Connect with us

main stories

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍ സിങ് – മോദി കേള്‍ക്കുമോ?

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ‘ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം’ രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്‍മോഹന്റെ നിരീക്ഷണം. ബി.ബി.സിയുമായി നടത്തിയ മെയില്‍ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി പറയുന്നത്. സാമ്പത്തിക മാന്ദ്യം ഒരു ‘മാനുഷിക ദുരന്തം’ ആയി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനത്തിന് മേല്‍ കൂടുതല്‍ ദുരിതമായി. ലോക്ക്ഡൗണ്‍ ഒരുപക്ഷേ അനിവാര്യമായിരിക്കാം. എന്നാല്‍ പെട്ടെന്നുള്ള അതിന്റെ പ്രഖ്യാപനം അചിന്തനീയവും വിവേചനരഹിതവുമായിരുന്നു- മന്‍മോഹന്‍ വിമര്‍ശിച്ചു.

വരും വര്‍ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ.

1. ജനങ്ങളുടെ ജീവിതോപാധികള്‍ക്ക് സംരക്ഷണം നല്‍കണം. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിച്ച് അവര്‍ക്ക് പണം ചെലവഴിക്കാനുള്ള ശേഷി നല്‍കണം.

2. സര്‍ക്കാര്‍ പിന്തുണയോടു കൂടെയുള്ള വായ്പാ പദ്ധതികളിലൂടെ വ്യാപാരങ്ങളില്‍ ആവശ്യമായ മൂലധനം എത്തിക്കണം.

3. സാമ്പത്തിക മേഖലയെ സ്ഥാപിത സ്വയംഭരണത്തിലൂടെ ശക്തിപ്പെടുത്തണം.

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് മന്‍മോഹന്റെ നിര്‍ദ്ദേശങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. കോവിഡ് പ്രതിരോധത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ഈ വര്‍ഷത്തെ വളര്‍ച്ച നെഗറ്റീവിലേക്ക് പോകും എന്നാണ് പ്രവചനങ്ങള്‍. 1970കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത് എന്നാണ് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

‘മാന്ദ്യം (ഡിപ്രഷന്‍) എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ വളരെ ആഴമേറിയ, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സാമ്പത്തിക വേഗക്കുറവുണ്ട്. അതനിവാര്യമാണ്. മാനുഷിക പ്രതിസന്ധിയാണ് ഈ വേഗക്കുറവിന് കാരണമായിട്ടുള്ളത്. സമൂഹത്തിന്റെ വൈകാരിക കണ്ണാടിയിലൂടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. സാമ്പത്തിക പ്രമാണങ്ങളിലൂടെയും അക്കങ്ങളിലൂടെയും അല്ല’ – മന്‍മോഹന്‍ പറഞ്ഞു.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.