Connect with us

Culture

ഗതി കിട്ടാതെ ഗോകുലം; ആരോസിനോടും തോറ്റു

Published

on

ടി.കെ ഷറഫുദ്ദീന്‍

യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം കെ.പി രാഹുലിന്റെ ഭാവനാപൂര്‍ണമായ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിനുടനീളം മികവ് പുലര്‍ത്തിയ രാഹുലിനെ നിറകൈയടിയോടെയാണ് കാണികള്‍ എതിരേറ്റത്.
വിരസമായ ആദ്യപകുതിയ്ക്ക് ശേഷം ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ കുട്ടികളുടെ സംഘം അര്‍ഹിച്ച ജയമാണ് കോര്‍പറേഷന്‍സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഹോമത്സരത്തില്‍ കേരളത്തിനോട് നേരിട്ട തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. ആതിഥേയ ടീമിന് മാത്രം പിന്തുണ നല്‍കുന്നതായിരുന്നു പതിവ് ഗ്യാലറി കാഴ്ചയെങ്കില്‍ ഇന്ത്യയുടെ കൗമാര ലോകകപ്പ് സംഘത്തിന് പ്രോത്സാഹനമായി നിരവധി പേരാണ് ഗ്യാലറിയിലുണ്ടായിരുന്നത്.

 

ഐലീഗില്‍ ഫോംകണ്ടെത്താതെ കിതക്കുന്ന ആതിഥേയര്‍ക്ക് ഇന്നലത്തെ തോല്‍വി കൂടിയായതോടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍മങ്ങി. സ്വന്തംതട്ടകത്തില്‍ തുടര്‍ച്ചയായി തലതാഴ്ത്തി മടങ്ങുന്ന കേരളം എട്ട് കളിയില്‍ നിന്ന് ഒരുജയവും സമനിലയും ആറുതോല്‍വിയുമായി പോയന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം പത്ത്കളിയില്‍ മൂന്ന് ജയവും ഒരുസമനിലയും ആറ് തോല്‍വിയുമുള്ള ആരോസ് നിലമെച്ചപ്പെടുത്തി. ഐലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് കേരളത്തിന്റെ അവസാന മത്സരം.

 

മൂന്നാം മിനിറ്റില്‍ ആരോസ് മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മലയാളിതാരം രാഹുലിന്റെ ക്രോസില്‍ അങ്ഗിത് സിങ് ഉതിര്‍ത്ത ഷോട്ട് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത് ശ്വാസംഅടക്കിപിടിച്ചാണ് കാണികള്‍ വീക്ഷിച്ചത്. 11ാം മിനുട്ടില്‍ കേരള മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് സേവ്യര്‍ എടുത്ത ഫ്രീകിക്ക് നൈജീരിയന്‍ താരം ഒഡാഫയുടെ ഹെഡ് അപകടകരമാംവിധം പുറത്തേക്ക് പോയി. പതിമൂന്നാം മിനുട്ടില്‍ ഇടത് വിംഗിലൂടെ രാഹുലിന്റെ അതിവേഗ മുന്നേറ്റം കേരള ഡിഫന്‍സില്‍ തട്ടിതകര്‍ന്നു. 15ാം മിനിറ്റില്‍ ബോറിസിംഗ് തംഗ്ജത്തിന്റെ പോസ്റ്റിലേക്കുള്ള ഷോട്ട് കേരള ഗോളി ബിലാല്‍ ഹുസൈന്‍ കൈപിടിയിലൊതുക്കി അപകടം ഒഴിവാക്കി. മധ്യനിരയില്‍ കാര്യമായ മുന്നേറ്റമില്ലാതായതോടെ മാച്ചിന്റെ 30മിനിറ്റില്‍ കേരളം ഫ്രാന്‍സിസിനെ പിന്‍വലിച്ച് അണ്ടര്‍ 22 താരം കൈതംവിക്കിയെ കളത്തിലിറക്കി.

ഗോള്‍ലക്ഷ്യമാക്കി രണ്ടാംപകുതിയില്‍ ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരത്തിന് വേഗംകൈവന്നു. വിങുകളിലൂടെയും മധ്യത്തിലൂടെയും ഒരുപോലെ മുന്നേറിയ ആരോസിനെ പിടിച്ചുകെട്ടാന്‍ കേരള പ്രതിരോധം ഏറെപണിപ്പെട്ടു. മധ്യനിരയും മുന്നേറ്റവും തമ്മില്‍ ഏകോപനമില്ലാത്തത് ആതിഥേയരുടെ പ്രകടനത്തെ വലിയ തോതില്‍ബാധിച്ചു. മികച്ച സ്‌ട്രൈക്കറുടെ അഭാവവും വെല്ലുവിളിയായി. മറുവശത്ത് ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങും കെ.പി രാഹുലുമടങ്ങുന്ന മധ്യനിര അവസരങ്ങളൊരുക്കി കളംനിറഞ്ഞു. 52ാം മിനുട്ടില്‍ വലത് വിംഗില്‍ നിന്നും രാഹുല്‍ നല്‍കിയ ക്രോസ് സഞ്ചീവ് സ്റ്റാലിന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നു. കളിയുടെ 77ാം മിനുട്ടില്‍ ആരോസ് കാത്തുനിന്ന ഗോള്‍ പിറന്നു. ഇടത് വിംഗില്‍ രാഹുല്‍ നല്‍കിയ ക്രോസ് മുന്നോട്ട് കയറിയ കേരള ഗോളിക്ക് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ അഭിജിത് സര്‍ക്കാര്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോള്‍വഴങ്ങിയതോടെ ഗോകുലം എങ്ങനെയും ഗോള്‍കണ്ടെത്താനായി ആക്രമിച്ചുകളിച്ചെങ്കിലും സമയം വൈകിയിരുന്നു. ഒഡാഫയേയും മുഹമ്മദ് റാഷിദിനേയും പിന്‍വലിച്ച് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഇര്‍ഷാദിനേയും ബഹറൈന്‍താരം മഹമൂദ് മെര്‍സയേയും കോച്ച് ബിനോ ജോര്‍ജ്ജ് അവസരം നല്‍കിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. വിദേശതാരങ്ങളില്ലാതെയിറങ്ങിയ ആരോസിന്‌മേല്‍ നേടിയ മാനസികമുന്‍തൂക്കം ഫലപ്രദമായി വിനിയോഗിക്കാനും കേരള ടീമിന് കഴിഞ്ഞില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.