Connect with us

Video Stories

സി.പി ജലീല്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണമറിയണമെന്ന് മാതാവ് ഹലീമ

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന വൃദ്ധയായ തനിക്ക് വയനാട്ടില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് എന്ത് തെളിവ് നല്‍കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വയനാട് കലക്ട്രേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ജില്ലാകലക്ടറോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കുടുംബങ്ങളായി ജീവിക്കുന്ന ബന്ധുക്കളെയാണ് കലക്ട്രേറ്റില്‍ വിളിച്ചുവരുത്തിയത്. ഇവരെല്ലാം മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് സംഭവം അറിയുന്നത്. തങ്ങള്‍ വന്നില്ലെങ്കില്‍ അക്കാരണം കൊണ്ട് മാത്രം അന്വേഷണം നിലച്ചേക്കാമെന്ന ഭയം കൊണ്ടാണ് തെളിവെടുപ്പിനെത്തിയതെന്നും അവര്‍ പറഞ്ഞു. ജലീല്‍ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ ആരംഭിച്ച അന്വേഷണത്തില്‍ തെളിവെടുപ്പിനെത്തിയതായിരുന്നു അവര്‍. ഹലീമ അടക്കം കുടുംബത്തിലെ ഒമ്പത് പേരാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ മുമ്പാകെ തെളിവെടുപ്പിന് മുമ്പാകെ ഹാജരായത്. ലഹോദരങ്ങളായ സി.പി. റഷീദ്, സി.പി.ജിഷാദ്, അന്‍സാര്‍, ഷെരീഫ, ബന്ധു നഹാസ്, അബ്ദുള്‍ അസീസ്, സഹോജരങ്ങളുടെ ഭാര്യമാരായ പുഷ്പലത, നൂര്‍ജഹാന്‍, സഹോദരിയുടെ ഭര്‍ത്താവ് വിനോദ്, വിനോദിന്റെ പിതാവ് വേലുക്കുട്ടി എന്നിവരുമാണ് വെവ്വേറെ മൊഴി നല്‍കിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാന്‍ കലക്ടര്‍ നോട്ടീസയച്ചത്. പൂനെ ജയിലില്‍ കഴിയുന്ന സഹോദരന്‍ സി.പി. ഇസ്മായിലും ഏറെ നാളായി കാണാനില്ലാത്ത മറ്റൊരു സഹോദരന്‍ സി.പി. മൊയ്തീനും അടക്കം അഞ്ച് പേര്‍ ഹാജരായില്ല. കലക്ടര്‍ സൗഹാര്‍ദ്ദപരമായാണ് തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കൊലകള്‍ ആഘോഷിക്കപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളപ്പോള്‍ ഒരു കലക്ടര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടന്നും തന്നെ ആ ജീവനാന്തം തുറങ്കിലടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയമുണ്ടന്നെന്നും സഹോജരന്‍ സി.പി റഷീദ് പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കല്‍പ്പറ്റ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഏതാണ്ട് നിലച്ച മട്ടിലായ മജിസ്റ്റീരിയല്‍ അന്വേഷണം പുനരാരംഭിച്ചതെന്ന ആരോപണമുയരുന്നുണ്ട്. കോടതിയില്‍ കേസെത്തിയതിന്റെ രണ്ടാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ സമന്‍സ് അയച്ചത്. ജലീലിന്റെ സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും, സഹോദരി ഭര്‍ത്താക്കന്മാരെയും അവരുടെ പിതാക്കളെയുമടക്കം തെളിവെടുപ്പിനായി വിളിച്ചപ്പോഴും വെടിവെപ്പ് നടന്ന റിസോര്‍ട്ടിലെ ജീവനക്കാരെയോ, വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയോ തെളിവെടുപ്പിന് വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.