Connect with us

Video Stories

വര്‍ഗീയ യോഗം

Published

on


സര്‍വ ലൗകിക സുഖങ്ങളും ത്യജിച്ചവനാണ് യോഗി. യോഗം എന്നത് ‘യോ’ എന്ന വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാണെന്ന് സംസ്‌കൃതം. ‘യോ’ ക്ക് ഒരുമിപ്പിക്കുക, ചേര്‍ക്കുക എന്നൊക്കെയാണത്രെ അര്‍ത്ഥം. നാട്ടില്‍ ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള പല യോഗികളുടെയും കാര്യം പക്ഷേ ആടും ആനയും പോലെയാണ്, ച്ചാല്‍ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. നമ്മുടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരിലുമുണ്ട് കറിക്ക് വേപ്പിലെപോലെ ഒരു യോഗി. പൂര്‍ണനാമം യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ ഗുരു മഹന്ത് അവൈദ്യനാഥ് നല്‍കിയ പട്ടമാണ്. ഒരുമിപ്പിക്കുന്നവനാണ് യോഗി എന്നതൊന്നും പുള്ളിക്ക്് വലിയ തിട്ടമില്ല. കയ്യിലിരിപ്പ് മുക്കാലേ മുണ്ടാണിയും മനുഷ്യരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്നതിനെക്കുറിച്ചാണ്. കണക്കിലാണ് ബിരുദമെങ്കിലും ഹിന്ദുത്വവര്‍ഗീയതയിലാണ് ‘ഡോക്ടറേറ്റ്’. ഭൂലോകത്തെ ഹിന്ദുക്കളെയാകെ യോജിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ ഹിമാലയ സാനുക്കള്‍ക്കിപ്പുറത്ത് ഒരു ഹിന്ദു രാഷ്ട്രം, ആദിത്യനാഥെന്ന ക്ഷത്രിയ ചക്രവര്‍ത്തിയും. ഭഗീരഥയത്‌നം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നതിലൊന്നും തെറ്റു കാണാനാവില്ല. എന്നാല്‍ മുപ്പത്തിമുക്കോടി ജാതികളും ഉപജാതികളുമുള്ള ഇന്ത്യാമഹാരാജ്യത്ത് മഷിയിട്ട് നോക്കിയാല്‍പോലും കാണുക വെറും അഞ്ചു ശതമാനത്തോളം സനാതന ഹിന്ദുക്കളെ മാത്രമാണ്. എന്നാല്‍ ഇതൊന്നുമല്ല ഇതിയാന്റെ ഉന്നം. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരിയാകുന്നതിന് എത്രയോ മുമ്പേ ഭക്തര്‍ക്കിടയില്‍ മാത്രമല്ല, നാട്ടുകാര്‍ക്കിടയിലും അല്‍പസ്വല്‍പം മഹന്തിന്റെ പണിയെടുക്കണമെന്ന് മോഹം ഉള്ളില്‍ കയറിപ്പോയി. അതിന് ഗര്‍ഭഗൃഹം വിട്ടിറങ്ങണം. 1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ കുറെയാളുകളെയും കൂട്ടിപ്പോയി. പിന്നാലെ കേട്ടാല്‍ കാതു പൊത്തുന്നത്രം വര്‍ഗീയ വിഷ വിസര്‍ജ്യം തള്ളലും. മതം രാഷ്ട്രീയത്തില്‍ കലരാന്‍ പാടില്ലെന്നൊന്നും ബാധകമല്ല. സ്വന്തമായ ഹിന്ദു യുവവാഹിനി സേനയുമുണ്ടാക്കി. അതില്‍ കിട്ടിയതാണ് പാര്‍ലമെന്റ്, നിയമസഭാ അംഗത്വങ്ങളും മുഖ്യമന്ത്രിപദവും.
അജയ് സിങ് ബിഷ്ത് എന്നാണ് അച്ഛനമ്മമാര്‍ ഇട്ട പേര്. ഇരുപതാം വയസ്സില്‍ ഗൃഹസ്ഥം വെടിഞ്ഞ് നേരെ പോയത് അയോധ്യയിലേക്ക്. മതേതര സുരഭിലമായ ഇന്ത്യയില്‍ യോഗിയെപോലൊരു ആസാമിക്ക് എന്ത് ഭാവിയെന്നായിരുന്നു പലരുടെയും ചോദ്യം. പക്ഷേ ഗോരഖ്പൂരില്‍നിന്ന് 1998 മുതല്‍ നാലു തവണയാണ് പരമോന്നതസഭയിലേക്ക് ടിയാന്‍ ജയിച്ചുകയറിയത്. എല്ലാം പച്ചയ്ക്ക് വര്‍ഗീയം പറഞ്ഞുകൊണ്ടുതന്നെ. അടുത്ത കടക്കാരന്റെ ഊപ്പാട് കഴിക്കണമെങ്കില്‍ അവനെതിരെ നാല് കുനിഷ്ഠ് പറഞ്ഞുണ്ടാക്കണം. അതുതന്നെയാണ് ആദിത്യനാഥും കോണ്‍ഗ്രസിനെതിരെ ചെയ്തത്. ദരിദ്ര നാരായണന്മാരായ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുമതത്തെ ഫലപ്രദമായി ഉപയോഗിച്ചു. മുസ്്‌ലിം യുവതികളുടെ ശവമെടുത്ത് ബലാല്‍സംഗം ചെയ്യണമെന്ന രീതിയിലുള്ള മൂക്കു പൊത്തുന്ന വാക്കുകള്‍ തൊടുത്തുവിട്ടു. ‘ഒരു ഹിന്ദുവിനെ തൊട്ടാല്‍ നൂറ് മുസല്‍മാന്മാരെ കൊല്ലണം. മസ്ജിദുകളില്‍ വിഗ്രഹം വെക്കണം. തരംകിട്ടിയാല്‍ മുസ്്‌ലിംകളെ മുഴുവന്‍ രാജ്യത്തുനിന്ന് ആട്ടിയോടിക്കും’ എന്നിത്യാദി തീക്കൊള്ളികള്‍ പലതവണ. ചക്കിക്കൊത്ത ചങ്കരനെപോലെ ഇതേ സമയത്തുകിട്ടി തൊട്ടടുത്ത ഗുജറാത്തില്‍നിന്ന് മറ്റൊരു വര്‍ഗീയ പാഷാണത്തെ. ഗുജറാത്തിലെ യോഗി മുസ്‌ലിംകളെ ശൂലത്തില്‍ കൊരുത്തും വെടിവെച്ചും കൊന്നപ്പോള്‍ യോഗിയുടെ കളി നേരിട്ടല്ലായിരുന്നു. വര്‍ഗീയപ്പരിഷകള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് യുവവാഹിനിസേനയെ സമൂഹ എഞ്ചിനീയറിങില്‍ യഥേഷ്ടം മേയാന്‍വിട്ടു. അയോധ്യ, മുസഫര്‍നഗര്‍ വര്‍ഗീയ കലാപങ്ങളില്‍ അവരവരുടെ പങ്ക് വഹിച്ചു. ബാക്കി പണി സാമി നോക്കി. 2017 മാര്‍ച്ചില്‍ എം.പി സീറ്റു വിട്ട് യു.പി മുഖ്യമന്ത്രിയായെങ്കിലും ജനം മാസങ്ങള്‍കൊണ്ട് പക്ഷേ യോഗിയെ കൈവിട്ടു. ഗോരഖ്പൂരിനും മുഖ്യമന്ത്രിക്കസേരക്കും ഇളക്കം തട്ടിത്തുടങ്ങിയിരിക്കെയാണ് പതിനേഴാം ലോക്‌സഭാ ചുനാവ് വന്നിരിക്കുന്നത്. ഇതുതന്നെ അവസരം. മോദിക്കെതിരെ നല്ല ജനവിരോധമുണ്ട്. അത് മുതലാക്കിയാല്‍ പ്രധാനമന്ത്രിക്കസേര പിടിക്കാം. ലോകത്തെ പ്രഥമ മഹന്ത്ജി പ്രധാനമന്ത്രിജി. എല്ലാ ഉദ്യോഗസ്ഥപ്പരിഷകളും കാലില്‍വന്നുവീഴട്ടെ.
ഇതിനുള്ള വഴികളാലോചിച്ചപ്പോഴാണ് ട്വിറ്ററില്‍ മുസ്‌ലിംലീഗിനെതിരെ ഒരു കാച്ചുകാച്ചാമെന്നു വെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ ചെന്ന അവസരമാണ്്. മുസ്്‌ലിംലീഗിന്റെ കോട്ടയിലാണത്രെ മല്‍സരം. ലീഗ് കോണ്‍ഗ്രസിന്റെ ശരീരത്തിനേറ്റ വൈറസ് ആണെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും ട്വീറ്റിറക്കി. രാജ്യത്തെ 20 കോടിയോളം മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കിയാല്‍ കിട്ടുന്നത് ബാക്കി ഹിന്ദു വികാരം ഉയരലാണ്. കാലങ്ങളായി സംഘ കുടുംബം ആലോചിച്ചുറപ്പിച്ച തിയറി. 1992ലും 2014ലും 2017ലും വിജയിച്ച പരീക്ഷണം. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് സ്വാതന്ത്ര്യ സമരകാലത്തെ അഖിലേന്ത്യാമുസ്്‌ലിം ലീഗല്ലെന്നൊന്നും അറിഞ്ഞുകൂടാ. വടക്കേഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് രാഷ്ട്രീയം പഠിക്കാന്‍ എവിടെ സമയം. ഇന്ത്യന്‍ സൈന്യത്തെ ‘മോദി കീ സേന’ യെന്ന് വിളിച്ചതിന് കിട്ടി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ കിഴുക്ക്. ഇത്രയും വലിയ പദവിയിലിക്കുന്ന താങ്കള്‍ക്ക് ആ പ്രയോഗം ചേരില്ലെന്ന് കമ്മീഷന്‍ താക്കീതു ചെയ്തു. ഹേയ്, ഇതെത്ര കണ്ടിരിക്കുന്നു!

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.