Connect with us

business

പി.എം കെയേഴ്‌സ് ഫണ്ട്: പാര്‍ലമെന്റ് പാനലിനും പരിശോധിക്കാനാകില്ല- എല്ലാം മോദി മാത്രം

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട പി.എം കെയേഴ്‌സ് എന്ന പേരിലുള്ള പുതിയ ദുരിതാശ്വാസ നിധിയില്‍ അധികാരങ്ങള്‍ മോദിക്കു മാത്രം. പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ക്കൊന്നും പി.എം കെയേഴ്‌സ് ഫണ്ട് പരിശോധിക്കാനാകില്ല. ഫണ്ട് പാര്‍ലമെന്റ് സമിതി പരിശോധിക്കണമെന്ന പബ്ലിക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി)യുടെ ആവശ്യത്തെ ബി.ജെ.പി ശക്തമായി എതിര്‍ത്തു.

കോണ്‍ഗ്രസ് നേതാവു കൂടിയായ പി.എ.സി ചെയര്‍മാന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പി.എം കെയേഴ്‌സ് ഫണ്ടും പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചത്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം പി.എ.സിക്കുണ്ടെന്നും സമാന അധികാരം സംയുക്ത പാര്‍ലമെന്ററി സമിതിക്കു വേണമെന്നുമായിരുന്നു ചൗധരിയുടെ ആവശ്യം.

എന്നാല്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നായിരുന്നു പി.എ.സിയിലെ ബി.ജെ.പി അംഗങ്ങളുടെ ആരോപണം. സമിതിയിലെ ബിജു ജനതാദള്‍ അംഗം ഭര്‍തുഹരി മഹ്താനിയും സര്‍ക്കാറിന് അനുകൂലമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിന്റെ പിന്തുണ മാത്രമാണ് കിട്ടിയത്. ഇതോടെ, വിഷയത്തില്‍ സമവായമാകാതെ യോഗം പിരിയുകയായിരുന്നു.

നിലവില്‍ സി.എ.ജിക്കോ മറ്റു ഏജന്‍സികള്‍ക്കോ പി.എം കെയേഴ്‌സ് ഫണ്ട് പരിശോധിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഫണ്ട് പി.എ.സിക്കു കീഴില്‍ കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്.

സ്വകാര്യമേഖലയില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ഫണ്ടാണ് പി.എം കെയേഴ്‌സിലെത്തുന്നത്. ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് നികുതിയിളവുണ്ട്. യുദ്ധസമാന സാഹചര്യം നേരിടാനാണ് ഇത്തരത്തില്‍ ഒരു ഫണ്ട് ഉണ്ടാക്കിയത് എന്നും അതു കൊണ്ടു തന്നെ അതില്‍ സൂക്ഷ്മപരിശോധന വേണ്ട എന്നുമാണ് ബി.ജെ.പിയുടെ വാദം.

ലോക്ക്ഡൗണിന ശേഷം ആദ്യമായാണ് പി.എ.സി ചേര്‍ന്നത്. മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള പ്രാതിനിധ്യം കുറവായിരുന്നു എങ്കിലും ബി.ജെ.പി അംഗങ്ങള്‍ മിക്കവരും യോഗത്തിനെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് ഭൂപേന്ദര്‍ യാദവാണ് പാനലില്‍ ബി.ജെ.പി സംഘത്തെ നയിക്കുന്നത്.

business

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

business

സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.