Connect with us

Video Stories

കാറ്റലോനിയ ഹിതപരിശോധന സ്‌പെയിന്‍ ചോരയില്‍ മുക്കി

Published

on

ബാഴ്‌സലോണ: സ്‌പെയിനില്‍നിന്ന് വേറിട്ടുപോകുന്നതു സംബന്ധിച്ച ഹിതപരിശോധന ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സ്പാനിഷ് അധികാരികളുടെ ശ്രമം. സ്പാനിഷ് ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനെത്തിയവരെ പൊലീസ് തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പടെ 350ലേറെ പേര്‍ക്ക് പരിക്കേറ്റു.

വോട്ടര്‍മാരെ തള്ളിമാറ്റിയും പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വഴികള്‍ തടഞ്ഞും ഹിതപരിശോധന തടയാന്‍ പൊലീസ് ശ്രമിച്ചു. പോളിങ് സ്‌റ്റേഷനുകളില്‍ ഇരച്ചുകയറിയ പൊലീസ് ബാലറ്റ് ബോക്‌സുകള്‍ പിടിച്ചെടുത്തു.
കാറ്റലോനിയയുടെ വിവിധ നഗരങ്ങളില്‍ വോട്ടര്‍മാരും പൊലീസും ഏറ്റുമുട്ടി. കാറ്റലോനിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയില്‍ ഹിതപരിശോധനയെ അനുകൂലിച്ച് റാലി നടത്തിയവരെ ലാത്തിവീശിയും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും തുരത്തി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഹിതപരിശോധനയെ അടിച്ചമര്‍ത്തുന്നതിന് കാറ്റലോനിയയിലേക്ക് സ്പാനിഷ് ഭരണകൂടം വന്‍ പൊലീസ് സേനയെ അയച്ചിരുന്നു. വോട്ടര്‍മാരെ ആക്രമിച്ച പൊലീസ് നടപടിയെ കാറ്റലോനിയന്‍ നേതാവ് കാര്‍ലെസ് പ്യുഗ്‌ഡെമോണ്ട് അപലപിച്ചു. അക്രമങ്ങള്‍ അഴിച്ചുവിട്ട് കാറ്റലോനിയന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമര്‍ത്താന്‍ സ്‌പെയിനിനു സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ചത്തെ അക്രമങ്ങള്‍ക്ക് ഉത്തരവാദി പ്യുഗ്‌ഡെമോണ്ടിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. കാറ്റലോനിയന്‍ നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ഹിതപരിശോധന പരമാവധി തടസപ്പെടുത്താന്‍ സ്‌പെയിന്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് വോട്ടു ചെയ്യാനെത്തിയത്. പൊലീസ് പിടിച്ചെടുക്കുമെന്നതുകൊണ്ട് ബാലറ്റ് പേപ്പറുകള്‍ സ്വന്തമായി പ്രിന്റു ചെയ്ത് മേഖലയിലെ ഏതു സ്ഥലത്തും വോട്ടു ചെയ്യാന്‍ കാറ്റലോനിയന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഗിറോണയില്‍ പ്യുഗ്‌ഡെമോണ്ട് വോട്ടു രേഖപ്പെടുത്താനിരുന്ന പോളിങ് സ്‌റ്റേഷനിലേക്ക് കലാപ വിരുദ്ധ പൊലീസ് ഇരിച്ചുകയറി.
വോട്ടുചെയ്യുന്നവരെ നീക്കം ചെയ്യുന്നതിന് സ്‌പോര്‍ട്‌സ് സെന്ററിലെ പോളിങ് സ്‌റ്റേഷന്റെ ഗ്ലാസുകള്‍ പൊലീസ് തകര്‍ത്തു. പ്യുഗ്‌ഡെമോണ്ട് മറ്റൊരു പൊളിങ് സ്റ്റേഷനിലാണ് വോട്ടു ചെയ്തത്. പൊലീസ് നടപടി മുന്നില്‍ കണ്ട് വെള്ളിയാഴ്ച മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മറ്റു കെട്ടിടങ്ങളിലും തമ്പടിച്ചിരുന്നു. പലരും കുട്ടികളോടും മാതാപിതാക്കളോടൊമൊപ്പം പൊളിങ് സ്റ്റേഷനു സമീപം തന്നെയാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി വന്ന് പോളിങ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും റോഡുകളിലും എത്തിയത് പ്രദേശം അടക്കുന്നതില്‍നിന്ന് അധികാരികളെ തടഞ്ഞു. പോളിങ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പൊലീസ് നടപടിയെ പരാജയപ്പെടുത്തുന്ന കാഴ്ചയും ചില നഗരങ്ങളില്‍ ദൃശ്യമായിരുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.