Connect with us

india

അവധിയെടുക്കാത്ത രാഷ്ട്രീയക്കാരന്‍, ജേര്‍ണലിസ്റ്റ്… പ്രണബ് മുഖര്‍ജിയെ കുറിച്ച് അറിയേണ്ട 11 കാര്യങ്ങള്‍

വിവിധ അധികാര പദവികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ ഇല്ലെന്നു തന്നെ പറയാം.

Published

on

ഇന്ത്യന്‍ രാഷ്ട്രീയം കണ്ട അപൂര്‍വ്വം പ്രതിഭാശാലികളില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. വിവിധ അധികാര പദവികളില്‍ പ്രണബിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. പ്രണബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

1- നയതന്ത്രജ്ഞന്‍ എന്നതിന് പുറമേ, പ്രണബ് ഒരു പ്രൊഫസറായിരുന്നു എന്നത് മിക്കവര്‍ക്കും അറിയില്ല. 1963ല്‍ പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജിലാണ് ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നത്.

2- ബംഗാളി ന്യൂസ്‌പേപ്പര്‍ ദെഷെര്‍ ദാകില്‍ മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

3- 1969ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രണബിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭാംഗമായി

4- മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറയുന്നത് പ്രകാരം ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. ജന്മനഗരമായ മിറാതിയിലേക്ക് ദുര്‍ഗാപൂജയ്ക്ക് വരുന്നത് ഒഴിച്ചാല്‍ അദ്ദേഹം ഔദ്യോഗിക ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നില്ല

5- ധനം, വാണിജ്യം, വിദേശം, സാമ്പത്തികം എന്നിങ്ങനെ സുപ്രധാനമായ നാലു മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത മറ്റൊരു കേന്ദ്രമന്ത്രിയില്ല.

6- 1984ല്‍ യൂറോ മണി മാഗസിന്റെ ലോകത്തെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്തത് പ്രണബ് മുഖര്‍ജിയെ ആണ്. ഏഴ് ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

7- ഇന്ദിരാഗാന്ധി മരിച്ച ശേഷം പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ് വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചിരുന്നു

8- നാല്‍പ്പതു വര്‍ഷമായി ഡയറി സൂക്ഷിക്കുന്നയാളാണ് പ്രണബ്. മരണത്തിനു ശേഷം അതു പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

9- ഉദാരവല്‍ക്കരണത്തിന് മുമ്പും ശേഷവും ധനമന്ത്രി പദത്തിലിരുന്ന അപൂര്‍വ്വതയും പ്രണബിനുണ്ട്

10- ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ് തുടങ്ങി ഏഴു പേരുടെ ദയാഹര്‍ജിയാണ് അദ്ദേഹം തള്ളിയത്.

11- രാഷ്ട്രപതിയായിരിക്കെ സെപ്തംബര്‍ അഞ്ചിലെ അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ന്യൂഡല്‍ഹിയിലെ പ്രസിഡണ്ട് എസ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളിയായിരുന്നു അദ്ദേഹം വീണ്ടും അദ്ധ്യാപകനായത്.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.