Connect with us

Video Stories

വേങ്ങര ഉപതെരഞ്ഞെടുപ്പ്, സ്വതന്ത്രരെ തേടി സി.പി.എം

Published

on

 

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ തേടുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ച സീറ്റില്‍ ഇക്കുറി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഏത് ഘടകകക്ഷിയായിരിക്കും മത്സരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ പ്രതീകരിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത മങ്ങലേല്‍പ്പിച്ച പരാജയമാണ് വേങ്ങരയില്‍ നേരിട്ടത്.
ആഴമേറിയ പരാജയം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്നതാണ് മത്സരിക്കുന്നതില്‍ നിന്നും പല മുതിര്‍ന്ന സി.പി.എം നേതാക്കളെയും പിന്തിരിപ്പിക്കുന്നത്. ഇടതിനു പരാജയം ഉറപ്പായ മണ്ഡലമാണ് വേങ്ങര. 2017 ഏപ്രിലില്‍ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ മാത്രം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 38237 വോട്ടിന്റെ ഭൂരിപക്ഷമാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.2014 -ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇ .അഹമ്മദിന് 42632 ഭൂരിപക്ഷം ലഭിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 38057 ന്റെ വോട്ട് നേടി .
2008 ലെ നിയമസഭ പുനര്‍നിര്‍ണ്ണയത്തില്‍ പിറന്ന വേങ്ങര നിയോജക മണ്ഡലം തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആര്‍ നഗര്‍, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് രൂപീകരിച്ചത്. പഴയ മലപ്പുറം, തിരുരങ്ങാടി, താനൂര്‍ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വേങ്ങര മണ്ഡലം.
വേങ്ങര മണ്ഡലത്തില്‍ 2011ല്‍ ആദ്യ പരീക്ഷണത്തിനു ഇടതു മുന്നണി രംഗത്തിറക്കിയത് ഐഎന്‍എല്‍നെയാണ്. കൈപ്പേറിയ തോല്‍വിയെ തുടര്‍ന്ന് 2016ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഐഎന്‍എല്‍ ഒളിച്ചോടി. തങ്ങള്‍ മത്സരിക്കുന്നില്ലെന്ന് സി.പി.എമ്മിനെ അറിയിക്കുകയായിരുന്നു. മറ്റു ഘടക കക്ഷികളും മത്സരിക്കാന്‍ തയ്യാറാവാതായതോടെ ഇടതു മുന്നണിയില്‍ നിന്നും മത്സരിക്കാന്‍ സീറ്റ് സി.പി.എമ്മിനു തന്നെ ഏറ്റെടുക്കേണ്ടിവന്നു. അഡ്വ: പി.പി ബഷീറിനെയാണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറക്കിയത്. എന്നാല്‍ വമ്പന്‍ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചു. സി.പി.എം മത്സരിച്ചാലും ഭൂരിപക്ഷം കുറക്കാനവില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് ഇക്കുറി പാര്‍ട്ടി മറ്റു വഴികള്‍ തേടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.പി ബഷീറിനെ മത്സരിപ്പിക്കുന്നില്ല. സിപിഎം സ്വതന്ത്രനെ തേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആരെയും ലഭിച്ചിട്ടില്ല. അവിഹിത കൂട്ടുകെട്ടുണ്ടാക്കാന്‍ സി.പി.എം അണിയറയില്‍ നീക്കം നടത്തുന്നുണ്ട്. ഇന്ന് ജില്ലയില്‍ സി.പി.എം യോഗം ചേരുന്നുണ്ട്. സ്വതന്ത്രരെ മത്സരിക്കാന്‍ കിട്ടിയില്ലെങ്കില്‍ എസ്.എഫ്.ഐ നേതാവ് വിപി സാനുവിനെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്.യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായ വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സി.പി.എം ആദ്യ റൗണ്ടിലേ വിയര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ല നേതൃയോഗം ചേര്‍ന്നപ്പോള്‍ തീരുമാനത്തിലെത്താനായില്ല. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണച്ചാക്കുകള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലയില്‍ ഓടിയത്. അത്തരത്തിലുള്ള വ്യവസായികള്‍ വേങ്ങരയിലേക്ക് വരാന്‍ തയ്യാറാവുന്നില്ലെന്നാണ് വിവരം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.