Connect with us

Video Stories

മാധ്യമ രാമന്‍

Published

on


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായ നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ ഉന്നത ഭരണനേതൃത്വത്തിലുപരി രാജ്യത്തെ വലിയ കുത്തക കമ്പനിയായ റിലയന്‍സ് കമ്പനിക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ചെയ്തുകൊടുത്തതാണ് ഇതിന്റെ പ്രത്യേകത. ദ് കാരവന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് റഫാല്‍ കോഴക്കഥ പുറത്തുകൊണ്ടുവന്നതെങ്കില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത് നരസിംഹന്‍ റാം എന്ന സമുന്നത മാധ്യമ പ്രവര്‍ത്തകനാണ്.
പ്രതിരോധവകുപ്പ് സെക്രട്ടറിയായിരുന്ന ജി. മോഹന്‍കുമാര്‍ ഔദ്യോഗിക രേഖയില്‍ എഴുതിയ ഒരു കുറിപ്പാണ് റഫാല്‍ വിവാദം ഉച്ചസ്ഥായിയില്‍ എത്തിച്ചതെങ്കില്‍ ആ രേഖ വെളിച്ചം കണ്ടത് ദ് ഹിന്ദു പത്രത്തില്‍ എന്‍.റാമിന്റെ തൂലികയിലൂടെയായിരുന്നു. ഇതോടെ രാജ്യത്തെ പ്രമാദമായ രണ്ടാമത്തെ അഴിമതിക്കഥയാണ് റാമിലൂടെ ലോകം വായിച്ചറിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് (അഥവാ പ്രധാനമന്ത്രി) ഇടപാടില്‍ അവിഹിതമായി ഇടപെട്ടുവെന്നും അത് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് മോഹന്‍ കുമാറിന്റെ വിവാദമായ കുറിപ്പ്. ഈ രേഖ ദ് ഹിന്ദുവും എന്‍.ഐ.എയും മോഷ്ടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നാണ് ഫെബ്രുവരി 6ന് കേസിന്റെ പുനര്‍വിചാരണ നടക്കവെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇതോടെയാണ് കഴിഞ്ഞ വാരം മുഴുവന്‍ മുഖ്യധാരാ, സാമൂഹിക മാധ്യമങ്ങളില്‍ എന്‍. റാമും അദ്ദേഹത്തിന്റെ വാക്കുകളും നിറഞ്ഞുനിന്നത്. ദൈവം തെറ്റു ചെയ്താലും താന്‍ ചോദ്യം ചെയ്യുമെന്നെഴുതിയ പത്രപ്രവര്‍ത്തക കുലപതി സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയുടെ വാക്കുകളാണ് റാമിലൂടെ വായനാലോകം വായിച്ചറിഞ്ഞത്. ഭൂമിയിലെ ഒരു ശക്തി ആവശ്യപ്പെട്ടാലും തനിക്ക് ലഭിച്ച രേഖയുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന റാമിന്റെ വാക്കുകള്‍ ദിഗന്ധങ്ങളില്‍ പ്രതിധ്വനിച്ചു. രേഖ മോഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ കേസെടുക്കുമെന്നും അഡ്വ. ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് റാമിനെ ചൊടിപ്പിച്ചത്.
1989ലാണ് നാലിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ്ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബോഫോഴ്‌സ് തോക്കിടപാട് നടന്നതും അത് കോഴ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതും. സര്‍ക്കാരിന് ആ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവന്നുവെന്ന് മാത്രമല്ല, പിന്നീടൊരിക്കലും കോണ്‍ഗ്രസിന് രാജ്യത്ത് ഒറ്റക്ക് ഭരിക്കാനുള്ള ശേഷി ഇല്ലാതെയും വന്നു. എന്‍. റാമും ചിത്രസുബ്രമണ്യവുമാണ് ബോഫോഴ്‌സ് പ്രശ്‌നം വാര്‍ത്തയാക്കിയതെങ്കില്‍, ഇന്ന് അതിന്റെ ക്രെഡിറ്റ് ദ് ഹിന്ദുവിനും അതിന്റെ ചെയര്‍മാന്‍ എന്‍.റാമിനും മാത്രമാണ്. ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉസ്താദായി അറിയപ്പെടുന്നത് പിന്നീട് കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി വിമത നേതാവുമായ അരുണ്‍ ഷൂരിയാണ്. അദ്ദേഹത്തിന്റെ കൈകള്‍ റഫാല്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നത് പരസ്യമാണ്. ഇദ്ദേഹവും മുന്‍ ധനമന്ത്രി യശ്വന്ത്‌സിന്‍ഹയുമാണ് റഫാല്‍ ഇടപാട് കോടതിയിലും സി.ബി.ഐയിലും എത്തിച്ചത്. രണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് ഈ കോഴയുടെ പുറത്താകലിന് പുറകിലുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യരേഖ മോഷ്ടിക്കപ്പെട്ടതാണെന്ന എ.ജിയുടെ വാദം കോടതിയില്‍ നിര്‍ണായകമായ നിരീക്ഷണങ്ങള്‍ക്കാണ് വഴിവെച്ചത്. രേഖ സാധുവാണെന്ന ്‌സര്‍ക്കാര്‍ സമ്മതിക്കുന്നതായി അതെന്ന് മാത്രമല്ല, അത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പേരില്‍ കേസെടുക്കാവുന്ന കുറ്റമാണെന്ന് വരെ എ.ജി പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. ഒരു രേഖ മോഷ്ടിച്ചതാണെന്നതുകൊണ്ട് അതിലെ സത്യം സ്വീകരിക്കരുതെന്നാണോ എന്നും നിയമത്തിന്റെ മറവില്‍ ഒളിച്ചിരിക്കാനാണോ സര്‍ക്കാര്‍ ശ്രമം എന്നും വരെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ.എം ജോസഫും ആരാഞ്ഞു.
1889ല്‍ ആരംഭിച്ച ദ് ഹിന്ദു ദിനപത്രത്തിന്റെ ഉടമസ്ഥര്‍ കറകളഞ്ഞ മതേതര ദേശീയ വാദികളായ അയ്യങ്കാര്‍ കുടുംബം. 1977ല്‍ പിതാവ് നരസിംഹ അയ്യങ്കാരില്‍ നിന്നാണ് മൂത്ത പുത്രനായ റാം ഫ്രണ്ട്‌ലൈന്‍, ദ് ഹിന്ദു ബിസിനസ്‌ലൈന്‍, സ്‌പോര്‍ട്സ്റ്റാര്‍ എന്നിവയടങ്ങുന്ന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ പദവി ഏറ്റെടുക്കുന്നത്. 2003 മുതല്‍ 2012 വരെ മുഖ്യപത്രാധിപരായി. ’13 മുതല്‍ ചെയര്‍മാന്‍. അട്ടപ്പാടി സൈലന്റ്‌വാലി വനസംരക്ഷണത്തെക്കുറിച്ച് തുടര്‍വാര്‍ത്തകളെഴുതിയാണ് പശ്ചിമ ഘട്ടത്തിലെ വനമേഖലയിലെ വിവാദ ജലവൈദ്യുതി പദ്ധതി ഇന്ദിരാഗാന്ധിയെക്കൊണ്ട് റദ്ദാക്കിപ്പിച്ചത്. അന്തരിച്ച സൂസന്‍ എന്ന ഇംഗ്ലീഷുകാരിയെുമായുള്ള ദാമ്പത്യത്തില്‍ വിദ്യയാണ് ഏക സന്തതി. വിദ്യ ലണ്ടനില്‍ ദ് ഹിന്ദുവിന്റെ പ്രത്യേക ലേഖിക. രണ്ടാമത് വിവാഹം ചെന്നൈയിലെ പ്രസാധകയായ തിരുവല്ലക്കാരി മറിയം ചാണ്ടിയുമായി. ചെന്നൈയിലും യു.എസ്സിലെ കൊളംബിയ സര്‍വകലാശാലയിലുമായിരുന്നു റാമിന്റെ വിദ്യാഭ്യാസം. പഠനകാലത്തുതന്നെ തോന്നിയ ഇടതുപക്ഷാഭിമുഖ്യം വന്നുവന്ന് സി.പി.എം വേദികളില്‍ നിരന്തരമുള്ള സാന്നിധ്യത്തിലെത്തിയതില്‍ റാം തെറ്റുകാണുന്നില്ല. മുഖ്യമന്ത്രിമാരായ കരുണാനിധിയും എം.ജി.ആറും ജയലളിതയുമായൊക്കെ നല്ല ബന്ധം പുലര്‍ത്തിയെങ്കിലും ജയലളിതയുടെ അവസാന കാലത്ത് അതത്ര ഊഷ്മളമായില്ല. ആ പോരാട്ടം പ്രധാനമന്ത്രി മോദിയില്‍ വരെ എത്തിനില്‍ക്കുന്നു. പത്മഭൂഷന്‍, ശ്രീല ങ്കന്‍ പത്മ ബഹുമതികളും മറ്റും തേടിയെത്തി. അങ്ങനെ 73-ം വയസ്സിലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തുംഗതയില്‍നില്‍ക്കുന്ന പേരായി എന്‍.റാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.