Connect with us

Video Stories

എക്കാലത്തെയും ഭാഗ്യവാനായ ക്രിക്കറ്റർ ഇദ്ദേഹമാണ്…

Published

on

ക്രീസിൽ പലരെയും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഭാഗ്യവാനായ ഒരു ക്രിക്കറ്ററുണ്ടാവുമോ..? സംശയമാണ്.. ഒരുപക്ഷെ, ക്രിക്കറ്റിലെ ഇതിഹാസമായി വളരാൻ അദ്ദേഹത്തെ തുണച്ചത് തന്നെ നിഴൽപോലെ പിന്തുടർന്ന ഭാഗ്യം തന്നെയാവണം.

1994ലെ ഇംഗ്ലണ്ട് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് സംഭവം. 12ന് രണ്ട് എന്ന നിലയിൽ വിൻഡീസ് പതറുമ്പോഴാണ് ലാറ ക്രീസിലെത്തുന്നത്. ജിമ്മി ആഡംസിനെ കൂട്ടുപിടിച്ച് ലാറ വെസ്റ്റിന്ത്യൻ ഇന്നിങ്‌സ് പതിയെ മുന്നോട്ടുകൊണ്ടുപോയി. ശ്രദ്ധിച്ച് കളിച്ച ലാറ അർധശതകം തികച്ചത് 121 പന്തിൽ നിന്ന്. പിന്നീട് അക്രമണാത്മക ഇന്നിങ്‌സ്. അടുത്ത 60 പന്തുകളിൽ നിന്ന് സെഞ്ച്വറിയിലേക്ക് കുതിപ്പ്. കരിയറിൽ ലാറയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.

ജിമ്മി ആഡംസ് ഇടക്ക് പുറത്തായെങ്കിലും ആക്രമണം തുടർന്ന ലാറ അടുത്ത 131 പന്തുകളിൽ നിന്ന് ഡബിൾ സെഞ്ച്വറിയിലുമെത്തി. ഗാലറിയിൽ ആരാധകരുടെ പ്രാർത്ഥന ലാറ 300ലെത്തുമോ എന്നതായിരുന്നു. നേരത്തെ, ഓസീസിനെതിരെ 277 ൽ പുറത്തായിരുന്നു അദ്ദേഹം. ആരാധകർ ഭയന്നതും അതുതന്നെയായിരുന്നു.

എന്നാൽ ശിവനാരായൺ ചന്ദർപോളിനെ കൂട്ടുപിടിച്ച് ലാറ കന്നി ട്രിപ്പിൾ തികക്കുക തന്നെ ചെയ്തു. 432 പന്തുകളിൽ നിന്നായിരുന്നു ആ റെക്കോർഡ് നേട്ടം. ഗാരി സോബേർസിന്റെ 364 റെക്കോർഡിലേക്ക് ലാറയെത്തുമോ എന്നായി ക്രിക്കറ്റ് ലോകത്തിന്റെ പ്രാർത്ഥന. അങ്ങനെയായാൽ ടെസ്റ്റ് ക്രി്ക്കറ്റിലെ എക്കാലത്തെയും മികച്ച റൺസ്‌കോററെന്ന നേട്ടമാണ് കാത്തിരിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മർദം ലാറയെയും കീഴടക്കിയെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രകടനം സാക്ഷ്യം. വളരെ ശ്രദ്ധയോടെ കളിച്ച അദ്ദേഹം അടുത്ത അർധസെഞ്ച്വറിക്ക് അദ്ദേഹം എടുത്തത് 79 പന്തുകളാണ്. 347 എന്ന റൺസിൽ മാത്രം 20 മിനിറ്റോളമാണ് അദ്ദേഹം ചെലവഴിച്ചത്. 511 പന്തുകളിലാണ് 350 തികച്ചത്.

റെക്കോർഡിനോടടുക്കം തോറും ഗാലറിയിലും ലാറയുടെ ശരീര ഭാഷയിലും സമ്മർദമേറിത്തുടങ്ങി. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാത്ത ലാറ സമ്മർദത്തെ അതിജീവിക്കുക തന്നെ ചെയ്തു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഒരു കവർ ഡ്രൈവ് ഷോട്ടിലൂടെ സോബേർസിന്റെ റെക്കോർഡിനൊപ്പം ലാറയെത്തി. ഇനി വേണ്ടത് ഒരു റൺസ്. ഇംഗ്ലണ്ട് 30 വാര സർക്കിളിൽ ഫീൽഡൊരുക്കി കെണിയൊരുക്കി.

എന്നാൽ ക്രിസ് ലൂയിസിന്റെ ഉയർന്ന് വന്ന പന്ത് ലാറ സ്‌ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഉയർത്തിയടിച്ച് റെക്കോർഡ് സ്വന്തം പേരിലാക്കി. ആവേശഭരിതരായ ആരാധകർ ആവേശം അണപൊട്ടി ക്രീസിലേക്ക് ഓടിയെത്തി ലാറയെ എടുത്തുയർത്തി.

പക്ഷെ, ഇവിടെ എന്ത് ഭാഗ്യമാണ് അദ്ദേഹത്തെ കടാക്ഷിച്ചത്. നിങ്ങൾ ചോദിക്കുമെന്നുറപ്പ്?

aqw

364ൽ നിന്ന് ബാക്ക് ഫൂട്ടിൽ നിന്നാണ് ലാറ പുൾഷോട്ട് കളിച്ചത്. അതിനിടയിൽ അദ്ദേഹത്തിന്റെ കാൽ സ്റ്റംപുകളിൽ തട്ടിയിരുന്നു. ഒരു ബെയ്ൽ വായുവിലുയർന്ന് അത്ഭുതകരമെന്നോണം സ്റ്റംപുകളിൽ തന്നെ വീണു! ഇതിഹാസ പിറവിക്ക് കാരണമായ ഇന്നിങ്‌സ്.
പിന്നീട് ഇന്നിങ്‌സ് തുടർന്ന ലാറ 375 റൺസിലാണ് പുറത്തായത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.