Video Stories
എങ്ങനെ ജയില്‍ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്‍

ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍
1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.
2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ ഇവരെ തടവുചാടാന്‍ അനുവദിച്ചു. ഇങ്ങനെ ജയില്‍പ്പുള്ളികള്‍ പൊലീസിന്റെ കെണിയില്‍ വീണു.
ചോദ്യങ്ങള്‍
ജയില്‍ചാടിയ മൂന്നു പേര്‍ 2013ല്‍ കന്ദ്വ ജയില്‍ ചാടിയവരാണ്. സ്വാഭാവികമായും ഇവര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്‍ച്ചാട്ട റെക്കോര്‍ഡുള്ള തടവു പുള്ളികള്‍ക്ക് വീണ്ടുമെങ്ങനെ ജയില്‍ ചാടാനായി?
ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് ഇവര്‍ ജയില്‍ ചാടുമ്പോള്‍ അലാറം മുഴക്കിയില്ല?
എല്ലാ സെന്‍ട്രല്‍ ജയിലിലും മതിലിനു മുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില്‍ ചാടാന്‍ ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള്‍ ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്‍ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില്‍ അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.
എല്ലാ സെന്‍ട്രല്‍ ജയിലുകളിലെയും നിരീക്ഷണ ടവറുകളില്‍ സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില്‍ ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്‍ച്ചാട്ടം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെങ്ങനെ? എട്ടു പേര്‍ ജയില്‍ ചാടാന്‍ കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.
മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു.
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള്‍ ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെ.
പൊലീസുകാരനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പ്രോട്ടോകോളുകള്‍ നടന്നിട്ടുണ്ടോ എന്നതില്‍ അജ്ഞത.
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില്‍ പ്രകടമായ വൈരുധ്യം.
തടവു പുള്ളികളുടെ പക്കല്‍ സ്പൂണ്‍, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?
ജയില്‍ ചാടിയവര്‍ പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍സിങ്. മൊഴികളുടെ വൈരുധ്യം വിരല്‍ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.
പൊലീസ് ഭാഷ്യം ശരിയാണെങ്കില്‍ തടവുപുള്ളികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയുധങ്ങള്‍ ലഭിക്കില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ