Connect with us

Culture

കരുത്തുകാട്ടാന്‍, ചരിത്രമാവര്‍ത്തിക്കാന്‍

Published

on

അനീഷ് ചാലിയാര്‍

ജനാധിപത്യത്തിന് കാവലൊരുക്കണം, വികസനത്തിന് കരുത്താവണം ഞങ്ങളുടെ പ്രതിനിധികള്‍; ഇതൊന്ന് മാത്രമാണ് എന്നും മലപ്പുറം രാജ്യത്തോട് പറഞ്ഞിട്ടുള്ളത്. അതിന് പ്രാപ്തരായ രാഷ്ട്രതന്ത്രജ്ഞരെ മാത്രമാണ് എന്നും ഈ ജനത ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചിട്ടുള്ളതും. മലപ്പുറത്തിന്റെ ശബ്ദം മാത്രമായിരുന്നില്ല അവര്‍, രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേതുകൂടിയായിരുന്നു.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗം കൊടുമ്പിരികൊള്ളുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത് കേരള രാഷ്ട്രീയത്തിലെ സുല്‍ത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. 2017 ലെ അഞ്ച് ലക്ഷം വോട്ടെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതുകയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഈ തെരഞ്ഞെടുപ്പിലെ ദൗത്യം. ഇടതു പക്ഷത്തിന് വേണ്ടി വി.പി സാനുവും എന്‍.ഡി.എക്ക് വേണ്ടി വി. ഉണ്ണികൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്.
എം.പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഇ. അഹമ്മദിന്റെ സ്വപ്‌ന പദ്ധതികളുടെ തുടര്‍ച്ച, രാജ്യത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തിപകര്‍ന്ന മുന്നേറ്റങ്ങള്‍ ഇതൊക്കെയാണ് കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കിയ ഐ.ടി മന്ത്രിയും വ്യാവസായിക വിപ്ലവത്തിന്റെ അമരക്കാനുമായ വ്യവസായ മന്ത്രിയുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ജനവിധി തേടുമ്പോള്‍ ജനങ്ങളുമായി പങ്കുവെക്കാനുള്ളത്.
മലപ്പുറത്തെ ഫ്‌ളാഷ്‌മോബടക്കമുള്ള വിവാദ സമരങ്ങള്‍ മാത്രം എടുത്തുപറയാനുള്ള എസ്.എഫ്.ഐ നേതാവ് പ്രചാരണ രംഗത്ത് വിയര്‍ക്കുന്ന കാഴ്ചയാണ്. സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണത്തിനെതിരെയുള്ള ജനവികാരമേറ്റുവാങ്ങിയുള്ള നെട്ടോട്ടമാണ് എല്‍.ഡി.എഫ് മത്സരാര്‍ഥിയുടെ പ്രചാരണം.
മലപ്പുറത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എടുത്ത് പറയത്തക്കതായി ഒന്നുമില്ലാത്ത എന്‍.ഡി.എ അധ്യാപക സംഘടനാ നേതാവിനെയാണ് ഇത്തവണ ബലിയാടാക്കിയിരിക്കുന്നത്. കോട്ടക്കല്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതൊന്നുമാത്രമാണ് ഇയാളുടെ മുന്‍പരിചയം. പതിവ് പരാജയത്തിന്റെ ഭാണ്ഡം പേറുക മാത്രമായിരിക്കും ഈ തെരഞ്ഞെടുപ്പിലും രണ്ട് മുന്നണികളുടെയും നിയോഗം.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. 2009ലാണ് ഈ മണ്ഡലം രൂപീകൃതമായത്. ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും മുസ്്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരാണ്. വോട്ടുശതമാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എന്നും ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ് ഈ മണ്ണും മനസ്സും.
2009 ല്‍ ഇ. അഹമ്മദ് 427940 വോട്ട് (54.64%) നേടിയാണ് വിജയിച്ചത്. ടി.കെ ഹംസയെ പരാജയപ്പെടുത്തിയത് 115597 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2014 ല്‍ ഇ. അഹമ്മദ് 437723 (51.29%) വോട്ടുനേടി. പി.കെ സൈനബയെ പരാജയപ്പെടുത്തിയത് 194739 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 515330 (55.10%) വോട്ട് നേടി. സി.പി.എമ്മിലെ എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരജായപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ ഒരു ലോകസ്ഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ടെന്ന നേട്ടമാണ് പി.കെ കുഞ്ഞാലിക്കുട്ടി ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. ഈ റെക്കോര്‍ഡ് തിരുത്തുകയെന്നതാണ് രണ്ടാമങ്കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടമുള്ള മലപ്പുറത്ത് ഏറെ രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തുന്ന വോട്ടര്‍മാരാണ്. ദേശീയ, സംസ്ഥാനതല രാഷ്ട്രീയവും വികസനവും തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെയും ചര്‍ച്ചാവിഷയം. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ദളിത് വേട്ടയും നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക സംവരണവും സംസ്ഥാന സര്‍ക്കാറിന്റെ വികസനമുരടിപ്പും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയവും ചര്‍ച്ചയാവുമ്പോള്‍ യു.ഡി.എഫിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ലക്ഷ്യത്തിലേക്ക് 50 ദിവസത്തെ ദൂരംമാത്രം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.