Connect with us

Video Stories

പ്രവാസലോകത്തിന്റെ ആശങ്ക

Published

on

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ് പിരിക്കുമെന്ന വാര്‍ത്തക്ക് സ്ഥീരീകരണമില്ലെങ്കിലും ആശങ്കയിലാണ് പ്രവാസികള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇഖാമയുള്‍പ്പെടെ 3100 റിയാല്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ പ്രതിവര്‍ഷം 1200 റിയാലിന്റെ കൂടി വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു കുടുംബാംഗത്തിന് മാത്രമാണിത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും ചെലവേറും. 2019ല്‍ ഇത് മൂന്നിരട്ടിയാകും. വിഷന്‍ 2030ഉം അതിന്റെ ഭാഗമായ 2020ലേക്കുള്ള ദേശീയപരിവര്‍ത്തന പദ്ധതിയും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാരില്‍ ചെറുതല്ലാത്ത ശതമാനം പേര്‍ കുടുംബങ്ങളെ അവിടെകൂടെകൊണ്ടുപോയി താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. എണ്ണവിലത്തകര്‍ച്ചയും മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും കാരണം കൂടുതല്‍ തുക പ്രതിരോധമേഖലയിലേക്ക് നീക്കിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുന്നു.

2018 മുതല്‍ സഊദി വിദേശികളുടെ വരുമാനത്തിന് വാറ്റുനികുതി ഏര്‍പെടുത്തുമെന്നും സൂചനയുണ്ട്. മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശികള്‍ ഗള്‍ഫിലേക്കയക്കുന്ന പണത്തിന് നികുതിയും നിയന്ത്രണവുമുണ്ടെങ്കിലും സഊദിയില്‍ ഇനിയും അതുണ്ടാവില്ലെന്നത് ആശ്വാസകരമാണ്. വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാനുള്ള നിതാഖാത് പോലുള്ള പദ്ധതികള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. പുതിയ ബജറ്റില്‍ വിദേശികള്‍ കുറവുള്ള കമ്പനികള്‍ക്ക് മറിച്ചുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഏര്‍പെടുത്തിയിരിക്കുന്നത്- നാനൂറും മുന്നൂറും റിയാല്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും അടുത്ത കാലത്തായി വര്‍ധന വരുത്തുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ എണ്ണവിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയും രാജ്യം ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും വരും വര്‍ഷങ്ങളില്‍ വിലവര്‍ധനയുണ്ടാവുമെന്നാണ് ബജറ്റിനെതുടര്‍ന്ന് പുറത്തുവരുന്ന സൂചനകള്‍. പഞ്ചസാരയുടെയും പാനീയത്തിന്റെയും മേലുള്ള സബ്‌സിഡി എടുത്തുകളഞ്ഞത് തുടരും. സന്ദര്‍ശക വിസക്കുള്ള വര്‍ധിപ്പിച്ച ഫീസ് തുടരും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മറ്റുഗള്‍ഫ് രാജ്യങ്ങളെപോലെ തന്നെ വിശാലമായ കാഴ്ചപ്പാടുകളും സാമ്പത്തികാസൂത്രണവും സാമൂഹിക ചുറ്റുപാടുകളുമുള്ള രാജ്യമാണ് സഊദി.

സാമ്പത്തിക രംഗത്ത് മലയാളി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടും അവിടുത്തെ ഭരണാധികാരികളോടുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണിത്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് സിലോണും ബര്‍മയും മലേഷ്യയുമായിരുന്നെങ്കില്‍ ശേഷം ഗള്‍ഫ് നാടുകളായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന ഭൂപരിഷ്‌കരണമുണ്ടായെങ്കിലും തീര്‍ത്തും ദരിദ്രരായ വലിയൊരു ശതമാനംപേര്‍ തീരാത്ത പട്ടിണി കൊണ്ട് വീണ്ടും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഇവരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളായിരുന്നു. വന്‍കിട വ്യവസായശാലകളുടെയും കാര്‍ഷികഭൂമിയുടെയും പരിമിതികള്‍ കാരണമുള്ള തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യമാണ് കേരളത്തെ എന്നും അലട്ടിയിരുന്നത്. പെട്രോളിയം ഖനനത്തിലൂടെ എഴുപതുകളില്‍ ഗള്‍ഫ് മേഖല നേടിയ ഉണര്‍വാണ് സഹായകമായത്. ഇതിലൂടെ നേടിയ വരുമാനം സംസ്ഥാനത്തെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം എത്തിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ യൂറോപ്പിനോടൊപ്പമെത്തിയ കൊട്ടിഘോഷിച്ച കേരള സാമ്പത്തിക മാതൃക. പക്ഷേ നാം നേടിയ നേട്ടങ്ങള്‍ അധികവും നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിട്ടില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വന്‍മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ കൂടെ ചെറിയ ശതമാനം പേര്‍ മാത്രമാണ് വാണിജ്യവ്യവസായരംഗത്ത് തുക മുടക്കിയത്. എന്നിട്ടും ചാവക്കാട്ടടക്കം മിക്കവാറും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണിപ്പോള്‍.

അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ചയാണ് ഗള്‍ഫിനെ ഭയപ്പാടിലേക്ക് ആനയിച്ചത്. അടുത്ത കാലത്താണ് നിരവധി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ പൂട്ടുന്ന സ്ഥിതി വന്നത്. പൊടുന്നനെയുണ്ടായ ഈ പ്രതിഭാസം 2007ല്‍ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. പൊതുമാപ്പ് അടക്കം 1996 മുതല്‍ യു.എ.ഇയില്‍ നിന്നും മറ്റുമായി 20 ലക്ഷത്തോളം പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ മാറിയ സാഹചര്യങ്ങള്‍ കാരണവും കേരളത്തിലെ പ്രതികൂല സാഹചര്യവും മൂലം ഇതില്‍ മുക്കാല്‍ പങ്കും തിരിച്ചുപോയി. എങ്കിലും ഗള്‍ഫ് തിരിച്ചുവരവിന്റെ ദൂഷ്യഫലം ഇപ്പോഴും കേരളത്തില്‍ പ്രതിഫലിച്ചുകിടക്കുകയാണ്. ഇറാഖിലും കുവൈത്തിലും യമനിലും മറ്റും അടുത്ത കാലങ്ങളിലുണ്ടായതും തുടര്‍ന്നുവരുന്നതുമായ ആഭ്യന്തരയുദ്ധങ്ങള്‍ മലയാളിയെയാണ് മറ്റാരേക്കാളും ബാധിച്ചിരിക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ നിന്ന് വന്‍തോതിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന മധ്യവയസ്‌കര്‍ പലരും തൊഴിലില്ലാതെ അലയുന്നു. കേരളത്തിന്റെ ബാങ്കിംഗ് രംഗത്തും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതാദ്യമായി കേരളത്തിന്റെ പ്രവാസിനിക്ഷേപം കീഴ്‌പോട്ടായി.

പ്രവാസികളുടെ പണം ഉല്‍പാദനക്ഷമമായ രീതിയില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും കാര്യമായ ഫലം കണ്ടില്ല. കേരളസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച കിഫ്ബി പദ്ധതി പോലും പ്രവാസികളുടെ പണം ലക്ഷ്യം വെക്കുന്നുവെന്നതിലുപരി അവയെ അവരുടെ ഭാവിക്കുതകുന്ന രീതിയിലാക്കാവുന്ന കാഴ്ചപ്പാടൊന്നും കാണുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തേക്കുറിച്ച് പലപ്പോഴും കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പിന്നീട് ജലരേഖയായിപ്പോകുന്നു. പ്രവാസികള്‍ സമ്പന്നരാണെന്ന മിഥ്യാധാരണയാണ് കാരണം. നിത്യച്ചെലവല്ലാതെ സമ്പാദിച്ചുവെച്ചവര്‍ തുലോം കുറവാണ്. എങ്കിലും പല പ്രവാസികളും ഇപ്പോള്‍ കാര്‍ഷികരംഗത്ത് താല്‍പര്യം കാട്ടുന്നുണ്ട്. ഈ രംഗത്തും ഐ.ടിയിലും മറ്റും തുടര്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ആരായണം. ബാങ്കുകളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങളുണ്ടായേ തീരു. നിര്‍മാണമേഖലയില്‍ ബംഗാളിയും ബീഹാറിയും എടുക്കുന്ന ജോലി മലയാളി ഇനി സ്വീകരിക്കുമെന്ന് പറയാനാവില്ല. അപ്പോള്‍ കൂടുതല്‍ സേവനമേഖലയെയും ആശ്രയിക്കേണ്ടിവരും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.