Connect with us

Culture

വിജയരാഘവനും ശ്രീധരന്‍പിള്ളക്കും ഒരേ അശ്ലീല ചിന്ത സി.പി.എമ്മിനും ബി.ജെ.പിക്കും ആയുധം വ്യക്തിഹത്യ

Published

on

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവാത്ത സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയതക്ക് പുറമെ വ്യക്തിഹത്യയും അശ്ലീലവും ആയുധമാക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അശ്ലീലം പറഞ്ഞപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ചത് ഒരേ അജണ്ടയും ലക്ഷ്യവുമായി ഇവര്‍ മുന്നോട്ടു പോകുന്നതിന്റെ തെളിവാണ്. എല്‍.ഡി.എഫ് കണ്‍വീനറെ ന്യായീകരിച്ച് സി.പി.എം നേതാക്കളായ കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതും യഥാര്‍ത്ഥ അജണ്ടയില്‍ നിന്ന് വിഷയം വഴിതിരിച്ചു വിടാനുളള ഗൂഢപദ്ധതിയാണ്.
ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ ഇടതു സഹയാത്രികരും സോഷ്യല്‍ മീഡിയയിലും മറ്റും വ്യക്തിപരമായി ആക്ഷേപിക്കാനും ചെറുതാക്കാനും വലിയ ശ്രമമാണ് നടന്നത്. പാട്ടു പാടുന്നതിനെ പോലും ആക്ഷേപിച്ച് രംഗത്തു വന്നതിന്റെ പിന്നാലെയാണ് ലൈംഗിക ചുവയോടെ വിജയ രാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. എ വിജയരാഘവന്‍ മുമ്പും രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതായി തെളിവുകള്‍ പുറത്തു വന്നതോടെ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പറഞ്ഞത് മാര്‍ച്ച് മുപ്പതിന് കോഴിക്കോട് മുതലക്കുളത്തെ ഐ.എന്‍. എല്‍ ലയന സമ്മേളനത്തില്‍ നടത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒന്നാം ക്ലാസ് കോടതി മുതല്‍ സുപ്രീം കോടതിവരെ ഇഴകീറി പരിശോധനയിലൂടെ സംശയത്തിന്റെ പോലും കറയില്ലെന്ന് അഗ്നിശുദ്ധി വരുത്തിയ നേതാവിനോട് ചേര്‍ത്ത് ദ്വയാര്‍ത്ത പ്രയോഗം നടത്തിയ വിജയരാഘവന്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തത്.
അവിവാഹിതയായ ദളിത് പിന്നോക്കക്കാരിയെ ഏതെങ്കിലുമൊരു പുരുഷനോട് ചേര്‍ത്ത് അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ വനിതാ കമ്മീഷനോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി രമ്യ ഹരിദാസിനെ ദ്വയാര്‍ത്ഥ അശ്ലീല പ്രയോഗം നടത്തിയ എ വിജയരാഘവന് എതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ പി.എസ് ശ്രീധരന്‍ പിള്ളയും മോശം പരാമര്‍ശം നടത്തിയതും പ്രതിഷേധത്തിനിടയായിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂരില്‍, ‘പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നു’മായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്തോടെ അജണ്ട നഷ്ടപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വം വഹിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയതയും വ്യക്തിഹത്യയും മുഖമുദ്രയാക്കുമ്പോള്‍ ജനദ്രോഹ നയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണത്.
എ വിജയ രാഘവന്‍ മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം പിന്നീട് സി.പി.എം ഏറ്റുപിടിച്ചവയാണ്. അത്തരത്തിലുള്ളതില്‍ ചിലത്: ദേശീയപാത സര്‍വ്വെക്കെതിരെ സമരം നടത്തുന്നവര്‍ മുസ്്‌ലിം തീവ്രവാദികളാണ്, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഇരവാദം ഉയര്‍ത്തി സമരം നടത്തുന്നതിന് പിന്നില്‍ മുസ്്‌ലിം തീവ്രവാദികളാണ്, പാണക്കാട് തങ്ങള്‍ വടക്കോട്ടു പോയാല്‍ അവിടെ വര്‍ഗീയ കലാപം ഉണ്ടാകും.
തുടര്‍ന്ന്, കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തോല്‍പ്പിച്ച് മൂലക്കിരുത്തിയ എ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനറാക്കി സി.പി.എം ആദരിക്കുകയായിരുന്നു. മാറുതുറക്കല്‍ അവകാശത്തിനായി ഫാറൂഖ് കോളജിലേക്ക് ബത്തക്ക സമരം നടത്തിയ എസ്.എഫ്.ഐക്ക് അംഗീകാരമായി നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിന്റെ സ്ത്രീ സംരക്ഷണം പി.കെ ശശിമോഡലാണോ എന്ന ചര്‍ച്ചക്കാണ് സംഭവം വഴിതുറന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.