Video Stories
മധുരം നിറച്ച് ലിവയില്‍ മത്സരം
ദുബൈ: വേദിയില്‍ മധുരം നിറച്ച് 12ാമത് ലിവ ഇത്തപ്പഴ ഉത്സവത്തിലെ മത്സര വിഭാഗങ്ങള്‍. മത്സരവിധി കാത്ത് ഈത്തപ്പഴം നിറച്ച നൂറുകണക്കിന് ബക്കറ്റുകളാണ് അടുക്കി വെച്ചിരിക്കുന്നത്. പകുതി പാകമായ റബത് മത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളും വിവിധ പാകത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ കണ്ണിനും നാവിനും ഒരുപോലെ കുളിര്‍മയുണ്ടാക്കും. ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ 35ഓളം കര്‍ഷകരാണ് പങ്കെടുത്തത്. 105 കിലോ വരെയുള്ള ഈത്തപ്പഴ കുലകള്‍ ആര്‍ക്കും കൗതുകമുണ്ടാക്കും. ഈ ഇനത്തില്‍ വിജയിക്ക് 50,000 ദിര്‍ഹമാണ് സമ്മാനം. വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്ത ഈത്തപ്പനകളില്‍ നിന്നുള്ള പഴങ്ങള്‍ക്കു വേണ്ടിയും മത്സരമുണ്ട്. ഒരു ലക്ഷം മുതല്‍ 5000 ദിര്‍ഹം വരെയാണ് ആദ്യ 15 സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക.
ഉയര്‍ന്ന നിലവാരമുള്ള ഈത്തപ്പഴ ഇനങ്ങളാണ് മത്സരത്തിനെത്തുക. റതബ് ഇനങ്ങളുടെ മത്സരത്തില്‍ വലിപ്പം, നിറം, തൂക്കം, രുചി, കീടനാശിനി മുക്തമാണോ എന്നിവയാണ് പരിശോധിക്കുക. എന്നാല്‍ ഇക്കുറി മത്സരത്തിനെത്തിയ എല്ലാ ഇനങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്ന് റത്തബ് മത്സരത്തിലെ വിധികര്‍ത്താവായ ഖലീഫ മക്തൂം അല്‍ മസ്രൂയി പറഞ്ഞു. ലിവയില്‍ പ്രസിദ്ധമായ ഇടത്തരം വലിപ്പമുള്ള മധുരമുള്ള പഴമാണ് ദബ്ബ. ആദ്യ പാകമാകുന്നതിനാലാണ് റത്ബ് മത്സരങ്ങളും ഇവ ഉപയോഗിച്ച് നടത്തുന്നതെന്ന് റത്തബ് മത്സര വിധികര്‍ത്താവ് കൂടിയായ ഡോ. ഹസ്സന്‍ ഷഹാന പറഞ്ഞു.
അബുദാബിയില്‍ പുതുതായി വിളവെടുക്കുന്ന ഈത്തപ്പഴങ്ങളുടെ മഹോത്സവം സംഘടിപ്പിക്കുന്നത് അബുദാബി സാംസ്‌കാരിക പരിപാടി, പൈതൃകോത്സവ സമിതിയാണ്. ഈമാറാത്തി പൈതൃകത്തിന്റെ ആഘോഷവും പടിഞ്ഞാറന്‍ മേഖലയുടെ സാമ്പത്തിക മേഖലയിലെ ജനങ്ങള്‍ക്ക് നല്ലൊരു പിന്തുണയും കൂടിയാണ് ഈത്തപ്പഴ മഹോത്സവം. ദശദിന മസ്തരം സമാപിക്കുന്ന ജൂലൈ മ30ന് വിവിധ ഇനങ്ങള്‍ കാഷ് അവാര്‍ഡുകള്‍ക്കായി മാറ്റുരക്കും. മൊത്തത്തില്‍ 6 ദശലക്ഷം ദിര്‍ഹമിന്റെ 220 സമ്മാനങ്ങളാണ് വിതരണം ചെയ്യുക. മികച്ച മാതൃകാ തോട്ടം, മികച്ച പഴക്കൊട്ട, മികച്ച മാങ്ങ, മികച്ച നാരങ്ങ, മികച്ച പാരമ്പര്യ മാതൃക, ഫോട്ടോഗ്രഫി മത്സരങ്ങളും ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ പഴങ്ങളും യു.എ.ഇയില്‍ നിന്നുള്ളതാകണമെന്ന് നിബന്ധനയുണ്ട്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ