Connect with us

Video Stories

കൊച്ചി മെട്രോ: യു.ഡി.എഫ് വികസനചിത്രം

Published

on

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. അയ്യായിരം കോടി രൂപയുടെ ആകാശ റെയില്‍ പദ്ധതി കൊച്ചു കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. നാളെ മുതല്‍ കൊച്ചി മെട്രോ കുതിക്കും.
കേരളത്തിലെ വ്യവസായ വാണിജ്യ സിരാ കേന്ദ്രത്തിലൂടെ എത്ര വേഗത്തിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 2012 സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിന് നിര്‍മ്മാണം തുടങ്ങി. ഒന്നാംഘട്ടം മൂന്ന് വര്‍ഷം കണക്കാക്കി. കണ്ണ് ചിമ്മിയ വേഗതയില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്ന് കിലോ മീറ്റര്‍ പാതയിലാണ് മെട്രോ തീവണ്ടി ആദ്യമോടുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്ററാണ് ഒന്നാംഘട്ടമായി നിര്‍മ്മിക്കുന്നത്. ഐ.ടി നഗരമായ കാക്കനാട്ടേക്ക് രണ്ടാംഘട്ട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാര കൈമാറ്റം നടത്തിയത്.
അതിവേഗം വളര്‍ന്നുവരുന്ന തുറമുഖ നഗരിയായ കൊച്ചിയില്‍ വന്‍ പദ്ധതി വിഭാവന ചെയ്തതും നടപ്പാക്കിയതും യു.പി.എ സര്‍ക്കാരിന്റെ പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാരാണ്. ഇടുക്കി അണക്കെട്ട് കഴിഞ്ഞാല്‍ കേരളത്തില്‍ സാധ്യമാക്കിയ വന്‍ പദ്ധതികളുടെ പട്ടികയില്‍ അവസാനത്തേതാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഈ സ്വപ്‌ന പദ്ധതി. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത ഡോ. മന്‍മോഹന്‍ സിങിന്റെ പിന്തുണയോടെയാണ് കണ്ണൂര്‍ വിമാനത്താവളം, കൊച്ചി സ്മാര്‍ട്ട് സിറ്റി, പ്രകൃതിവാതക ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍ പദ്ധതികള്‍ക്കെല്ലാം അനുമതി നേടിയെടുത്തതും നിര്‍മ്മാണം നടത്തിയതും ലോകമെമ്പാടും നിര്‍മ്മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തുമെല്ലാം സ്തുത്യര്‍ഹ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മലയാളിക്ക് വികസിത രാജ്യങ്ങളെ പോലെ കൊച്ചു കേരളത്തെ മാറ്റിയെടുക്കണമെന്ന മോഹമുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഘോരഘോരം നടത്തും. പദ്ധതികള്‍ കടലാസിലൊതുങ്ങും. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ യു.പി.എ ഭരണവും എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണവുമാണ് വന്‍ പദ്ധതികളില്‍ ഏറെയും യാഥാര്‍ത്ഥ്യമാക്കിയത്. ദുബൈ ഭരണാധികാരികളുടെ ശക്തമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയും കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതിയും പണിപൂര്‍ത്തിയാക്കിയത്. ദുബൈ ടീകോം കമ്പനിക്കാരെ പാപ്പരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് അന്നത്തെ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. കെ. കരുണാകരനാണ് നെടുമ്പാശേരി ഗ്രാമത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്‍പി. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയാന്‍ അനുവദിക്കില്ലെന്നും ‘എന്റെ നെഞ്ചത്തുകൂടെ മാത്രമെ വിമാനം ഇറങ്ങൂ’ എന്നും പ്രതിഷേധിച്ച സഖാക്കള്‍ പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത് കൊച്ചിക്കാര്‍ കണ്ടു. വിഴിഞ്ഞം പദ്ധതിക്ക് പാരപണിയാന്‍ ഇക്കൂട്ടര്‍ എത്രയോ ശ്രമം നടത്തി. പാര്‍ലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ കേരളം പോലുള്ള കൊച്ചു പ്രദേശത്ത് യാഥാര്‍ത്ഥ്യബോധത്തോടെ ഇഛാശക്തിയോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതിനുള്ള അധികം ക്രെഡിറ്റും മുസ്‌ലിം ലീഗിന്റെ ശക്തമായ പിന്തുണയുള്ള യു.ഡി.എഫ് സംവിധാനത്തിനുള്ളതാണ്.
വികസനത്തിന് ഒരു സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരാണ് മലയാളികള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ റോഡ് മാര്‍ഗം രണ്ടും മൂന്നും മണിക്കൂര്‍ യാത്ര വേണ്ടി വരുമായിരുന്നു. കൊച്ചി മെട്രോ വണ്ടിയില്‍ ഈ ദൂരം താണ്ടാന്‍ നാല്‍പത് മിനിട്ട് മതി. ആലുവ മുതല്‍ പാലാരിവട്ടം വരെ പ്രധാനപ്പെട്ട എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തിയാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട്കാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ റെയില്‍വേസ്‌റ്റേഷനുകളുണ്ട്. കൊച്ചി സിറ്റി ബസ് സര്‍വീസ് നിര്‍ത്തുന്ന പ്രധാന ബസ് സ്‌റ്റോപ്പുകളിലെല്ലാം ആകാശപാതയില്‍ മെട്രോ ട്രെയിന് സ്‌റ്റോപ്പുണ്ട്. മിനിമം പത്ത് രൂപയാണ് ടിക്കറ്റ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 25 മിനിട്ട് നീണ്ട യാത്രക്ക് നിരക്ക് നാല്‍പത് രൂപയാണ്. കേവലം ആകാശ യാത്രാ വണ്ടിയല്ല കൊച്ചി മെട്രോ. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഇതിടയാക്കും. സമഗ്ര യാത്രാ സംവിധാനം കൊച്ചി മെട്രോയുടെ ഭാഗമാണ്. പ്രധാനമായും ജലമെട്രോയാണ് ആകര്‍ഷകം. മെട്രോ ബസ്, മെട്രോ ടാക്‌സി, മെട്രോ ബോട്ട്, സൈക്കിള്‍, വാക്‌വേ, ബിസിനസ് സംരംഭങ്ങള്‍, പാര്‍പ്പിട സമുച്ഛയം എല്ലാം കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമാണ്. മൂന്നാംഘട്ടമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആലുവ പുഴക്ക് കുറുകെ മെട്രോ ആകാശപാത നീളും. നിലവില്‍ കൊച്ചി മെട്രോ വന്നതോടെ റോഡ് സൗകര്യവും പുതിയ പാലങ്ങളും #ൈഓവറുകളും ഇതിനകം നിര്‍മ്മിച്ചു. കേരളം പിറന്നശേഷം കേള്‍ക്കുന്ന #ൈഓവറുകളാണ് പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍. എറണാകുളം നോര്‍ത്ത് പാലവും കെ.എസ്.ആര്‍.ടി.സി ബസ്‌സ്‌റ്റേഷന് മുമ്പിലുള്ള റെയില്‍വേ #ൈഓവറും ഉയര്‍ന്നത് കൊച്ചി മെട്രോയുടെ ഭാഗമാണ്. ആലുവ, എറണാകുളം റോഡുകളില്‍ ഇഴഞ്ഞിഴഞ്ഞല്ലാതെ വാഹനങ്ങള്‍ നീങ്ങില്ല. അത്രയധികം വാഹനങ്ങളാണ് ഓരോ വര്‍ഷവും പൊതുനിരത്തിലിറങ്ങുന്നത്. ഇതേ പാതയില്‍ കോണ്‍ക്രീറ്റ് തൂണിലാണ് കൊച്ചി മെട്രോ നിര്‍മ്മിച്ചത്.
വൈദ്യുതീകരിക്കപ്പെട്ട അതിവേഗ നഗര റെയില്‍ ശൃംഖലയാണ് മെട്രോ. ലോകത്ത് തന്നെ 165 നഗരങ്ങളിലാണ് മെട്രോ റെയില്‍വേയുള്ളത്. ഓരോ പത്ത് മിനിട്ടും ഇടവിട്ട് ആലുവ, പാലാരിവട്ടം റൂട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളുള്ള ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയിലുള്ളത്.
മലയാളികളുടെ അഭിമാനമായ മെട്രോ മാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെയും ഗതിവേഗം ഏറ്റെടുത്ത് നടത്തിയത്. ഡല്‍ഹി മെട്രോയുടെ വിജയപഥമാണ് കൊച്ചിക്ക് പ്രേരകമായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഇ. ശ്രീധരനാണ് കൊച്ചിക്ക് ആത്മവിശ്വാസം നല്‍കിയത്. കൊച്ചിയില്‍ റോഡിന് വീതി കൂട്ടുകയും പാലങ്ങളും #ൈഓവറുകളും നിര്‍മ്മിക്കുകയും ചെയ്താല്‍ മതിയെന്നും മെട്രോ പ്രായോഗികമല്ലെന്നും പറഞ്ഞവര്‍ക്ക് മുമ്പില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ ശരവേഗത്തില്‍ കൊച്ചി പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. സെന്റിന് അരക്കോടി രൂപയും അതിലേറെയും നല്‍കിയാണ് എറണാകുളം നഗരത്തില്‍ മെട്രോ സ്‌റ്റേഷനായി സ്ഥലം ഏറ്റെടുത്തത്. പുതിയ സമാന്തര റോഡും #ൈഓവറും നിര്‍മ്മിക്കാനാണെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ സ്ഥമേറ്റെടുക്കാന്‍ മാത്രം വേണ്ടി വരും. നാല് വര്‍ഷം കൊണ്ട് നഗരഹൃദയത്തിലൂടെ ആകാശ യാത്ര നടത്താനായി. പുതിയ റോഡ് പുതിയ സ്ഥലമേറ്റെടുത്ത് നിര്‍മ്മിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമായിരുന്നു. കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്ത കൊച്ചി മെട്രോ പദ്ധതി കൊച്ചി മേട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) കമ്പനിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. കൊച്ചി കോര്‍പറേഷന്‍ കമ്മീഷണര്‍ കൂടിയായിരുന്ന ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. ആസൂത്രിത പൊതു ഗതാഗത സംവിധാനമില്ലാത്ത നഗരമാണ് കൊച്ചി.
ആകാശ ട്രാക്കിലൂടെ കൊച്ചി മെട്രോ കുതിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ വികസനത്തിന് ഇത് നാന്ദികുറിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.