ട സ്ഥലങ്ങളാണ്. വടക്കും തെക്കും അല്‍ ബതീന പ്രവിശ്യകളുടെ തീരവും ഉള്‍പ്പദേശവും വിവിധ താപനിലകളിലുള്ള ഫലങ്ങള്‍ കാണപ്പെടുന്നു.
ഈത്തപ്പന, മാങ്ങ, വാഴപ്പഴം, പപ്പായ തുടങ്ങിയവ ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ദോഫാര്‍ പ്രവിശ്യ തേങ്ങ, വാഴപ്പഴം, പപ്പായ, മാതളം എന്നിവക്ക് പ്രസിദ്ധമാണ്. സുല്‍ത്താനേറ്റില്‍ എല്ലാ ഭാഗങ്ങളിലും വിവിധ ഇനം ഈത്തപ്പഴങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഒമാനി ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലും ഏറെ ആവശ്യക്കാരുള്ളതാണ്. നേരത്തെ വിളവെടുപ്പ് തുടങ്ങുമെന്നതും ചില ഒമാനി ഈത്തപ്പനകളുടെ പ്രത്യേകതയാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ