Connect with us

Culture

ഗള്‍ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രാന്‍സ്

Published

on

ദോഹ: നിരവധി പ്രശ്്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പാരീസിലെ എലിസീ പാലസില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ കക്ഷികളും ഉള്‍പ്പെട്ട ചര്‍ച്ചയിലൂടെയെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളുവെന്ന ഫ്രഞ്ച് നിലപാട് ശ്രദ്ധേയമാണ്. ഖത്തറിന് ഫ്രാന്‍സ് നല്‍കുന്ന പിന്തുണ ഏറെ വിലമതിക്കുന്നു അമീര്‍ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ പ്രചരിക്കുന്ന നിരവധി വിവരങ്ങളും റിപ്പോര്‍ട്ടുകളും സത്യമല്ല. ലോകസമാധാനത്തിനും മേഖലാ സമാധാനത്തിനും ഖത്തര്‍ ചെയ്യുന്നതെന്താണെന്ന് കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഫ്രാന്‍സ്ഖത്തരി സൗഹൃദത്തിനും ഫ്രഞ്ച് ജനത നല്‍കുന്ന അംഗീകാരത്തെ പ്രശംസിക്കുന്നതായും അമീര്‍ പറഞ്ഞു. റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം(എസ്400) വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകളിലാണ്.
ഈ വിഷയത്തില്‍ ഇതുവരെയും യാതൊരു കരാറിലേക്കും എത്തിയിട്ടില്ലെന്നും അമീര്‍ പറഞ്ഞു. ഖത്തര്‍ വിശ്വാസയോഗ്യ പങ്കാളിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ആഗ്രഹവും കാഴ്ചപ്പാടുമുള്ള സൗഹൃദ രാജ്യം കൂടിയാണ് ഖത്തര്‍. തീവ്രവാദത്തിനെതിരെ രണ്ടുരാജ്യങ്ങളും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്തി മധ്യസ്ഥതയ്ക്കുള്ള പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു. ഖത്തറിനെതിരായ നടപടികളിലൂടെ പ്രതിദിനം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും മാക്രോണ്‍ പരാമര്‍ശിച്ചു. നേരത്തെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. 2022 ഫിഫ ലോകകപ്പ് ഖത്തറിലും 2024 ഒളിമ്പിക്‌സ് ഫ്രാന്‍സിലും നടക്കുന്ന സാഹചര്യത്തില്‍ കായിക സഹകരണത്തിനും രണ്ടു രാജ്യങ്ങളും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
തീവ്രവാദ സംബന്ധിയായി രണ്ടു രാജ്യങ്ങളും കഴിഞ്ഞ ഡിസംബറില്‍ ലെറ്റര്‍ ഓഫ് ഇന്റന്റില്‍ ഒപ്പുവച്ചിരുന്നു. നിലവില്‍ തുടര്‍ന്നുവരുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റോഡ്മാപ്പും വികസിപ്പിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി, ഫലസ്തീന്‍, സിറിയ, ലബനാന്‍, യമന്‍ എന്നിവിടങ്ങളിലെ മാനുഷിക വെല്ലുവിളികള്‍, സുരക്ഷാ സാഹചര്യങ്ങള്‍ എന്നിവയും ചര്‍ച്ചയായി. അമീറിനോടുള്ള ബഹുമാനാര്‍ഥം ഫ്രഞ്ച് പ്രസിഡന്റ് ഒരുക്കിയ ഉച്ചവിരുന്നിലും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. എലിസീ പാലസില്‍ നടന്ന ഉച്ചവിരുന്നില്‍ അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘവും ഫ്രഞ്ച് പക്ഷത്തുനിന്നും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
നേരത്തെ പാരീസിലെ മിലിട്ടറി പാലൈസ് ദെസ് ഇന്‍വാലിദെസിലായിരുന്നു അമീറിന് ഔപചാരിക വരവേല്‍പ്പ്. കൊട്ടാരത്തിലെത്തിയ അമീറിനെ ഫ്രഞ്ച് സാമ്പത്തിക ധനകാര്യമന്ത്രി ബ്രൂണോ ലിമെറി സ്വീകരിച്ചു. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും ദേശീയഗാനാലാപനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് ഗാര്‍ഡ് ഓഫ് ഹോണര്‍ അമീര്‍ പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ മോണ്ട്‌ഡെമാര്‍സനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അന്നു വൈകുന്നേരത്തോടെയാണ് അമീര്‍ പാരീസിലെത്തിയത്. ഫ്രാന്‍സിലെ ഭരണപക്ഷ പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വ്യവസായ പ്രമുഖര്‍ക്കുമായി അമീര്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
ഖത്തറും ഫ്രാന്‍സും തമ്മില്‍ സൗഹൃദവും സഹകരണവും വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇരുകൂട്ടരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച മോണ്ട്‌ഡെമാര്‍സന്‍ എയര്‍ബേസിലെ ഖത്തരി റാഫേല്‍ വ്യോമപരിശീലനകേന്ദ്രം(ഖത്തരി റാഫേല്‍ സ്‌ക്വാഡ്രോ ക്യുആര്‍എസ്) അമീര്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.