Video Stories
ജര്‍മന്‍ പരീക്ഷക്കൊരുങ്ങി റയല്‍
![](https://demo.chandrikadaily.com/wp-content/uploads/2017/09/cristiano.jpg)
ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ഹോട്സ്പര്‍, ഇറ്റാലിയിലെ നാപോളി, സ്പാനിഷ് ക്ലബ്ബ് സെവിയ്യ, ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ എന്നിവരും ഇന്ന് യൂറോപ്യന്‍ മത്സരത്തിന് ഇറങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലും റയല്‍ മാഡ്രിഡും ഡോട്മുണ്ടും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാണ് റയല്‍ നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇത്തവണ എച്ച് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ക്ലബ്ബ് അപോള്‍ നിക്കോസ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് പടയോട്ടം ആരംഭിച്ചപ്പോള്‍ ഡോട്മുണ്ട് ടോട്ടനം ഹോട്സ്പറിനോട് 3-1 ന് തോല്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സമ്മര്‍ദമൊഴിവാക്കാന്‍ റയല്‍ ശ്രമിക്കുമ്പോള്‍ ആദ്യ പോയിന്റാവും ഡോട്മുണ്ടിന്റെ ലക്ഷ്യം. ജര്‍മന്‍ ക്ലബ്ബിന് കാണികളുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്ന സിഗ്നല്‍ ഇഡ്യുന പാര്‍ക്കില്‍ മൂന്ന് പോയിന്റും നേടുക എന്നത് റയലിന് എളുപ്പമാവില്ല. ജര്‍മന്‍ ബുണ്ടസ്ലിഗയില് ആറു കളികളില്‍ അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്താണെന്നത് ഡോട്മുണ്ടിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരുമ്പോള്‍ സ്പാനിഷ് ലീഗില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ റയലിന് കഴിഞ്ഞിട്ടില്ല.
ഇതേ ഗ്രൂപ്പില്‍ അപോളിനെ അവരുടെ ഗ്രൗണ്ടില്‍ നേരിടുന്ന ടോട്ടനം ഹോട്സ്പറിന് കാര്യമായ ആശങ്കകള്‍ ഇല്ല. വെംബ്ലി സ്റ്റേഡിയത്തില്‍ ഹാരി കെയ്നിന്റെ ഇരട്ട ഗോള്‍ മികവില്‍ ഡോട്മുണ്ടിനെ വീഴ്ത്തിയ അവര്‍ക്ക് ഗ്രൂപ്പിലെ അതിജീവനം ഉറപ്പാക്കണമെങ്കില്‍ ദുര്‍ബലരായ അപോളിനെതിരെ പരമാവധി പോയിന്റ് സ്വന്തമാക്കിയാലേ കഴിയൂ. സ്വന്തം ഗ്രൗണ്ടില്‍ ഒമ്പത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അപോള്‍ ഇന്നേവരെ ഗോള്‍ വഴങ്ങാതിരുന്നിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ ഉക്രെയ്ന് ക്ലബ്ബായ ഷാഖ്തര്‍ ഡൊണസ്ക് ആണ് എതിരാളികള്‍. സ്വന്തം ഗ്രൗണ്ടില്‍ നാപോളിയെ വീഴ്ത്തി അത്ഭുതം കാട്ടിയ ഷാഖ്തര്‍ ഇംഗ്ലണ്ടിലും അത് ആവര്‍ത്തിക്കാനുള്ള ശ്രമമാവും നടത്തുക. എവേ മത്സരത്തില്‍ ഫെയനൂര്‍ദിനെ നാലു ഗോൡന് മുക്കി ടൂര്‍ണമെന്റ് ആരംഭിച്ച സിറ്റിക്ക് ജയത്തില്‍ക്കുറഞ്ഞ ഒന്നും ലക്ഷ്യമല്ല. ഇതിനു മുമ്പ് ഇംഗ്ലണ്ടില്‍ കളിച്ച നാല് മത്സരവും തോല്ക്കുകയാണുണ്ടായതെന്ന റെക്കോര്‍ഡ് തിരുത്തുക ഷാഖ്തറിന് എളുപ്പമാവില്ല. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ നാപോളി സ്വന്തം തട്ടകത്തില്‍ ഫെയനൂര്‍ദിനെ നേരിടും.
ആദ്യ മത്സരത്തില്‍ സെവിയ്യക്കെതിരെ 2-2 സമനില വഴങ്ങിയ ലിവര്‍പൂള്‍ ആദ്യ ജയം തേടി സ്പാര്‍ടക് മോസ്കോയെ നേരിടും. ഇംഗ്ലീഷ് ലീഗ് കപ്പില്‍ തങ്ങളെ പുറത്താക്കിയ ലെസ്റ്റര്‍ സിറ്റിക്ക് മൂന്നു ദിവസത്തിനുള്ളില്‍ പ്രീമിയര്‍ ലീഗില്‍ മറുപടി നല്‍കിയതിന്റെ ത്രില്ലിലാണ് ലിവര്‍പൂള്‍. സൂപ്പര്‍ താരം ഫിലിപ് കുട്ടിന്യോ ഫോമിലെത്തിയെന്നത് യുര്‍ഗന്‍ ക്ലോപ്പിന്റെ കണക്കുകൂട്ടലുകള്‍ക്ക് ബലം പകരും. മറ്റൊരു മത്സരത്തില്‍ ദുര്‍ബലരായ മരിബോറിനെ സെവിയ്യ നേരിടും.
തുര്‍ക്കി ക്ലബ്ബ് ബേസിക്തസ്, ജര്‍മനിയില്‍ നിന്നുള്ള ആര്.ബി ലീപ്സിഗ് എന്നിവര്‍ ഇസ്താംബൂളില്‍ ഏറ്റുമുട്ടുമ്പോള്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയും പോര്‍ച്ചുഗലിലെ കരുത്തരായ എഫ്.സി പോര്‍ട്ടോയും തമ്മിലാണ് മറ്റൊരു മത്സരം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ