Connect with us

india

കര്‍സേവകര്‍ക്കിടയിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറി; ബാബരി വിധിന്യായത്തില്‍ വിചിത്ര കണ്ടെത്തലുകള്‍

ദേശ വിരുദ്ധരും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്

Published

on

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധിന്യായത്തില്‍ വിചിത്രമായ കണ്ടെത്തലുകള്‍. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ പാക് ഏജന്‍സികളുടെ പങ്ക് അന്വേഷിച്ചിരുന്നോ എന്നും ചോദിച്ചു.

പാക് തീവ്രവാദികള്‍ കര്‍സേവകര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ട് പ്രകാരം, ഡല്‍ഹി വഴി അയോധ്യയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിയതായി പറയുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീരിലെ ഉധംപൂര്‍ മേഖലയില്‍ നിന്ന് സാമൂഹിക/ദേശവിരുദ്ധരായ നൂറു പേര്‍ അയോധ്യയിലെത്തി എന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല- വിധി ന്യായത്തില്‍ പറയുന്നു.

ദേശ വിരുദ്ധ ഘടകങ്ങളും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്- വിധിയെ അപഗ്രഥിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ലഖ്‌നൗവിലെ സിബിഐ വിചാരണക്കോടതി വിധി പറഞ്ഞത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സ്വാധി റിതംബര തുടങ്ങി 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്നാണ് ഏകാംഗ ജഡ്ജ് എസ്‌കെ യാദവ് പറഞ്ഞിരുന്നത്.

2300 പേജു വരുന്ന വിധി ന്യായമാണ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ യാദവ് തയ്യാറാക്കിയത്. പള്ളി തകര്‍ത്ത ഫോട്ടോകള്‍, വീഡിയോകള്‍, കുറ്റാരോപിതരുടെ പ്രസംഗങ്ങള്‍ എന്നിവയൊന്നും കോടതി തെളിവായി സ്വീകരിച്ചില്ല. വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല, ചിത്രങ്ങളുടെ നെഗറ്റീവുകള്‍ ഹാജരാക്കിയില്ല, പ്രസംഗങ്ങള്‍ വ്യക്തമല്ല എന്നൊക്കെയാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. ‘രേഖകളില്‍ ഉണ്ടായിരുന്ന എല്ലാ തെളിവുകളും അപഗ്രഥിച്ചു. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായില്ല’ – ഹിന്ദിയില്‍ എഴുതിയ ഉത്തരവില്‍ ജസ്റ്റിസ് യാദവ് വ്യക്തമാക്കി.

സ്ഥലത്ത് ലക്ഷക്കണക്കിന് കര്‍സേവകരാണ് ഉണ്ടായിരുന്നത്. ഒരുപാട് പൊടിയുണ്ടായിരുന്നു. നേതാക്കള്‍ ഇരുന്ന രാംനാഥ് കുഞ്ചില്‍ നിന്ന് 200-300 മീറ്റര്‍ അകലെയായിരുന്നു ഇത്. ഒരു സാക്ഷി പറയുന്നത് പ്രകാരം 800 മീറ്റര്‍ അകലെ. ഈ സാഹചര്യത്തില്‍ പള്ളി പൊളിക്കാന്‍ കൈ കൊണ്ട് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിശ്വസിക്കാന്‍ ആകില്ല- ഉത്തരവില്‍ പറയുന്നു.

മിക്ക സാക്ഷികളും പറഞ്ഞത് കര്‍സേവരുടെ കൈയില്‍ മണ്ണും വെള്ളവും ഉണ്ടായിരുന്നു എന്നാണ്. അവര്‍ കര്‍സേവ ചെയ്യുകയായിരുന്നു. അവിടെ ആരതി ചെയ്യുകയായിരുന്നു എന്ന് ഒരു സാക്ഷി പറഞ്ഞിട്ടുണ്ട്. പ്രതികള്‍ ഏതെങ്കിലും തരത്തില്‍ പള്ളി തകര്‍ത്തതില്‍ ഉള്‍പ്പെട്ടതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല- ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.