Connect with us

india

നീതി നിലവിളിക്കുന്നു; ഇതില്‍ക്കൂടുതല്‍ എന്തു പറയണം? ബാബരി വിധിയില്‍ സുപ്രിംകോടതി മുന്‍ ജഡ്ജ് എകെ ഗാംഗുലി

ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്

Published

on

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി. നീതിക്കു വേണ്ടിയുള്ള ശബ്ദം അടിച്ചമര്‍ത്തപ്പെട്ടു. കരയാന്‍ വിധിക്കപ്പെട്ടു എന്ന ടാഗോറിന്റെ കവിതാ ശകലം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം.

‘ഇതെന്നെ ആഴത്തില്‍ ദുഃഖിപ്പിക്കുന്നു. ഈ വിധിയുടെ ഹിയറിങ്, കഷ്ടം തോന്നുന്നു. എനിക്ക് വാക്കുകളില്ല’ – ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഞാനെന്തു പറയണം. പറയൂ, ഇതില്‍ക്കൂടുതല്‍ എന്തു പറയണം. ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രതീക്ഷിച്ചതായിരിക്കാം. എനിക്കറിയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994ല്‍ തന്നെ മസ്ജിദ് തകര്‍ത്തത് ദേശീയ തലത്തില്‍ സംഭവിച്ച നാണക്കേടാണ് എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്‍ത്തതിന് പിന്നാല്‍ കൃത്യമായ ആസൂത്രണമുണ്ട് എന്ന് സ്പഷ്ടമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോള്‍ ആസൂത്രണമില്ല എന്നാണ് പ്രത്യേക കോടതി പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഗൂഢാലോചനയുണ്ട് എന്ന് സുപ്രിംകോടതിയുടെ തന്നെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ട്. ഉദാരണത്തിന്, ഇസ്മായില്‍ ഷാ ഫാറൂഖി കേസ്. ഈ കേസില്‍ ബാബരി മസ്ജിദ് ധ്വംസനം ദേശീയ നാണക്കേടാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ വിധിക്ക് പിന്നാലെ അന്നത്തെ സര്‍ക്കാര്‍ ബാബരി ധ്വംസനത്തില്‍ ഒരു ധവളപത്രം ഇറക്കിയിരുന്നു. വിശദമായ ആസൂത്രണത്തോടെയാണ് പള്ളി തകര്‍ത്തത് എന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

മറ്റൊരിക്കല്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ ഉലച്ചു കളഞ്ഞതാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിലെ വിധിയിലും ധ്വംസനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്‍ പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് വ്യക്തമാണ്. കുറ്റമായതു കൊണ്ടു തന്നെ ചിലര്‍ അതു ചെയ്തതാകണം. പതിനായിരക്കണക്കിന് പേരുടെ കണ്‍മുമ്പിലാണ് ഈ കൃത്യം നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒളിച്ചു കളിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.