Connect with us

Video Stories

പ്രവാസം പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചൊരാള്‍

Published

on


പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ
കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച വേറിട്ട ജീവിതത്തിന്റെ ഉടമയായിരുന്നു പി.എ റഹ്മാന്‍. പ്രവാസ ജീവിതത്തിലെ നിരന്തര അധ്വാനത്തിലൂടെ ചവിട്ടിക്കയറിയ പടവുകളാണ് അദ്ദേഹത്തിന്റേത്. വാണിജ്യ ലോകത്തും രാഷ്ട്രീയ രംഗത്തും സന്നദ്ധ പ്രവര്‍ത്തനത്തിലുമെല്ലാം അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. പ്രവാസത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്ന അദ്ദേഹം പലര്‍ക്കും അത്താണിയായി മാറി. രാഷ്ട്രീയ സാമൂഹിക വാണിജ്യ വ്യവസായ രംഗത്തെ പലരുമായും നിരന്തരം ഇടപെടുമ്പോഴും നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയ്യിട്ട് നടക്കുന്ന സൗഹൃദം കാത്തുവെച്ചിരുന്നു റഹ്മാന്‍. സാമൂഹിക സാംസ്‌കാരിക മത രംഗങ്ങളില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കിടയിലെല്ലാം നിറഞ്ഞ ചിരിയോടെ അദ്ദേഹം അടുത്തുപെരുമാറി. അടുപ്പവുമുള്ളവരെ ആഴത്തില്‍ സ്നേഹിക്കുന്ന പ്രകൃതക്കാരനായതിനാല്‍ തന്നെ വിലമതിക്കാനാവാത്ത സൗഹൃദവലയങ്ങള്‍ ഇന്ത്യയിലും ഗള്‍ഫിലും മറ്റ് വിദേശരാഷ്ട്രങ്ങളിലുമായി അദ്ദേഹത്തിനുണ്ടായി. നാട്ടിലെ പള്ളിക്കമ്മിറ്റിക്കാരും ക്ഷേത്ര ഭാരവാഹികളും ഒരുപക്ഷെ തങ്ങളുടെ അതിഥിയായി ആദ്യം ക്ഷണിക്കുന്നത് പി.എ റഹ്്മാനെയാവും. അപ്പോഴെല്ലാം പൊതുഇടങ്ങളിലെ പ്രദര്‍ശനപരതയോട് താല്‍പര്യം കാണിക്കാതെ തനിക്കാവുന്നത് എല്ലാവര്‍ക്കും ചെയ്ത് സംതൃപ്തിയടയുകയായിരുന്നു ആ നാട്ടുമധ്യസ്ഥന്‍. രാഷ്ട്രീയ വൈരവും മത വിഭാഗീതതയും കാമ്പസിലെ അടിപിടിയുമെല്ലാം ഇരുധ്രുവങ്ങളിലാക്കിയ പല പ്രശ്നങ്ങളിലും തുല്യനീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിച്ച മധ്യസ്ഥന്റെ റോളില്‍ പി.എ റഹ്മാന്‍ എന്ന കടവത്തൂര്‍കാരന്‍ തിളങ്ങി. ഒരിക്കല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിശോധനയുടെ ഭാഗമായി പി.എ റഹ്മാനെ കാണാനെത്തിയിരുന്നു. നികുതി കൃത്യമായി അടക്കുന്നുണ്ടോ എന്നാണവര്‍ക്ക് അറിയാനുണ്ടായിരുന്നത്. അവ കിറുകൃത്യമാണെന്ന് മാത്രമല്ല നാട്ടിലും മറുനാട്ടിലുമായി അദ്ദേഹം ചെയ്ത കാരുണ്യ സേവന പ്രവര്‍ത്തനങ്ങളുടെ രേഖകളും സമര്‍പ്പിച്ചു. ഇത്രയും വിപുലമായ സഹായ ഹസ്തം പല മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഉത്സാഹം കാണിച്ചത് തിരിച്ചറിഞ്ഞ നികുതി ഉദ്യോഗസ്ഥരില്‍ മിന്നല്‍ പരിശോധന വേണ്ടിയിരുന്നില്ലെന്ന ചിന്തയാണുണ്ടായത്. ക്ഷമാപണം നടത്തുക കൂടി ഉണ്ടായി എന്നതായിരുന്നു പരിശോധനയുടെ പരിസമാപ്തി.
വടകരയില്‍ പൂര്‍ത്തിയാവുന്ന വന്‍കിട ആസ്പത്രിയുടെ ആസൂത്രണം നടന്ന കാലത്ത് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ മെഡിക്കല്‍ ഗ്രൂപ്പ് സംയുക്ത സംരംഭമായി തുടങ്ങാമോ എന്ന് അന്വേഷിച്ച് സമീപിച്ചിരുന്നു. അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഇടപെട്ടു. വളരെ സൗമ്യനായി പി.എ റഹ്മാന്‍ പറഞ്ഞു; ഞാന്‍ ആസ്പത്രി തുടങ്ങാന്‍ വിചാരിച്ചത് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നവരെകൂടി ലക്ഷ്യം വെച്ചാണ്. പാവപ്പെട്ടവര്‍ക്ക് കാര്യമായ നിരക്കിളവ് നല്‍കേണ്ടി വരും. ചിലപ്പോള്‍ ബില്ല് മുഴുവനായി ഒഴിവാക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാവുമ്പോള്‍ മറ്റൊരു ഗ്രൂപ്പു കൂടി ഉണ്ടാവുക ഏറെ പ്രയാസമാവും. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് പലരുടെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നത് അനുചിതമല്ലേ. അതുകൊണ്ട് സംയുക്ത സംരംഭമെന്ന ആലോചന മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് സുദീര്‍ഘമായ കാഴ്ചപ്പാടുണ്ടായിരുന്നു പി.എ റഹ്മാന്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ മൗണ്ട്ഗൈഡ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിം ലീഗും ചന്ദ്രികയും എന്നും സമുദായത്തിന്റെ താങ്ങും തണലുമാവേണ്ടതാണെന്ന് വിശ്വസിച്ച പി. എ റഹ്മാന്‍ സ്ഥാനങ്ങള്‍ക്കുപരി പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. പതിറ്റാണ്ടുകളുടെ ബന്ധമാണ് പി.എ റഹ്മാനുമായി ഉണ്ടായിരുന്നത്. ദുബൈയില്‍ പല തവണകളില്‍ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കാനിട വന്നിട്ടുണ്ട്. അദ്ദേഹം ഖത്തറില്‍ പല പ്രാവശ്യങ്ങളിലായി വന്നും പോയുമിരിക്കുമ്പോഴാണ് രണ്ടായിരത്തി ആറില്‍ ഒരു ഇറ്റാലിയന്‍ യാത്രയെക്കുറിച്ച് ആലോചിക്കുന്നത്. പത്തു ദിവസങ്ങളിലധികം ഇറ്റലിയിലെ പല സ്ഥലങ്ങളിലേക്കും ഒരുമിച്ചു സഞ്ചരിച്ചു. കൂടെ സഞ്ചരിക്കുമ്പോഴും താമസിക്കുമ്പോഴുമാണ് ആളുകളെ അടുത്തറിയുക എന്ന് പറയാറുണ്ട്. ഞങ്ങളുടെ സൗഹൃദത്തിന് ആഴം വര്‍ധിക്കാനാണ് ആ യാത്ര ഉപകരിച്ചത്. രോഗം കുറച്ചുകാലമായി അലട്ടുന്നുവെങ്കിലും തന്നെ രോഗത്തിന് തോല്‍പ്പിക്കാനാവില്ലെന്ന മാനസികാവസ്ഥയിലാണ് അദ്ദേഹം സധൈര്യം മുന്നോട്ടുപോയത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.