Connect with us

india

സൈനികരുടെ മരണം ആഘോഷിക്കുന്ന അർണബ് രാജ്യസ്‌നേഹിയും കർഷകർ രാജ്യദ്രോഹികളുമാവുന്ന മോദിക്കാലത്തെ ഇന്ത്യ

ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്

Published

on

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്‌സ് ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്‌നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാവുന്ന പുതിയ രാജ്യമാവുകയാണ് മോദിക്കാലത്ത് ഇന്ത്യ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് കാവലിരിക്കുന്ന സൈനികരുടെ മൃതദേഹത്തിൽ ചവിട്ടി റേറ്റിംഗിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന ഒരു ടിവി അവതാരകന്റെ അതിഗുരുതരമായ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടഭാവം നടിക്കാതെ കേന്ദ്ര ഭരണകൂടം പുലർത്തുന്ന നിസംഗത രാജ്യത്തിന്റെ ഫാഷിസത്തിലേക്കുള്ള യാത്രയുടെ പേടിപ്പെടുത്തുന്ന വേഗതയാണ് കാണിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് പ്രസക്തിയേറുന്നത്. ‘രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക,’രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടി.ആർപിയിൽ വഞ്ചനാപരമായ കൃത്രിമത്വം നടത്തുക’ എന്നിവയായിരുന്നു അത്.

നാൽപത് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അർണബിന്റെ നിലപാട് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞത്. അത് ശരിയുമാണ്. കുടുംബത്തെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ട് രാജ്യത്തിനായി പോരാടുന്നവരുടെ ചോര, രാഷ്ട്രീയ വിജയങ്ങൾക്ക് വേണ്ടി വീഴ്ത്തി ജീവനെടുക്കുന്ന ഒരു നാട്ടിൽ ജനാധിപത്യത്തെ എവിടെയാണ് ഇന്ത്യൻ ജനത ഇനി തിരയേണ്ടത്?.

പുൽവാമ അക്രമണം നടന്നയുടനെ ഇത്തവണ നമ്മൾ ജയിക്കും എന്നായിരുന്നു അർണബിന്റെ പ്രതികരണം. വാർത്ത ആദ്യം പുറത്ത് വിട്ടതിന്റെ ക്രെഡിറ്റ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്തിന് വേണ്ടി മരിച്ചു വീണ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അയാൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.

ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്. ഇതേറ്റു പിടിക്കാനും പാക്കിസ്ഥാനെയും ഇമ്രാൻ ഖാനെയും തെറി വിളിക്കാനും ഇനി ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നിന്ന് തന്നെ ശബ്ദങ്ങളുയരും. അതിനിടക്ക് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെയും ദൽഹിയിലെ കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെയും ഇടറിയ ശബ്ദം മുങ്ങിപ്പോവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യയിപ്പോൾ.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.