Connect with us

Video Stories

ഭരണ പരിഷ്‌കാരമെന്ന ഭാരം

Published

on

അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കാറല്‍ മാര്‍ക്‌സും കുടുംബവും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പത്‌നി ജന്നി വെസ്റ്റ് ഫാലന്‍ ഒരു ധനാഢ്യന്റെ മകളായിരുന്നിട്ട് പോലും യാതനകള്‍ സഹിച്ചാണവര്‍ ജീവിച്ചത്. വീട്ടുവാടക കൊടുക്കാനോ ആഹാരത്തിനോ പോലും പണമില്ലാത്ത ദുരവസ്ഥ അവര്‍ നേരിട്ടു. പാത്രങ്ങളും പുതപ്പും കോട്ടും വരെ വിറ്റ സന്ദര്‍ഭങ്ങളുണ്ടായി. വീട്ടുടമസ്ഥര്‍ പലപ്പോഴും അവരെ ഇറക്കിവിട്ടു. ഏഴു മക്കളില്‍ നാലുപേരും വേണ്ടത്ര പരിചരണങ്ങള്‍ ലഭിക്കാതെ ചെറുപ്പത്തിലേ മരണമടഞ്ഞു.

മഹാന്മാരുടെ ജീവ ചരിത്രത്തില്‍ ഇതിലും ദുരിതക്കടല്‍ താണ്ടിയവരുടെ കഥകള്‍ കാണാം. പ്രവാചകന്‍മാരും ഇതര മഹാത്മാക്കളും സമാനതയില്ലാത്ത കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മറ്റും ഇന്ത്യയിലെ ദേശീയ നേതാക്കളെല്ലാം വേണ്ടത്ര വിഷമങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ജീവിത ലാളിത്യം കൊണ്ട് മാതൃക കാണിച്ച അനവധി പേരുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളിലായി അത്തരം സദ്‌വൃത്തരും ത്യാഗധനന്മാരുമായ പലരേയും കാണാം. സ്വാഭാവികമായും പഴയകാല കമ്മ്യൂണിസ്റ്റുകാരിലും അത്തരക്കാരുണ്ടായിരുന്നു. ആയിനത്തില്‍പെട്ട ഒരാളായിട്ടാണ് ചിലരൊക്കെ അച്യുതാനന്ദനെ കാണുന്നത്. മാര്‍ക്‌സിന് അറുപത്തിനാല് വയസ്സുവരെയേ ജീവിക്കാനായുള്ളൂ. വി.എസ്സിന് നൂറു വയസ്സുവരെയെങ്കിലും ആ സൗഭാഗ്യമുണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. അതിനപ്പുറം കടന്നുപോയാലും അത്ഭുതപ്പെടാനില്ല.

കേരളത്തിലെ തലമുതിര്‍ന്ന പഴയ സഖാക്കളില്‍ അറിയപ്പെടുന്ന ഒരാള്‍ അദ്ദേഹമാണ്. അറിയപ്പെടാത്ത പലരും വേറെയുണ്ടാകാം. അതുകൊണ്ട് ഒരു മാതൃകാ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തെ ചിലര്‍ എഴുന്നള്ളിച്ചു നടക്കുകയാണ്. ഇന്നത്തെ വി.എസിന് ഈ പദവി അവകാശപ്പെടാന്‍ കഴിയുമോ. അദ്ദേഹത്തിന്റെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ സംശയം തോന്നാം. പണ്ടുണ്ടായിരുന്ന വല്ല നന്മകളും അദ്ദേഹത്തിനുണ്ടോ? കേരളത്തിലെ ചില മാധ്യമങ്ങള്‍ ഒരുനല്ല കമ്മ്യൂണിസ്റ്റും ജനപക്ഷ രാഷ്ട്രീയ നേതാവുമായി അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നു. കൃത്രിമമായി വളര്‍ത്തിയെടുത്തതും വി.എസിന് ചുറ്റും വളര്‍ന്നുവന്നതുമായ ഈ മിഥ്യാതരംഗത്തില്‍ സി.പി.എം പോലും അകപ്പെട്ട് പോവുകയാണ് ചെയ്തത്.

സ്വന്തം പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തോട് കലഹത്തിലേര്‍പ്പെടാന്‍ തുടങ്ങിയ നാള്‍മുതല്‍ ചിലര്‍ വി.എസിനെ വേറിട്ട വ്യക്തിത്വമായി വിലയിരുത്തുന്നു. അദ്ദേഹത്തെ പിണക്കരുതെന്നും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തരുതെന്നും ഔദ്യോഗിക നേതൃത്വം ധരിച്ചുവശായിരിക്കുന്നു. കാണപ്പെടാത്തതും അതുകൊണ്ടുതന്നെ അളന്നുതിട്ടപ്പെടുത്താനാവാത്തതുമായ ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ നാട്ടിലെവിടെയോ ഇദ്ദേഹത്തിനുള്ളതായി ചിലര്‍ വിശ്വസിക്കുന്നു. ഈ സങ്കല്‍പ്പം വളരെ പഴയതാണ്. ഭൂത പ്രേതാദികളിലുള്ള വിശ്വാസം പോലെ ഒന്നു മാത്രമാണിത്. വെളുത്ത സാരി ധരിച്ച് കാല്‍ ചിലങ്കയണിഞ്ഞ് അസമയങ്ങളില്‍ പാട്ടും പാടി നിലം തൊടാതെ നടന്നുനീങ്ങുന്ന യക്ഷികളെയും ആത്മാക്കളെയും സിനിമകളില്‍ കാണാറുണ്ട്. അപ്രകാരം ഒരു സങ്കല്‍പ്പമാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അച്യുതാനന്ദന്റെ ശക്തിയിലും ജന പിന്തുണയിലും ചിലര്‍ കണ്ടെത്താറുള്ളത്. പാര്‍ട്ടിയുടെ ഘടകങ്ങളിലോ പുറത്തോ ഒന്നുംതന്നെ താന്‍ വി.എസിനോടൊപ്പമാണെന്ന് നെഞ്ചും വിരിച്ച് പറയുന്ന ഒരാളെയും കേരളം കണ്ടിട്ടില്ല.

നീലേശ്വരം ഓട്ടോസ്റ്റാന്റ് പോലെ സൂക്ഷ്മമായി ചിലയിടങ്ങളില്‍ അന്വേഷിച്ചാല്‍ ആരെങ്കിലും വി.എസിനെ അനുകൂലിക്കുന്നവര്‍ ഉണ്ടാവാം. ഒരു കാര്യവും നേരെ ചൊവ്വെ തീരുമാനിച്ച് കൊണ്ടു നടക്കാന്‍ പാര്‍ട്ടിക്ക് പറ്റാതായത് വി.എസിന്റെ വക്രത കാരണമാണെന്ന് സകലര്‍ക്കുമറിയാം. വാര്‍ധക്യത്തിലും സ്ഥാനവും മാനവും നേടാന്‍ പെടാപാട് പെടുന്ന വി.എസ് ആണോ ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്‍? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ജയിച്ച് അധികാരത്തിലെത്തിയതിന് കാരണം അച്യുതാനന്ദനോടുള്ള ജനലക്ഷങ്ങള്‍ക്കുള്ള ഇഷ്ടം കാരണമാണോ. അങ്ങിനെ വിലയിരുത്തുന്നവര്‍ വസ്തുതകളും വാസ്തവങ്ങളും വളച്ചൊടിക്കുകയാണ്. മുഖ്യമന്ത്രിയാവാന്‍ ആവതും ശ്രമം നടത്തി അദ്ദേഹം പരാജയപ്പെട്ടു. പിന്നെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. അന്നു മുതല്‍ സെക്രട്ടേറിയേറ്റില്‍ തന്നെ ഓഫീസ്, മന്ത്രി തുല്യമായ അവകാശങ്ങള്‍, അധികാരങ്ങള്‍, ഭവനം എന്നിവക്കുവേണ്ടി അദ്ദേഹം പൊരുതുകയാണ്. കൊട്ടാരം പോലുള്ള വീടിനോടും ഓഫീസ് സംവിധാനങ്ങളോടും കാറിനോടും മറ്റു സാമ്പത്തികാനുകൂല്യങ്ങളോടും ഇത്രയേറെ ആര്‍ത്തി കാണിക്കുന്നയാളാണോ ജനപക്ഷ രാഷ്ട്രീയനേതാവ്?. സ്റ്റാഫിന്റെ എണ്ണത്തിലും വണ്ണത്തിലും വാശിപിടിച്ചതും അതുകൊണ്ടാണോ? ഭവനം കിട്ടിയിട്ടും എം.എല്‍.എ ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാന്‍ കാണിക്കുന്ന വിമുഖത ആര്‍ത്തിയുടെ ആഴമല്ലേ കാണിക്കുന്നത്. ഭൗതികാഢംബരങ്ങളോടുള്ള ഈ അടങ്ങാത്ത കൊതി ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്, പോകട്ടെ ഒരു നല്ല മനുഷ്യന് ചേര്‍ന്നതാണോ? ഇത്രയൊക്കെ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പണത്തോടും പദവി പോലെ തന്നെ ഭ്രമം തോന്നില്ലേ.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമൊക്കെ ഇത്തരക്കാര്‍ ചെയ്യാതിരിക്കുമോ. വി.എസിന്റെ മകനെക്കുറിച്ചുവന്ന ആരോപണങ്ങള്‍ നിസ്സാരമായിരുന്നില്ലല്ലോ. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വന്ന ഒരാള്‍ ഇതുവരെ അദ്ദേഹം വിഭാവനം ചെയ്യുന്ന ഒരു ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് വാമൊഴിയായോ വരമൊഴിയായോ വല്ലതും ഉരുവിട്ടുവോ? താന്‍ താമസിക്കാന്‍ പോകുന്ന വീട്, തനിക്കായി സംവിധാനിക്കുന്ന ഓഫീസ്, മറ്റാനുകൂല്യങ്ങള്‍ എന്നിവയെ പ്രഥമ സ്ഥാനത്തുനിര്‍ത്തി നാണമില്ലാതെ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം കാണിച്ച ഔല്‍സുക്യം കണ്ടില്ലെന്ന് നടിക്കാനാവുമോ? ഇതെന്തൊരു കമ്മ്യൂണിസ്റ്റാണപ്പാ. മുഖ്യമന്ത്രി പദവി വീണ്ടും ലഭിക്കാനും പാര്‍ട്ടിക്കകത്തെ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാനും സ്ഥാനാര്‍ത്ഥിയാവാനും തന്റെ എതിരാളികളായി അദ്ദേഹം കരുതുന്ന പാര്‍ട്ടിയിലെ ഇതര നേതാക്കളെ ഒതുക്കാനും വേണ്ടി എത്ര കാലമായി അദ്ദേഹം പടവെട്ടുകയാണ്. ഇതാണോ ജനപക്ഷ രാഷ്ട്രീയം.

പിണറായിയും കോടിയേരിയും അവരുടെ കേന്ദ്ര നേതാക്കളുമൊക്കെ കാണിക്കുന്ന അച്ചടക്കത്തിന്റെ ഒരംശംപോലും വി.എസ് കാണിക്കാറുണ്ടോ. എല്ലാം ചോദിച്ച് വാങ്ങുകയും കിട്ടിയാല്‍ തല്‍ക്കാലം ഒതുങ്ങുകയും വീണ്ടും ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ ഉന്നയിക്കുകയും ചെയ്യുന്ന അച്യുതാനന്ദന്റെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം താല്‍പര്യങ്ങള്‍ തന്നെയാണ്. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു ജന പിന്തുണയും അദ്ദേഹത്തിനില്ല. പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ നീലേശ്വരം ഓട്ടോസ്റ്റാന്റില്‍ പോലും ഒരു ചലനവുമണ്ടാകാനിടയില്ല. മാധ്യമങ്ങള്‍ ഉടന്‍ നിര്‍ദ്ദയം അദ്ദേഹത്തെ കൈവിടുമെന്ന കാര്യത്തിലും ഒരു തര്‍ക്കവുമില്ല. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു സംഭാവനയുമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോ ആവശ്യങ്ങളോ ലോകത്തിലും ഇന്ത്യയിലും ഭരണ രംഗത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളോ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പുതിയ കേരളത്തിന് അനുയോജ്യമായ പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യാനോ അച്യുതാനന്ദന് കഴിയുമെന്ന് തോന്നുന്നില്ല. ആകെക്കൂടി സി.പി.എമ്മിനകത്ത് സമാധാന നില അപകടത്തിലാവാതെ നോക്കാമെന്നേയുള്ളൂ. അതും വി.എസ്സിനെ അറിയുന്നവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും അദ്ദേഹം നന്ദി കാട്ടുകയോ പാര്‍ട്ടി വൃത്തത്തിനകത്ത് ഒതുങ്ങിക്കഴിയുകയോ ചെയ്യാനിടയില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി സങ്കല്‍പ്പം ഇത്രമാത്രമാണ്.

സര്‍ക്കാരിന്റെ ഖജാനയില്‍ നിന്ന് ചിലവഴിക്കുന്ന ഏറ്റവും അനാവശ്യമായ പണം അച്യുതാനന്ദന് വേണ്ടിയാകുമെന്ന് ഉറുപ്പാണ്. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരിയും ആലോചിച്ച് കേരളത്തിന്റെ തലയില്‍ നിന്ന് ഈ ഭാരം ഇറക്കിവെക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ജയരാജന്റെ വിഷയത്തില്‍ പിണറായി കാണിച്ച ഉശിരിന്റെ അഞ്ചിലൊന്ന് കാണിച്ചാല്‍ പാര്‍ട്ടിയും ഭരണവും അച്യുതാനന്ദന്റെ ബാധയില്‍ നിന്ന് മോചിതമാവും. യാതൊരു പ്രത്യാഘാതവും സി.പി.എം പാര്‍ട്ടിക്കകത്തോ പുറത്തോ സംഭവിക്കാനും പോകുന്നില്ല.
ഭരണപരിഷ്‌കാരമെന്ന ഈ ഭാരം കണ്ടകശ്ശനിയാവാതെ നോക്കാന്‍ സി.പി.എമ്മിന് കഴിയില്ലേ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.