Connect with us

india

കോവിഡ്; രാജ്യവ്യാപകമായി ‘ഓക്‌സിജന്‍ പരിശോധന’ നടത്തും

Published

on

ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പരിശോധന നടത്താനൊരുങ്ങി ആംആദ്മിപാര്‍ട്ടി. ഇതിനായി രാജ്യത്തെ ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് എഎപിയുടെ തീരുമാനം. ആംആദ്മി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തായിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിലെ പരമാവധി ഗ്രാമങ്ങളിലും വാര്‍ഡുകളിലും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.ടി തുഫൈല്‍ പറഞ്ഞു. ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറായിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരുള്ള വാര്‍ഡുകളുടെ പട്ടിക ദേശീയനേതൃത്വത്തിന് ഉടന്‍ നല്‍കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ‘ഓക്‌സി മിത്ര’യുള്ള വാര്‍ഡുകളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തുഫൈല്‍ വ്യക്തമാക്കി.

എല്ലാ ഗ്രാമങ്ങളിലും ഓക്‌സിജന്‍ പരിശോധനക്കായി ഒരു ‘ഓക്‌സി മിത്ര’ വേണമെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന ബൂത്തുകള്‍ ഏറ്റെടുക്കണമെന്നാണ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും. ഓരോ പ്രദേശത്തെയും ഓക്‌സിജന്‍ അളവ് പരിശോധിക്കുന്നതിനായി ഉത്തരവാദപ്പെട്ട ഒരാളെ നിയോഗിക്കും. ഇവര്‍ക്ക് അവരുടെ വീടിനു മുന്നില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് സെന്റര്‍ എന്ന് ബോര്‍ഡ് വെയ്ക്കാവുന്നതാണ്. ആളുകള്‍ക്ക് ഇവിടെയെത്തി അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ആളുകള്‍ക്ക് ഇത് സംബന്ധിച്ച ലഘുലേഖകളും ഇവര്‍ നല്‍കും.

കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആളുകള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ കോവിഡ് സെന്ററുകളില്‍ പോയി പരിശോധനയ്ക്ക് വിധേയമാകണം. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ പരിശോധനാഫലം ലഭിക്കാന്‍ കുറച്ചധികം സമയമെടുക്കും. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ഓക്‌സിജന്‍ ലെവല്‍ 95ലും താഴെയാണെങ്കില്‍ അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയിലൂടെ എഎപി ലക്ഷ്യമിടുന്നത്.

ആം ആദ്മി പാര്‍ട്ടി വോളണ്ടിയര്‍മാര്‍ ഉള്ള ഗ്രാമങ്ങളില്‍ അവര്‍ തന്നെ ആയിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുക. പക്ഷേ, ജില്ലാ ചുമതലയുള്ള നേതാക്കളും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.