Video Stories
ഗാന്ധിയുടെ ജാതിയില്‍ അമിത് ഷായുടെ ഉന്നം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ നടപടി രാഷ്ട്രനിന്ദയുടെ മൂര്‍ത്തീഭാവമാണെന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. ദേശനിന്ദ, ദേശസ്നേഹം തുടങ്ങിയ വാക്കുകള്‍ക്ക് തങ്ങളുടേതായ താല്പര്യങ്ങള് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഇടുങ്ങിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ദേശീയഗാനാലാപന വേളയില്‍ എഴുന്നേറ്റുനില്‍ക്കാത്തവരെ തെരുവില്‍ നേരിടുന്നവരുടെ പരമോന്നത പ്രതിനിധിതന്നെയാണ് രാഷ്ട്രപിതാവിനെ ഇവ്വിധം നിന്ദിക്കുന്നത് എന്നത് ഇതിന് തെളിവാണ്.
2018 അവസാനത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അ്മിത് ഷാ നടത്തുന്ന ചതുര്‍ദിന ഝാര്‍ഖണ്ഡ് സന്ദര്‍ശനത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു രാഷ്ട്രപിതാവിനെ നിന്ദിച്ചുകൊണ്ടുള്ള വിവാദ പ്രസംഗം. ബുദ്ധിമാനായ ബനിയ എന്നാണ് ഗാന്ധിജിയെ അദ്ദേഹം പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ ഐക്യത്തിന്റെ കണ്ണിയില്‍ കോര്‍ത്തെടുക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ തലവന്‍, രാഷ്ട്രപിതാവിനെപ്പോലും ജാതി പറഞ്ഞ്, ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയായി അടയാളപ്പെടുത്തി ഓരം ചേര്‍ത്തു നിര്‍ത്തുന്നത് രാജ്യത്തിന്റെ അഖണ്ഡതക്കു മേല്‍ സൃഷ്ടിക്കുന്ന മുറിവ് ചെറുതായിരിക്കില്ല. കേവല രാഷ്ട്രീയ വൈരത്തിന്റെ പുറത്തുള്ള വിമര്‍ശനമോ വാക്കുകളുടെ ആവേശത്തള്ളിച്ചയില്‍ വന്ന പിഴവോ ആയി അമിത് ഷായുടെ വാക്കുകളെ കണക്കാക്കാനാവില്ല. സംഘ്പരിവാര്‍ എക്കാലത്തും തുടര്‍ന്നു വന്നിട്ടുള്ള നിലപാടുകളും സമീപനങ്ങളും ഭിന്നിപ്പിന്റെയും ഛിദ്രതയുടേതും ആണ്. ജനങ്ങളെ പരസ്പരം കലഹിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ചൂട്ടു കത്തിക്കുന്നവര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രം ഇതിനെയും കണ്ടാല്‍മതി.
സംഘ്പരിവാറിന്റെ താല്പര്യങ്ങള് രാജ്യത്ത് നടപ്പാക്കുന്നതിന് ഇപ്പോഴും പ്രതിബന്ധമായി നില്ക്കുന്നതില് പ്രധാന ഘടകങ്ങളാണ് ദേശീയ ചിഹ്നങ്ങളും അടയാളങ്ങളും. മുപ്പത്തി മുക്കോടി ദൈവങ്ങളും അത്ര തന്നെ ജാതികളും ഉപജാതികളും മത, ഭാഷാ ന്യൂനപക്ഷങ്ങളുമെല്ലാമായി ഇടകലര്‍ന്ന് കിടക്കുന്ന ഒരു ജനസഞ്ചയത്തെ ഏകരാഷ്ട്ര സങ്കല്‍പ്പത്തില്‍ കോര്‍ത്തു നിര്‍ത്തുന്നതില്‍ സ്വാതന്ത്ര്യാനന്തരം ഉയിര്‍കൊണ്ട ഇത്തരം ചില ദേശീയ ചിഹ്നങ്ങള്‍ക്ക് അവഗണിക്കാനാവാത്ത പ്രസക്തിയുണ്ട്. അവ നിലനില്‍ക്കുന്നിടത്തോളം കാലം സംഘ്പരിവാര്‍ താല്പര്യങ്ങള് അവരുദ്ദേശിക്കുന്ന വേഗത്തില്‍ ഈ രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ആ യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുക എന്നതാണ് അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള പോംവഴി. ഗാന്ധിജിയും ദേശീയ ഗാനവും ദേശീയ നേതാക്കളുമെല്ലാം അവരെ അലോസരപ്പെടുത്തുന്നത് അതുകൊണ്ടുതന്നെയാണ്. ആരാധനാ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഗോസംരക്ഷണത്തിനെന്ന പേരില്‍ സംഘ്പരിവാര്‍ സംഘടനകളെ തെരുവില്‍ കയറൂരി വിടുന്നതെന്ന് കരുതുന്നത് വെറും മൗഢ്യമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താനുള്ള ചില ഉപാധികളോ ആയുധങ്ങളോ മാത്രമാണ് ഇവയെല്ലാം. ഒപ്പം കോര്‍പ്പറേറ്റ് വല്ക്കരണങ്ങള്ക്ക് വിധേയപ്പെട്ടുകൊടുക്കുന്ന ഭരണസംവിധാനത്തിന്റെ പാളിച്ചകളെ മൂടിവെക്കാനുള്ള സമര്‍ത്ഥമായ പുകമറയും.
ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മാത്രമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന് പ്രസക്തിയില്ലെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണെങ്കില്‍പോലും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് അംഗീകരിക്കാന്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കാണിച്ച വിശാലമനസ്സിനെ ഗൗരവത്തിലെടുക്കേണ്ടതാണ്. രാഷ്ട്രപിറവിയുടെ ബാലാരിഷ്ടതകളില്‍നിന്ന് മുക്തമാക്കിയെടുത്ത്, ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ നില്ക്കാവുന്ന രാജ്യമാക്കി ഇന്ത്യയെ വികസിപ്പിച്ചെടുത്തതില്‍ പൂര്‍വസൂരികളായ അനേകം നേതാക്കളുടെ വിയര്‍പ്പും ഉത്സാഹവുമുണ്ട്. ആ നേതാക്കളെല്ലാം ഏതെങ്കിലും തരത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുമായോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായോ ബന്ധപ്പെട്ടവരാണ്. ആ പൊക്കിള്‍കൊടി ബന്ധം മുറിച്ചുകളയാനുള്ള വൃഥാശ്രമം മാത്രമാണ് അമിത് ഷായുടെ വിമര്‍ശനങ്ങളെന്ന് സാമാന്യയുക്തിക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനും ബ്രിട്ടീഷുകാരോട് വിധേയപ്പെട്ടു നില്ക്കാനുമായിരുന്നു സംഘ്പരിവാര്‍ കേന്ദ്രങ്ങളും അതിന്റെ നേതാക്കളും ശ്രമിച്ചുപോന്നത്. കൃത്യമായ ലക്ഷ്യങ്ങളുടേയും ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും അതുകൊണ്ടുതന്നെ അതിന് ആശയക്കുഴപ്പങ്ങളില്ലെന്നുമാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. ആ ആശയങ്ങളും തത്വങ്ങളും അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിണിത ഫലങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദാദ്രിയിലെ അഖ്ലാഖ് മുതല്‍ മോദി ഭരണത്തിന്റെ മൂന്നാണ്ടില്‍ രാജ്യം കടന്നുപോയ ഭീതിയുടെ മിന്നലാട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അവരുടെ ആശയാടിത്തറയും അതിന്റെ ലക്ഷ്യവും എന്തെന്ന് ബോധ്യപ്പെടാന്‍.
എന്ത് ഭക്ഷിക്കണം, എങ്ങനെ ജീവിക്കണം, ഏത് ആശയത്തില്‍ വിശ്വസിക്കണം, എന്ത് തൊഴിലെടുക്കണം എന്നെല്ലാം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭീതതമായ നാളുകളെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഛിദ്രതയുടേയും വിദ്വേഷത്തിന്റെയും ദളിത് വിരുദ്ധതയുടേയും അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ സവര്‍ണ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം, മനുഷ്യജീവന് പുഴുവിന്റെ വില പോലും കല്‍പ്പിക്കാത്ത വേദനാജനകമായ അനുഭവങ്ങളല്ലാതെ മറ്റെന്താണ് രാജ്യത്തിന് സമ്മാനിച്ചിട്ടുള്ളത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ