Video Stories
വര്‍ഗീയതയും മതവും
കെ.എം ഇസ്മായില്‍ പുളിക്കല്‍
യഥാര്‍ത്ഥ മതവിശ്വാസിക്ക് വര്‍ഗീയവാദിയോ, ഫാസിസ്റ്റ് ചിന്താഗതിക്കാരനോ ആകാന്‍ കഴിയില്ല. അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല എന്നതാണ് എല്ലാ മത തത്വങ്ങളും ഉദ്ഘോഷിക്കുന്നത്. മനുഷ്യ നന്മക്കായാണ് എല്ലാ മതങ്ങളും ഉണ്ടായിട്ടുള്ളത്. നീതിമാനായ ദൈവസന്നിധിയില്‍ അവന്റെ ദാസന്മാര്ക്ക് നീതി ലഭിക്കുന്നതിന് ദൈവം വിശേഷബുദ്ധി നല്കി അനുഗ്രഹിച്ച മനുഷ്യന് സഹജീവികളോട് സ്നേഹ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് മത വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണം. ദൈവം വൈവിധ്യങ്ങളില്‍ ആകൃഷ്ടനാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. അതായിരിക്കാം അവന്റെ സൃഷ്ടിപ്പിലും ദൈവം മനുഷ്യന് അതീതമായ വൈവിധ്യങ്ങള്‍കൊണ്ട് ജീവ മണ്ഡലത്തെ അലങ്കരിച്ചത്. ദൈവത്തിന് വേണമെങ്കില്‍ ജന്തു-ജീവ-സസ്യലതാതികളെ ഒന്നോ രണ്ടോ തരം മാത്രം സൃഷ്ടിക്കാമായിരുന്നു. ഒരു കടുവയും ഒരു പശുവും മാത്രം മതിയെന്ന് ദൈവം നിശ്ചയിച്ചിട്ടില്ല. ഒരുപാട് മൃഗങ്ങളെയും പക്ഷികളെയും ഇഴജീവികളെയും സസ്യങ്ങളെയും സൃഷ്ടിച്ചു. അവ അവയുടെ നിലനില്‍പ്പിന് അനിവാര്യമെന്നോണം പരസ്പരം പൂരകങ്ങളായി നിലകൊള്ളുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ദൈവം വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നുകൂടിയാണ്. ഇതേ രീതിതന്നെയാണ് ദൈവം മതങ്ങളുടെ കാര്യത്തിലും തീരുമാനിച്ചിട്ടുള്ളത്. ദൈവം വ്യത്യസ്തങ്ങളായ മതങ്ങളെ സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യന് അവര്‍ക്കിഷ്ടമുള്ള മതങ്ങള്‍ തെരഞ്ഞെടുത്തു. എല്ലാ മതങ്ങളും മനുഷ്യ നന്മതന്നെയാണ് ഉദ്ഘോഷിക്കുന്നത്. 1922-ലെ മുസോളിനിയുടെയും 1933-ല്‍ ഹിറ്റ്ലറുടെയും ഇറ്റലിയിലേയും ജര്‍മ്മനിയിലേയും ഫാസിസവും നാസിസവും അവിടെ അരങ്ങുതകര്‍ത്തത് ജാതിയുടേയോ, മതത്തിന്റെയോ കീഴിലല്ലായിരുന്നു. ചില അജണ്ടകളുടെ കീഴിലായിരുന്നു. ചില അജണ്ടകളുടെ കീഴിലാണ് വര്‍ഗീയതയും ഫാസിസവും അംഗീകരിച്ച് ചിലര്‍ വര്‍ഗീയവിഷം ചീറ്റുന്നത്. അവര്‍ വിശ്വസിച്ച മതമോ, ജാതിയോ ഒന്നും വര്‍ഗീയതയെയും ഫാസിസത്തേയും അംഗീകരിച്ചതു കൊണ്ടല്ല.
എല്ലാ മതങ്ങളുടെയും തത്വങ്ങള്‍ അടുത്തറിഞ്ഞാല്‍ വ്യക്തമാകും അവയൊന്നും വര്‍ഗീയതയെയും ഫാസിസത്തെയും അംഗീകരിക്കുന്നില്ല എന്നത്. ഇസ്ലാം മത വിശ്വാസപ്രകാരം ‘അയല്‍വാസി മറ്റു മതസ്ഥനാണെങ്കിലും അവനെ ബഹുമാനിക്കുക’ എന്നാണ്. വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ സൂറത്തില്‍ പറയുന്നത് മതവിഷയത്തില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല. സന്മാര്ഗം ദുര്‍മാര്‍ഗത്തില്‍നിന്നു വ്യക്തമായി വ്യതിരിക്തമായി കഴിഞ്ഞിരിക്കുന്നു. ഖിലാഫത്തുര്‍റാഷിദ മുതല്‍ ഇന്നുവരെയുള്ള ഇസ്ലാമിക ഭരണകൂടങ്ങള്‍ക്കെല്ലാം കീഴില്‍ എല്ലാവിധ സ്വാതന്ത്ര്യത്തോടുംകൂടി ഇതര മതവിഭാഗങ്ങള്‍ ജീവിച്ചുവന്നത് ഇസ്ലാം അനുവദിച്ച മത സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ തെളിവുകളാണ്. പ്രവാചകര്‍ (സ) ദിവംഗതനാകുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ വീട്ടില്‍ പണയത്തിലായിരുന്നു എന്ന് നബിചരിത്രത്തില്‍ കാണാം. മതേതരത്വത്തിന്റെ മാഗ്നാകാര്‍ട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു പ്രഖ്യാപനം വിശുദ്ധ ഖുര്‍ആന്‍ അല്‍ബകറ 257 ാം സൂക്തത്തില്‍ നടത്തുന്നത് കാണുക. ‘മതത്തില്‍ ഒരു നിര്‍ബന്ധവുമില്ല’. വീണ്ടും ആ പവിത്രഗ്രന്ഥം ഉദ്ഘോഷിക്കുന്നു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം’ എന്ന് (ആല് കാഫിറൂന്‍ : 7). ഒരു പ്രത്യേക മതവിശ്വാസവും ഇസ്ലാം അടിച്ചേല്‍പ്പിക്കാന്‍ കല്‍പ്പിക്കുന്നില്ല. മനുഷ്യ ചിന്തയും ബുദ്ധിയും ഇസ്ലാം വില മതിക്കുന്നു എന്നത് തന്നെയാണ്. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ സമാധാനം എന്നതാണ്. ഈ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും വര്‍ഗീയവാദിയാകാനോ, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവനാകാനോ സ്വീകരിക്കുന്നവനാകാനോ കഴിയില്ല. പിന്നെയെങ്ങിനെയാണ് ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയവാദത്തിന് വിത്തുപാകുന്നത്?.
ഹിന്ദുമതവിശ്വാസപ്രകാരം അവരുടെ മത ഗ്രന്ഥങ്ങളിലും വര്‍ഗീയവാദത്തേയോ ഫാസിസത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഭഗവത്ഗീത പറയുന്നത് ‘മനുഷ്യന് ഏത് വിധത്തിലായാലും എന്റെ മാര്‍ഗം തന്നെയാണ് അവന് പിന്തുടരുന്നത്’ എന്നാണ്. സ്വാമി വിവേകാനന്ദന് പറയുന്നത് ഞാന്‍ ചെയ്യുന്നത് കഴിഞ്ഞ കാലത്തിലെ മതങ്ങളെ അംഗീകരിക്കലാണ്. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം, ഭാഗം രണ്ടില്‍ പുറം 448,449) ഇവയെല്ലാം വളരെ വ്യക്തമായി മറ്റു മതക്കാരെ അംഗീകരിക്കുന്ന കാര്യങ്ങള്‍ അതാണ് സൂചിപ്പിക്കുന്ന്.
ഈശാവാസ്യമിദം സര്‍വം
യദ്കിഞ്ച ജഗത്യാം ജഗത്
‘ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന എല്ലാറ്റിലും ഈശ്വരന് നിറഞ്ഞുനില്ക്കുന്നു’ ഇതായിരുന്നു ഉപനിഷദ് സന്ദേശം. രാമായണം ആരംഭിക്കുന്നത് തമസാ നദി തീരത്തായിരുന്നുവല്ലോ. കുളിര്‍മ്മയുള്ള സ്ഫടിക സമാനമായ വെള്ളം ചൂണ്ടിക്കാട്ടി വാത്മീകി പറഞ്ഞു- ‘മഹാമനുഷ്യരുടെ മനസ്സുപോലെ ശുഭ്രമായ ജലം’ എന്ന്. അത്രയും വിശുദ്ധമായിരുന്നു ഇവിടെ ആദിമ മനീഷികളുടെ മനസ്സ്. മതേതരത്വത്തിന്റെ ബാലപാഠം ഇന്ത്യയുടെ ഹൈന്ദവമായ സംസ്കാരത്തിന്റെ ഭാഗം തന്നെയായിരുന്നു. ഇങ്ങിനെ സുന്ദരസമത്വ ഹിന്ദുമതത്തിന്റെ വിശ്വാസവും പ്രമാണവും നയിക്കുന്ന ഹൈന്ദവ വിശ്വാസിക്ക് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.
‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം’ എന്ന് പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രമുള്ള മതമാണ് ക്രിസ്തുമതം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതായിരുന്നു യേശുക്രിസ്തുവിന്റെ സന്ദേശം. നിന്നെപ്പോലെ നിന്റെ ക്രിസ്ത്യാനിയായ അയല്‍ക്കാരനെയും എന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. മനുഷ്യരെയെല്ലാവരെയും സ്നേഹത്തിന്റെ നാരുകൊണ്ട് കോര്‍ത്തിണക്കാനാണ് ക്രിസ്തു ശ്രമിച്ചത്. സ്വീകരിക്കപ്പെടുക, ബഹുമാനിക്കപ്പെടുക എന്നിങ്ങിനെ അവനുള്ള മൗലികാവകാശം നിറവേറ്റണം എന്നതാണ് ക്രൈസ്തവ മതത്തിന്റെ കാഴ്ചപ്പാട് (ക്രിസ്തു ദര്‍ശനം) ബൈബിള്‍ നല്കുന്ന പാഠം ദൈവ സ്നേഹം എല്ലാവരിലും എത്തുന്നതുപോലെ മനുഷ്യരുടെ സ്നേഹവും എല്ലാവരിലും എത്തണമെന്നതാണ് (മത്തായി 5 : 48). മനുഷ്യര്‍ നിങ്ങളോട് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുതന്നെയാണ് നിങ്ങള്‍ അവരോട് ചെയ്യുക (മത്തായി 7 : 12) എന്ന വീക്ഷണത്തോടെ മുന്നോട്ടുപോകുന്ന ക്രിസ്തു മതത്തിന് ഒരു നിലയിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
മതം എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിലേക്കുള്ള വഴി എന്നതാണ്. പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും മറ്റു മതസ്ഥരെ നോവിപ്പിക്കാതെയും മുന്നോട്ട് പോവുകയാണ് ഓരോ മതസ്ഥരും ചെയ്യേണ്ടത്. മഹാത്മാ ഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സൂക്തത്തില്‍ പറയുന്നതുപോലെ,
അയം നിജപരോപതി
ഗജനാ ലഘു ചേതസാം
ഉദാര ചരിതനാംതു
വസുദൈവ കുടുംബകം
ഇത് എന്റേതാണ് അന്യന്റേതാണ് എന്ന ഗണന ചിന്താഗതി സങ്കുചിത മാനസരുടേതാണ്. വിശാലഹൃദയക്കാര്‍ക്കാകട്ടെ ഭൂമിതന്നെ കുടുംബകം എന്ന രീതിയിലാണ്, എല്ലാ മതങ്ങളും മുന്നോട്ടു പോകേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ