Connect with us

Culture

സ്ത്രീപക്ഷ നിലപാടുകള്‍ കപടം വിവാദത്തില്‍ മുങ്ങി സി.പി.എം

Published

on

കോഴിക്കോട്: നവോത്ഥാനവും സ്ത്രീ സ്വാതന്ത്ര്യവും മുഖ്യ അജണ്ടയായി വനിതാമതില്‍ നിര്‍മിച്ച സി.പി.എം ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വെള്ളം കുടിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ ഏറെ പുറത്തുവന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉണ്ടായ പരാതി പാര്‍ട്ടി അന്വേഷിച്ച് ഒരു വഴിക്കാക്കുകയായിരുന്നു. ഇരയോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് പിന്നെ പാര്‍ട്ടിയെ കണ്ടത്.
ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിജയരാഘവനെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും ആലത്തൂര്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവും രംഗത്തെത്തിയിരുന്നുവെങ്കിലും വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുകയാണ്. വിജയരാഘവന്റെ ഭാഗത്തുനിന്ന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ വ്യക്തമാക്കുകയുണ്ടായി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
വനിതകള്‍ക്ക് പ്രായഭേദമെന്യെ ശബരിമല ദര്‍ശനം അനുവാദം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാണിച്ച സി.പി.എമ്മും സര്‍ക്കാറും സ്ത്രീകളുടെ അന്തസ്സും സമൂഹത്തിലെ സ്ഥാനവും അംഗീകരിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ചിരുന്നു. അതേസമയം, ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിമര്‍ശനം നേരിട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊമ്പുകോര്‍ത്തതും ചര്‍ച്ചയായിരുന്നു. വനിതാമതില്‍ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കുകയായിരുന്നു. ഇപ്രകാരം സ്ത്രീകള്‍ക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നുവെന്ന പ്രചാരണം നടത്തിയ സി.പി.എം ഇപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്ന നേതാക്കളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
വിജയരാഘവന്റെ വിവാദ പ്രസ്താവന അനാവശ്യ സന്ദര്‍ഭത്തില്‍ മുന്നണിയെ വെട്ടിലാക്കുന്നതാണെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെടുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഭവം മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിക്കുകയാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ തന്നെ ഇടതുമുന്നണി പ്രചാരണം മുന്നോട്ട് നീക്കാന്‍ വഴി കാണാതെ പ്രയാസപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് വിജയരാഘവന്റെ വാവിട്ട വാക്ക് അനര്‍ത്ഥമായി മാറിയത്. മഹിളാ കോണ്‍ഗ്രസും വനിതാലീഗും സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു. സി.പി.എം നിയന്ത്രണത്തിനുള്ള ജനാധിപത്യ മഹിളാ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. വിജയരാഘവനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറാവാതിരുന്നതും ചര്‍ച്ചയാണ്. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രചാരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. പാപഭാരം മുഴുവന്‍ പാര്‍ട്ടി ഒറ്റക്ക് ചുമക്കേണ്ട അവസ്ഥിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.