Connect with us

Video Stories

വൈറ്റ് ഹൗസിലെ അജ്ഞാതനെ തേടി ട്രംപ്

Published

on

കെ. മൊയ്തീന്‍കോയ

ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്‍’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനം. വൈറ്റ് ഹൗസില്‍ ഭരണകൂടത്തിലിരുന്ന് എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഉന്നതന്‍ ആരാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഗ്‌നിപര്‍വതത്തിന് മുകളിലിരുന്നാണ് ട്രംപ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടി ലഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ വിവാദം അവസാനം ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്ക് എത്തിക്കുമോ? ആശങ്ക ഉയര്‍ന്നിട്ടുണ്ട്, റിപ്പബ്ലിക്കന്‍ ക്യാമ്പില്‍.
‘ട്രംപ് രാജ്യത്തെ വിഭജിക്കുന്നു. പ്രതിലോമപരവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ പല തീരുമാനങ്ങളും. കഴിവുകെട്ട നിലപാട്. നിന്ദ്യമായ എടുത്തുചാട്ടം. എഫ്.ബി.ഐ ഡയരക്ടറെ മാറ്റിയത്, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം, സഖ്യരാഷ്ട്രങ്ങളെ അകറ്റിയത്, ഷാര്‍ലറ്റ്വില്ലില്‍ വര്‍ണവെറിയന്‍മാര്‍ അഴിഞ്ഞാടിയത് ന്യായീകരിച്ചത്, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനുമായുള്ള ചങ്ങാത്തം, ഭരണരംഗത്തെ അധാര്‍മ്മികത’ തുടങ്ങിയവയെല്ലാം ലേഖനത്തില്‍ തുറന്നെഴുതുന്നു. വൈറ്റ് ഹൗസിലെ ‘പ്രതിരോധ പോരാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഉന്നതന്റെ ലേഖനം വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസിന്റെ അവകാശവാദം. ‘ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വരണമെന്ന്’ ട്രംപ് വെല്ലുവിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ചെയ്യേണ്ടുന്ന നാളുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. ലേഖനം രാഷ്ട്രീയ രംഗത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വൈസ് പ്രസിഡണ്ട് മുതല്‍ താഴെ ജീവനക്കാര്‍ വരെ ദിനംപ്രതി ലേഖനത്തിന് പിന്നില്‍ ‘ഞാനല്ല’ എന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ‘അജ്ഞാതനെ’ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ട്രംപിന്റെ പല തീരുമാനങ്ങളോടും മന്ത്രിസഭയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് വിയോജിപ്പുണ്ടെന്ന് പരസ്യമായ രഹസ്യമാണല്ലോ. ഭരണകൂടത്തില്‍ നിന്ന് നിരവധി സെക്രട്ടറിമാര്‍ രാജിവെച്ചൊഴിഞ്ഞത് ഇതിന് തെളിവാണ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്ന് ഉറപ്പാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നൂറില്‍ 35 സ്ഥാനങ്ങളിലേക്കും സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ മുന്‍ പ്രസിഡണ്ട് ഒബാമ രംഗത്തിറങ്ങിയത് ഡമോക്രാറ്റുകളെ ആവേശഭരിതരാക്കി. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ടുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുക അത്യപൂര്‍വമാണ്. നേതൃ ദാരിദ്ര്യം അനുഭവിക്കുന്ന ഡമോക്രാറ്റുകള്‍ക്ക് ഒബാമയുടെ രംഗപ്രവേശം ആവേശവും പ്രതീക്ഷയും നല്‍കി. ഇംപീച്ച്‌മെന്റിനുള്ള സാധ്യത ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് നീക്കം. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ എതിരായി രംഗത്ത് വരാതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് മുന്‍ ഇലക്ഷന്‍ സഹായി മൈക്കിള്‍ കപ്യൂട്ടോവിന്റെയും മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോവിന്റെയും കുറ്റസമ്മതമൊഴി തന്നെ ഇംപീച്ച്‌മെന്റിന് ധാരാളം. ബാങ്കില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസ് ഉള്‍പ്പെടെ മറ്റ് എട്ട് കേസുകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നു. തെരഞ്ഞെടുപ്പിലെ ‘റഷ്യന്‍ ഇടപെടല്‍’ നടന്നുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം ഒഴിവാക്കാന്‍ അവസാന അടവും ട്രംപ് പയറ്റി തുടങ്ങിയെന്നതിന് തെളിവാണ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘമായ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച. മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത് മറ്റൊരു വിവാദമായി. ‘തന്റെ സ്വീകാര്യത അളക്കുന്നത് മാത്രമല്ല, മത (ക്രിസ്ത്യന്‍) സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിതപരിശോധന കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്’ എന്ന ട്രംപിന്റെ പ്രസംഗത്തിന്റെ ദുഷ്ടലാക്ക് ഞെട്ടിപ്പിക്കുന്നു. (ഇന്ത്യയില്‍ ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രത്തിന് സമാനമായ രീതി) ‘ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്റെ നയം (?!) അക്രമപരമായി അവര്‍ മറിച്ചിടും. അവ നഷ്ടമാകുന്നതില്‍ നിന്ന് ഒരു വോട്ട് മാത്രം അകലെയാണ്. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന നിങ്ങള്‍ (ഇവലെഞ്ചലിക്കല്‍ നേതാക്കള്‍) ആ വിശേഷാധികാരം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കണം’- ട്രംപിന്റെ അഭ്യര്‍ത്ഥനയിലെ താല്‍പര്യം ഊഹിക്കാവുന്നതാണല്ലോ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകേണ്ടിവരും. അമേരിക്കന്‍ താല്‍പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള ട്രംപിന്റെ തന്ത്രം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ കൂടുതല്‍ പ്രതിലോമവും അക്രമപരവുമായ നയ-സമീപനമായിരിക്കും ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാവുക. ലോക ക്രമത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാകുന്നതും സമൂല മാറ്റം സൃഷ്ടിക്കുന്നതുമായിരിക്കും അമേരിക്കയുടെ തീരുമാനങ്ങള്‍ എന്ന് തീര്‍ച്ച.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.