Video Stories
ലങ്കാ ദഹനം

പല്ലെകലെ: മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 181-ല്‍ ഒതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വൈറ്റ്വാഷ് വിജയം നേടിയത്. 1967-78 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്നത്. അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി കുറിച്ച ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവച്ച ശിഖര്‍ ധവാന് മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്സ് – ഇന്ത്യ: 487 (ശിഖര്‍ ധവാന് 119, ഹര്‍ദിക് പാണ്ഡ്യ 108, ലോകേഷ് രാഹുല്‍ 85. സന്ദകന് 5/132). ശ്രീലങ്ക: 135 (ദിനേഷ് ചണ്ഡിമല്‍ 48. കുല്‍ദീപ് യാദവ് 4/40). രണ്ടാം ഇന്നിങ്സ് – ശ്രീലങ്ക: 181 (നിരോഷന്‍ ഡിക്ക്വെല്ല 41, ചണ്ഡിമല്‍ 36, എയ്ഞ്ചലോ മാത്യൂസ് 35. അശ്വിന് 4/68, മുഹമ്മദ് ഷമി 3/32).
ഫോളോ ഓണ്‍ ചെയ്യുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഇന്നിങ്സ് എത്രത്തോളം മുന്നോട്ടുപോകും എന്നതു മാത്രമായിരുന്നു മത്സരത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അശ്വിനും ഷമിയും ചേര്‍ന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലങ്ക നാലാം ദിനം കാണില്ലെന്നുറപ്പായി. ഉച്ചക്ക് 2.46-ന് അശ്വിന്റെ കാരം ബോളില്‍ ലഹിരു കുമാരയുടെ സ്റ്റംപ് തെറിച്ചതോടെ ഇന്ത്യയുടെ ലങ്കാദഹനം പൂര്‍ത്തിയാവുകയും ചെയ്തു.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിനു ശേഷം ഷമിയും അശ്വിനും ചേര്‍ന്നാണ് ആദ്യ മണിക്കൂറില്‍ പന്തെറിഞ്ഞത്. തന്റെ ആദ്യ ഓവറില്‍ ദിമുത് കരുണരത്നെയെ (16) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന് വിക്കറ്റ് വേട്ടയുടെ വാതില്‍ തുറന്നപ്പോള്‍ നൈറ്റ് വാച്ച്മാന് മലിന്ദ പുഷ്പകുമാരയെ (1) ഷമിയും പുറത്താക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ലങ്കക്കു വേണ്ടി സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ് (12) ആയിരുന്നു ഷമിയുടെ അടുത്ത ഇര. പരിചയ സമ്പന്നരായ ചണ്ഡിമലും (36) മാത്യൂസും (35) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്നിങ്സ് നീട്ടി. അതിനിടെ ലങ്ക മൂന്നക്കവും കടന്നു.
സ്കോര്‍ 104-ല്‍ നില്‍ക്കെ ചണ്ഡിമലിനെ പുറത്താക്കി കുല്‍ദീപ് യാദവ് വഴിത്തിരിവുണ്ടാക്കി. അധികം വൈകാതെ മാത്യൂസ് അശ്വിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയും ചെയ്തു. ആറിന് 118 എന്ന നിലയില്‍ ആശകള്‍ അസ്തമിച്ച ആതിഥേയരുടെ ഇന്നിങ്സ് 21 ഓവര്‍ കൂടി വലിച്ചുനീട്ടിയതിനു പിന്നില്‍ ഡിക്ക്വെല്ലയുടെ (41) അധ്വാനമായിരുന്നു. എന്നാല്‍ മറുവശത്ത് പെരേരയെ (8) പുറത്താക്കി അശ്വിനും സന്ദകനെ (8) മടക്കി ഷമിയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഡിക്ക്വെല്ലയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് മത്സരത്തില്‍ തന്റെ ഏക വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തന്റെ ട്രേഡ്മാര്‍ക്ക് പന്തിലൂടെ അശ്വിന് ലങ്കന്‍ ഇന്നിങ്സിന് ചരമഗീതമെഴുതി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ