Connect with us

Culture

നാടാകെ ‘അമ്മ’ക്കെതിരെ; നടിയെ ആക്രമിച്ച സംഭവത്തിലെ ‘അമ്മ’യുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു

Published

on

കോഴിക്കോട്; നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന ‘അമ്മ’യുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. സോഷ്യല്‍ മീഡിയക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ താരസംഘടനക്കെതിരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അമ്മയുടെ നിലപാട് സത്രീവിരുദ്ധമാണെന്ന് വി.എസ് അച്ചുദാനന്ദന്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തോടെ സിനിമ മേഖലയിലെ ഉള്ളുകളികള്‍ വ്യക്തമായെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു.

അമ്മ ഒരു നല്ല സംഘടനയാണ്. എന്നാല്‍ ‘അമ്മക്ക് ‘അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്‍ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന മീറ്റിംഗില്‍ മീഡിയയോട് കുറച്ചുകൂടി പക്വതയോടെ പെരുമാറാമായിരുന്നു. മാത്രമല്ല, ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും കേരളജനത പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഖേദകരമാണ്. എന്നാണ് സംവീധായകന്‍ വിനയന്‍ വ്യക്തമാക്കി. സംവീധായകന്‍ ആശിഖ് അബുവും രൂക്ഷമായ ഭാഷയിലാണ് സംഘടനയെ വിമര്‍ശിച്ചത്.

സകലസിനിമാക്കാരും ചേര്‍ന്ന് കൊച്ചിയില്‍ ഒന്നൊന്നര മണിക്കൂര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടും അമ്മ എന്ന ആ കൂതറ സംഘടനയിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കെതിരായ ആ പരാമര്‍ശം ഒന്ന് ചുമ്മാ തള്ളിപ്പറയാന്‍ പോലും തോന്നിയില്ല. രണ്ട് എം പിമാരും രണ്ട് എംഎല്‍എമാരും ഒക്കെയുള്ള സംഘടനയാണ്.
‘അന്തസ്സ് വേണമെടോ അന്തസ്സ്’ എന്ന് കണ്ണാടീല് നോക്കി പറയെടോ ചങ്ങായ്മ്മാരെ. താരങ്ങളാണത്രേ താരങ്ങള്‍ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് എളയാടത്ത് പറഞ്ഞത്

മീറ്റിംഗ് തുടങ്ങും മുമ്പ് തന്നെ ഞങ്ങള്‍ എല്ലാവരോടും പറഞ്ഞിരുന്നു ആര്‍ക്ക് എന്ത് സംശയവും ചോദിക്കാമെന്ന് … പക്ഷേ ആര്‍ക്കും സംശയമില്ലാര്‍ന്നു.. ചോദിച്ചില്ല… കെ ബി ഗണേഷ് കുമാര്‍.
എന്താല്ലേ? ആരെങ്കിലും സംശയം ചോദിച്ചാലേ ഞങ്ങള്‍ ചര്‍ച്ച ചെയ്യു … ബ്യൂട്ടിഫുള്‍ … നിങ്ങള്‍ടെ ഒരു സഹപ്രവര്‍ത്തകയാണ് വേട്ടയാടപ്പെട്ടതെന്ന് ഒന്നോര്‍ത്താല്‍ മതി. ആരുടേയോ അമ്മ. എന്ന് പരിഹസിച്ച് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലു ഫേസ്ബുക്കില്‍ കുറിച്ചത്.

പുരുഷന്‍ മാത്രമുള്ള ഒരു സംഘടന്ക്ക് സത്രീക്ക് നീതി ലഭിക്കും എന്ന് പറയുന്നത് മണ്ടത്തരമാണന്നാണ് അനുരാജ് ഗിരിജ കുറിച്ചത്.
‘സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് പറയാന്‍ പുരുഷന്മാര്‍ മാത്രമുള്ള ഒരു കൂട്ടത്തെ ഏല്‍പ്പിച്ചാല്‍ എന്ത് നടക്കുമെന്ന് ‘അമ്മയുടെ’ വാര്‍ത്താസമ്മേളനം കണ്ടവര്‍ക്ക് കലങ്ങിയിരിക്കും. ആ കൂട്ടത്തില്‍ പ്രതികരണശേഷിയുള്ള ഒരു സ്ത്രീ എങ്കിലുമുണ്ടായിരുന്നെങ്കില്‍, ആ വാര്‍ത്താസമ്മേളനം നടത്തിയ പുരുഷന്മാരുടെ ശരീരഭാഷപോലും മറ്റൊന്നായേനെ. ഉദാഹരണത്തിന് ആ വേദിയില്‍ മഞ്ജു വാര്യരും റിമയും രമ്യാ നംബീശനുമൊക്കെ ഇരുന്നിരുന്നു എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കുക. ആ രംഗം മുഴുവനായും മറ്റൊന്നായേനെ. ഇല്ലേ?
പ്രശ്‌നം അനുഭവിക്കുന്ന വിഭാഗത്തിന് അധികാര പ്രാതിനിധ്യം ഇല്ലാത്ത സംഘങ്ങളില്‍ നിന്നും ആ വിഭാഗത്തിന് നീതി ലഭ്യമാകും എന്ന് വിശ്വസിക്കുന്നതിലെ മണ്ടത്തരം വളരെ മനോഹരമായി തന്നെ വരച്ചിടുന്നുണ്ട് ആ വാര്‍ത്താസമ്മേളനം.
ആന്റ് ബൈ ദി വേ, തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന അധികാരസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നതാണ് സംവരണം ചെയ്യുന്നത’ ഇങ്ങനെ നിരവധി പേരാണ് അമ്മക്കെതിരെ പ്രതികരിച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.