Connect with us

Video Stories

എയര്‍ബസ് എ 350-1000 ദോഹയില്‍ അവതരിപ്പിച്ചു; ആദ്യ വിമാനം ഫെബ്രുവരി ഇരുപതിനകം ഖത്തറിന് ലഭിക്കും

Published

on

ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ക്രാഫ്റ്റ് എ 350-1000 ഖത്തറില്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെസ്റ്റ് എയര്‍ക്രാഫ്റ്റിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, ഖത്തറിലെ ഫ്രഞ്ച്് അംബാസഡര്‍ എറിക് ഷെവലിയര്‍, ജര്‍മന്‍ അംബാസഡര്‍, ഹാന്‍സ്് ഉഡോ മുസെല്‍, ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ്മ, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ അല്‍മീര്‍, ഖത്തര്‍ എയര്‍വേയ്‌സ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, ക്യാബിന്‍ സര്‍വീസസ്, ടെക്‌നിക്കല്‍, കോര്‍പ്പറേറ്റ് പ്ലാനിങ് വിഭാഗങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് എയര്‍ക്രാഫ്റ്റ് ദോഹയിലേക്ക് പറന്നിറങ്ങിയത്. ദോഹ കോര്‍ണീഷിലൂടെ ചുറ്റിയാണ് രാജ്യാന്തര ടൂറിന് തുടക്കംകുറിച്ചത്.
എയര്‍ബസ് അവതരണ ടൂറിന്റെ ആദ്യ സ്‌റ്റോപ്പായിരുന്നു ദോഹ. മിഡില്‍ഈസ്റ്റ്, ഏഷ്യ പസഫിക്കിലെ പന്ത്രണ്ട് സ്ഥലങ്ങളില്‍ എയര്‍ബസ് എയര്‍ക്രാഫ്റ്റ് സന്ദര്‍ശനം നടത്തും. ദോഹയില്‍ നിന്നും ഒമാനിലേക്കു പോകുന്ന എയര്‍ക്രാഫ്റ്റ് സിംഗപ്പൂര്‍ എയര്‍ഷോയിലും പങ്കെടുക്കും. ആഗോള ടൂറിന്റെ ആദ്യ സ്‌റ്റോപ്പായി ദോഹയിലെത്താനായതില്‍ സന്തോഷമുണ്ടെന്ന് എയര്‍ബസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് പ്രസിഡന്റുമായ ഫാബ്രിസ് ബ്രഗീര്‍ പറഞ്ഞു. അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന് ആദ്യ എയര്‍ബസ് എ350 1000 ജെറ്റ് വിമാനം അടുത്ത മാസം ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 15നും 20നും ഇടയിലായി വിമാനം ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ഇരട്ട എന്‍ജിന്‍ യാത്രാ വിമാനം മുന്‍നിശ്ചയ പ്രകാരം 2017ലായിരുന്നു ഖത്തറിന് ലഭിക്കേണ്ടിയിരുന്നത്. ബിസിനസ് ക്ലാസ് സീറ്റുകളില്‍ മാറ്റം വരുത്തുന്നതിലെ കാലതാമസമാണ് വൈകാനിടയാക്കിയത്. പുതിയ വിമാനം സ്വീകരിക്കുന്നതിന് തങ്ങള്‍ സജ്ജമായിട്ടുണ്ടെന്നും അടുത്ത മാസം 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ ലഭിക്കുമെന്നും അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. പരീക്ഷണത്തിനും ദോഹയിലെ അവതരണത്തിനുമായി എത്തിച്ച എ350 1000 ജെറ്റിലിരുന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എ350 1000 ഇനത്തില്‍ പെട്ട 37 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പുതിയ എയര്‍ക്രാഫ്റ്റുകള്‍ ഏറ്റവുമധികം വാങ്ങുന്ന എയര്‍ലൈനുകളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഏറെ ആവശ്യമുള്ള ഉപഭോക്താവെന്ന നിലയിലാണ് ഈ രംഗത്ത് ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്ഥാനം. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിക്കുന്നത്. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യത പൂര്‍ണമായും സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണു സീറ്റുകളുടെ ക്രമീകരണം. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചോ, വര്‍ത്തമാനം പറഞ്ഞോ യാത്ര ചെയ്യാന്‍ സാധിക്കും. ടിവി മോണിറ്ററുകള്‍ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം. ബിസിനസ് ക്ലാസ് കാബിനില്‍ ഉന്നത നിലവാരത്തിലും വൈവിധ്യമാര്‍ന്നതുമായ ഫസ്റ്റ് ക്ലാസ് അനുഭവം ലഭ്യമാകുന്ന തരത്തിലാണ് ക്യു സ്യൂട്ടിന്റെ രൂപകല്‍പ്പന.
ക്യൂ സ്യൂട്ട് ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. എയര്‍ബസ് വിമാനങ്ങളില്‍ എ3501000ലാണ് ക്യു സ്യൂട്ട് ആദ്യമായി ഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് ബോയിംഗ് 777 ജെറ്റുകളില്‍ ഇത് ഘടിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍ക്കുമുന്നിലായിരുന്നു ഏറ്റവും അത്യാധുനികമായ വിമാനം പറന്നിറങ്ങിയത്.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ എയര്‍ക്രാഫ്റ്റിന്റെ ലാന്‍ഡിങ് എത്രത്തോളം സുഗമമാണെന്ന് പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരീക്ഷണപറക്കല്‍ നടത്തിയത്. റണ്‍വേയുടെ ക്രമീകരണങ്ങളും വിലയിരുത്തിയിരുന്നു.
എയര്‍ബസ് എ350 എക്‌സ്ഡബ്യുബി പോലെയുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളെ ഉള്‍പ്പെടുത്തുന്നതിനായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.