Connect with us

Video Stories

ആര്‍.എസ്.എസ് ബന്ധം; വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അനില്‍ അക്കര എം.എല്‍.എ വക്കീല്‍ നോട്ടീസയച്ചു

Published

on

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്‍കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥിന്റെ ഔദ്യോഗിക മറുപടി തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്‍ അക്കര വക്കീല്‍ നോട്ടീസില്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡ്വ. സി.ആര്‍. ജെയ്‌സണ്‍ വഴി മന്ത്രിക്കയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. നോട്ടീസ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പിക്കു വേണ്ടി ചെയര്‍മാന്‍ സ്ഥാനത്തിന് നോമിനേഷന്‍ നല്‍കിയിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ മൂന്നു പേജ് നീണ്ട നോട്ടീസില്‍ അനില്‍ അക്കര ആവര്‍ത്തിക്കുന്നു. ഇത് നിഷേധിച്ച് സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍പാഡില്‍ നല്‍കിയ മറുപടി, തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ദുഷ്പ്രചരണങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്തു എന്ന് അനില്‍ അക്കര പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കി ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍
‘അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍ എന്ന സ്ഥലത്തെ ആര്‍.എസ്.എസ് ശാഖയില്‍ കുട്ടിക്കാലത്ത് രവീന്ദ്രനാഥ് പങ്കെടുത്തിരുന്നു എന്ന തന്റെ ആരോപണം ഫെയ്‌സ്ബുക്കിലും ലെറ്റര്‍പാഡിലും ഉള്ള മറുപടിയില്‍ മന്ത്രി നിഷേധിച്ചിട്ടില്ല.’

‘1978 ഒക്ടോബര്‍ 27-ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ രണ്ടാം വര്‍ഷ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരിക്കെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ കോളേജ് യൂണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രവീന്ദ്രനാഥ് നോമിനേഷന്‍ നല്‍കി. ഇത് കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കെ.എസ്.യുവിന്റെ വിജയ സാധ്യത ഇല്ലാതാക്കുന്നതിനു വേണ്ടിയും മുന്‍ എം.എല്‍.എ ഇ.കെ മേനോന്റെ മകനും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുമായ എന്‍. രവീന്ദ്രനാഥിന്റെ വിജയസാധ്യത ഉറപ്പാക്കുന്നതിനു വേണ്ടിയും നോമിനേഷന്‍ പിന്‍വലിച്ചു. ഇക്കാര്യങ്ങള്‍ സെന്റ് തോമസ് കോളേജിലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഉണ്ട്. എസ്.എഫ്.ഐയെ പരാജയപ്പെടുത്തണം എന്ന ആര്‍.എസ്.എസ്സിന്റെ തീരുമാനത്തെ തുടര്‍ന്നാണ് എന്‍. രവീന്ദ്രനാഥിന്റെ സമാന പേരുകാരനായ സി. രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്‍കിയും പിന്നീട് പിന്‍വലിച്ചതും. ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ നിഷേധക്കുറിപ്പില്‍ ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്തിട്ടില്ലെന്നോ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്‍ കൊടുത്തിട്ടില്ലെന്നോ മന്ത്രി പറഞ്ഞിട്ടില്ല.’

‘ഈ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിയുടെ സംഘടനയിലെ അംഗങ്ങള്‍ വളരെ മോശമായ രീതിയില്‍ തന്നെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി ഫേസ്ബുക്കില്‍ പ്രചരണം നടത്തുകയാണ്. മന്ത്രിയുടെ അറിവും സമ്മതത്തോടും കൂടിയാണിത്.

 

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.