Connect with us

Video Stories

പാര്‍ട്ടിയില്‍ പിടിമുറുക്കിയ ബേബിക്കും കൂട്ടര്‍ക്കും തിരിച്ചടി നല്‍കി പിണറായി

Published

on

സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു
സംസ്ഥാനത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ വി.എസ് പക്ഷമാണ് ശക്തമായി നിലകൊണ്ടിരുന്നതെങ്കില്‍ ഇന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. എം.എ ബേബിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പിണറായി വിഭാഗവും ഒരുങ്ങിത്തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

സംസ്ഥാനമൊന്നടങ്കം പ്രത്യേകിച്ച് തൃശൂര്‍ മുതല്‍ തെക്കോട്ട് ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ എറണാകുളം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യവുമായി എം.എ ബേബിയും കൂട്ടരും നടത്തിയ കരുനീക്കങ്ങള്‍ ഏറെക്കുറെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ കേസുകള്‍ കുത്തിപൊക്കി അതിശക്തമായ തിരിച്ചടി നല്‍കാന്‍ പിണറായി വിഭാഗം തയ്യാറായത്.

ഗുണ്ടാ-ഭൂമാഫിയ സംഘങ്ങളുമായി എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കുള്ള നിഗൂഡ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെങ്കിലും സക്കീര്‍ ഹുസൈനെതിരായ നീക്കം വഴി ജില്ലയില്‍ അവശേഷിക്കുന്ന സ്വാധീനമെങ്കിലും നിലനിര്‍ത്താന്‍ പിണറായി വിഭാഗം കളിച്ച കളിയാണ് മുന്‍ ഏരിയാ സെക്രട്ടറിയുടെ ജയില്‍ വാസത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടിയിലെ കൊച്ചു കുട്ടിക്ക് പോലും അറിയാവുന്നതാണ്.

15 ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ച് വ്യവസായിയെ ഗുണ്ടാ സ്‌റ്റൈലില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാകുകയും ചെയ്ത ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈനെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ മതിപ്പൊന്നുമില്ലെങ്കിലും സി.പി.എമ്മില്‍ എം.എ ബേബി വിഭാഗം ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമായാണ് 22 ദിവസം പൊലീസിന്റെ മൂക്കിനു താഴെ ഒളിച്ചു താമസിക്കാന്‍ സക്കീര്‍ ഹുസൈനെ സഹായിച്ചത്.

ജില്ലയിലെ അറിയപ്പെടുന്ന ബേബി ഭക്തരാണ് സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി പി. രാജീവും. എറണാകുളം ജില്ലയില്‍ വി.എസ് പക്ഷം നാമമാത്രമോ അതില്‍ താഴെയോ ആയി ചുരുങ്ങുകയും എവിടെയും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനകം പിണറായി വിഭാഗത്തിനു ജില്ലയില്‍ കാര്യമായ ഇടിവു തന്നെയാണ് തട്ടിയിരിക്കുന്നത്.

20 ഏരിയാ കമ്മിറ്റികളില്‍ മൂന്നെണ്ണം മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. മുളന്തുരുത്തി, നെടുമ്പാശേരി, ആലങ്ങാട് എന്നിവയൊഴിച്ച് എല്ലാ ഏരിയാ കമ്മിറ്റികളും ബേബി വിഭാഗക്കാരനായ മുന്‍ എം.പി പി. രാജീവിന്റെ സ്വാധീനത്തിലാണ് ഇപ്പോഴുള്ളത്. 12 അംഗ ജില്ലാ സെക്രട്ടിറയേറ്റില്‍ രണ്ട് പേര്‍ മാത്രമാണ് പിണറായി ഗ്രൂപ്പുകാരന്‍. ജില്ലാ കമ്മിറ്റിയില്‍ പിണറായി വിഭാഗത്തിന്റെ നില ഇത്രമേല്‍ പരുങ്ങലിലല്ലെങ്കിലും അവിടെയും കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം എത്തിച്ചത്. സംസ്ഥാന സി.പി.എമ്മിന് മൊത്തത്തില്‍ സക്കീര്‍ ഹുസൈന്‍ സംഭവം കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പുണ്ടായിരുന്നിട്ടും കൂടി പിണറായി ഗ്രൂപ്പിന് അത് ചെയ്യേണ്ടി വന്നത്. ഗ്രൂപ്പിന്റെ പിടിച്ചു നില്‍പ്പിനു വേണ്ടിയാണെന്ന് ഈ വിഭാഗക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

പിണറായി വിരുദ്ധ ഗ്രൂപ്പിനു ജില്ലയില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന സൂചനയും ഇരു വിഭാഗങ്ങളും നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയും നിലവിലുണ്ട്. പി. രാജീവിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജനെയോ, സി.എം മോഹനനെയോ കൊണ്ടു വന്നതിന് ശേഷം ആറു മാസത്തിനപ്പുറം നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനാണ് പിണറായി കരുക്കള്‍ നീക്കുന്നത്.

പി. രാജീവിന്റെ പാര്‍ട്ടി സ്വാധീനം വര്‍ധിക്കുന്നതിനെതിരെ കണ്ണൂര്‍ ലോബി ശക്തമായി കളിച്ചിട്ടുണ്ടെന്ന അഭ്യൂഹം സ്ഥിരീകരിക്കുന്നതിലേക്കാണ് മുന്‍ മന്ത്രി ഇ.പി ജയരാജനെ ജില്ലാ നേതൃത്വസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പാലക്കാട്ടും തമിഴ്‌നാട്ടിലടക്കം അന്യസംസ്ഥാനങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി കൂട്ടിയ ജില്ലയിലെ ഏതാനും സി.പി.എം നേതാക്കള്‍ക്കെതിരെ കൂടി സമീപ ഭാവിയില്‍ കേസ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ ചിലവന്നൂരിലെ ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയത് കുത്തിപ്പൊക്കി മറ്റൊരു എതിരാളിയെ കൂടി തളക്കാനും പിണറായിയും കൂട്ടരും പദ്ധതിയിടുന്നുണ്ടെന്നാണറിയുന്നത്.

എറണാകുളത്ത് ഗ്രൂപ്പ് ശോഷിച്ചാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ അത് ബാധിക്കുമെന്ന് പിണറായി വിഭാഗത്തിനും ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. രാജീവിന് തൃപ്പൂണിത്തുറ മണ്ഡലം നിഷേധിച്ചതിനു പിന്നില്‍ മുതല്‍ പുതിയ ഗ്രൂപ്പ് മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആതുരരംഗത്തു ജൈവ കൃഷി രംഗത്തും ആളുകളെ സംഘടിപ്പിക്കുന്നതിന്റെ മറവില്‍ ഗ്രൂപ്പ് വളര്‍ത്തുകയാണ് ബേബി ചെയ്യുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഈ നീക്കങ്ങള്‍ക്കാണ് കേസുകളുടേയും ആരോപണങ്ങളുടേയും രൂപത്തില്‍ തടയിടാന്‍ പിണറായി വിഭാഗം ശ്രമിക്കുന്നത്.
ഏതായാലും എറണാകുത്ത് ഗ്രൂപ്പ് ശക്തമാക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വി.എസ് പക്ഷത്തിന്റെ ശക്തനായ വക്താവായ ചന്ദ്രന്‍പിള്ളയടക്കമുള്ള നേതാക്കള്‍ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം എറണാകുളത്ത് കാലുറപ്പിച്ച് നിര്‍ത്തി തെക്കു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകള്‍ പിടിച്ചെടുക്കാനാണ് എം.എ ബേബി കരുക്കള്‍ നീക്കുന്നത്. തൃശൂരിന് വടക്കോട്ട് തല്‍ക്കാലം ശ്രമിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. വരും നാളുകള്‍ തൊഴുത്തില്‍കുത്തും ഗ്രൂപ്പ് പോരും സി.പി.എമ്മില്‍ അതീവ രൂക്ഷമാകുമെന്നതിലേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.