Connect with us

Video Stories

ആത്മഹത്യയിലൊതുങ്ങില്ല ബ്ലൂ വെയ്ല്‍ ഗെയിം

Published

on

 
കഴിഞ്ഞ ദിവസം മുംബൈയില്‍ പതിനാലു വയസുള്ള മന്‍പ്രീത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിക്കുകയും കൂട്ടുകാര്‍ അവന്‍ ‘മോബൈലില്‍ ബ്ലൂ വെയ്ല്‍ കളിക്കാറുണ്ട്’ എന്ന മൊഴി നല്‍കുകയും ചെയ്തതോടെയാണ് ബ്ലൂ വെയ്ല്‍ വീണ്ടും ചര്‍ച്ചയായത്. പിന്നീട് പാലക്കാട്ടെ പിള്ളേര്‍ കൊയിലാണ്ടിക്ക് പോയത് ബ്ലൂ വെയ്ല്‍ കളിച്ചിട്ടാണെന്ന മറ്റൊരു കഥ കേരളത്തിലും റിലീസായി. ഇവരുടെയൊക്കെ മോബൈലില്‍ ബ്ലൂവെയ്ല്‍ ഗെയിം കളിച്ച ആപ് കണ്ടു എന്നൊക്കെയാണ് പറയുന്നത്. ബ്ലൂ വെയ്ല്‍ എന്ന ടാസ്‌ക് മാത്രമുള്ള ഈ കളിക്ക് ഇല്ലാത്ത ആപ് എങ്ങിനെ കണ്ടു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
നാലു വര്‍ഷത്തെ പഴക്കമുണ്ട് ബ്ലൂ വെയ്ല്‍ ഗെയിമിന്. അതില്‍ തുടങ്ങുന്ന ആത്മഹത്യകള്‍ക്കു രണ്ട് വര്‍ഷവും. എന്താണ് ബ്ലൂ വെയ്ല്‍ ഗെയിം? റഷ്യയില്‍ വി കെ എന്നൊരു സോഷ്യല്‍ വെബ്‌സൈറ്റുണ്ട്. വി കോണ്ടാക്ട് (ഇന്‍ കോണ്ടാക്ട്) എന്ന് അര്‍ത്ഥം. കെട്ടിലും മട്ടിലും പഴയകാല ഫെയ്‌സ്ബുക്കിനെ അനുസ്മരിപ്പിക്കുന്നു. ഇന്ന് ഉപയോഗിക്കുന്ന ടെലഗ്രാം ആപിന്റെ ഡെവലപര്‍ പാവേല്‍ ഡുറോവ് ആണ് വി കെ സൈറ്റിന്റെയും ഉടമ. വി കെയില്‍ 2013 ല്‍ തുടങ്ങിയ ഒരു ഗ്രൂപ്പിലാണു ബ്ലൂ വെയ്ല്‍ ഗെയിം ആരംഭിക്കുന്നത്. 2015ല്‍ ആണ് ആദ്യമായി ഈ ഗെയിമിന്റെ പേരില്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുഡൈകിന്‍ എന്ന ആളാണ് ഗെയിമിന്റെ ഉപജ്ഞാതാവ്.
ഗെയിമില്‍ പങ്കെടുക്കാന്‍ വി കെയില്‍ ബ്ലൂവെയ്ല്‍ എന്നും എഫ് 56, 57 എന്നൊക്കെ ചില ടാഗുകള്‍ ഉള്ള സ്റ്റാറ്റസുകള്‍ ആദ്യം പോസ്റ്റ് ചെയ്യണം. പിന്നീട് ഗെയിമിന്റെ കുറേറ്റര്‍ എന്ന പേരില്‍ ബന്ധപ്പെടുന്ന ആള്‍ നിങ്ങളെ അവരുടെ പ്രൈവറ്റ് ഗ്രൂപ്പിലേക്ക് ക്ഷണിക്കും. പിന്നീട് നിങ്ങളുമായി അവര്‍ ആദ്യത്തെ ടാസ്‌ക് പങ്കുവയ്ക്കുന്നു. അതിരാവിലെ 4.20 ന് എഴുന്നേല്‍ക്കുക, അവര്‍ പറയുന്ന എന്തെങ്കിലും കാര്യം സേര്‍ച്ച് ചെയ്യുക, ഇതാണു ആദ്യ ടാസ്‌ക്. പിന്നീട് അതികഠിനമായ ടാസ്‌കുകളിലേക്ക് നീങ്ങുന്നു. സ്വയം മുറിവേല്‍പ്പിക്കുക. മറ്റുള്ളവരെ ഹിംസിക്കുക തുടങ്ങിയ സാഡിസ്റ്റ് ചിന്തകളുള്ള പല ടാസ്‌കുകളും അതില്‍ ഉള്‍പ്പെടും. ഒപ്പം അതി സാഹസങ്ങളായ മറ്റു ചില ടാസ്‌കുകളുമുണ്ടാകും. ഏറ്റെടുക്കപ്പെടുന്ന എല്ലാ ടാസ്‌കുകളുടേയും ഫോട്ടോകള്‍ കുറേറ്റര്‍ക്ക് നല്‍കണം എന്ന നിബന്ധനയും ഉണ്ട്. അവസാനത്തെ ടാസ്‌കാണ് ആത്മഹത്യ.
49 ടാസ്‌കുകള്‍ക്കിടയില്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തക്ക എന്തോ കാര്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. അത് മോബൈല്‍ ഹാക്ക് ചെയ്താണ് കണ്ടെത്തുന്നതെന്ന് പറയുന്നത് ശരിയല്ല. പ്രായം കുറവുള്ള കുട്ടികളില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടാന്‍ മാത്രം എന്ത് കാര്യമാണ് അവര്‍ക്ക് കിട്ടുക? ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗെയിമല്ല ഇത്. ചെയ്യേണ്ട ടാസ്‌ക് വി കെയിലെയോ ടെലഗ്രാമിലേയോ പ്രൈവറ്റ് ഗ്രൂപ്പുകളിലൂടെ കുറേറ്റര്‍ നല്‍കുകയാണ് പതിവ്. വി കെ എന്നത് ഒരു നിയന്ത്രണവുമില്ലാത്ത, റഷ്യയില്‍ വെബ്‌റാങ്കിങില്‍ ഒന്നാം സ്ഥാനമുള്ള വെബ്‌സൈറ്റ് ആണ്. ആര്‍ക്കും ജോയിന്‍ ചെയ്യാം. എന്തും പോസ്റ്റാം. സര്‍ക്കാരുമായോ സുരക്ഷാ ഏജന്‍സികളുമായോ ഒരു ഡാറ്റയും പങ്കുവെക്കാന്‍ താല്‍പര്യം കാണിക്കാത്തവരുമാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് അവിടം താവളമാകുന്നതും.
ഇതൊരു ഗെയിം അല്ല, നല്‍കുന്ന ചലഞ്ച് ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ മോബൈലില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല. കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒന്നുമില്ല ഈ കളിക്ക്. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ നാല്‍പതിനായിരം ഡൗണ്‍ ലോഡ് കഴിഞ്ഞു എന്നൊക്കെ ആണ്. അതൊരു തെറ്റായ വിവരമാണ്. ബ്ലൂ വെയ്ല്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യുന്ന എ പി കെ ഫയലൊക്കെ ഫേക്ക് ആപുകളാണ്. അവയില്‍ ചിലത് മോബൈല്‍ ഫോണിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ നിര്‍മ്മിച്ചിരിക്കുന്ന റിമോട്ട് അഡ്മിനിസ്‌ട്രേഷന്‍ സൗകര്യം ഉള്ളവയുമാണ്. അതിനാല്‍ ബ്ലൂ വെയിലിന്റെ പുറകേ പോയി അത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ബ്ലൂ വെയ്ല്‍ എന്നത് ആ ഒരു ഗ്രൂപ്പുകൊണ്ട് തീരുന്ന ഗെയിം മാത്രമല്ല. അതിന്റെ ഉപജ്ഞാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഗെയിമിന്റെ ചലഞ്ചുകളും അതിന്റെ കോപ്പികളും പിന്തുടരുന്ന ഒട്ടേറെ സീക്രട്ട് ഗ്രൂപ്പുകള്‍ ഇനിയും പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുമുണ്ട്. ടെലഗ്രാമും വാട്ട്‌സാപ്പും പുതുതായി ഇറങ്ങുന്ന പ്രൈവസി കൂടിയ മെസ്സഞ്ചര്‍ ആപുമെല്ലാം ഇത്തരക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ബ്ലൂ വെയിലിന്റെ ഉപജ്ഞാതാവ് അറസ്റ്റിലായപ്പോള്‍ പറഞ്ഞത് സമൂഹത്തിനു ആവശ്യമില്ലാത്ത കീടങ്ങളെ ഉന്മൂലനം ചെയ്യാനാണു ഈ ഗെയിം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ അദ്ദേഹം ജയിലിലായപ്പോഴും ഗെയിം തുടരുന്നു. അതില്‍ നിന്നും ഈ ചലഞ്ച് മറ്റു പലരും ഏറ്റെടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം. അങ്ങിനെ ഏറ്റെടുത്തിരിക്കുന്നവര്‍ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും ടാസ്‌കില്‍ ഉള്‍പ്പെടുത്തി ചെയ്യിച്ചിട്ടുണ്ടാകാം. ധൈര്യശാലി എന്ന് തെളിയിക്കാന്‍ നടക്കുന്ന കുട്ടികള്‍ അത് ചെയ്തിട്ടുണ്ടാകാം. അതിന്റെ തെളിവുകള്‍ കാണിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കി അത്മഹത്യ ചെയ്യിച്ച് തെളിവില്ലാതാക്കിയതാകാം ഈ അന്‍പതാമത്തെ സൂയിസൈഡ് ടാസ്‌ക്.
ബ്ലൂ വെയ്ല്‍ ഇപ്പോള്‍ വന്‍ പ്രചാരമായി കഴിഞ്ഞു. ഇനിയാണ് സൂക്ഷിക്കേണ്ടത്. ഇത് എന്തെന്ന് അറിയാന്‍ കുട്ടികള്‍ നെറ്റില്‍ തിരഞ്ഞിറങ്ങും. ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാന്‍ ആണല്ലോ എല്ലാവര്‍ക്കും താല്‍പര്യം. അങ്ങിനെ കുട്ടികള്‍ എത്തിപ്പെടുന്നത് തീവ്രവാദ, മയക്കുമരുന്ന് മാഫിയകള്‍ ക്രിയേറ്റ് ചെയ്ത ബ്ലൂ വെയ്ല്‍ ചലഞ്ച് ഗ്രൂപ്പുകളിലായിരിക്കും. ടാസ്‌കുകള്‍ എന്ന പേരില്‍ അവര്‍ കുട്ടികളെ ഉപയോഗിക്കും. കയ്യിലും ദേഹത്തും സ്വയം മുറിവേല്‍പ്പിക്കുക എന്നത് ബ്ലൂ വെയിലിലുള്ള ഒരു ടാസ്‌കാണ്. അതു ചെയ്യാന്‍ നല്ല ധൈര്യമുള്ളവര്‍ക്കേ സാധിക്കൂ. അങ്ങിനെ സ്വയം മുറിവേല്‍പ്പിക്കുന്ന ടാസ്‌കുകള്‍ വിജയിക്കുന്ന കുട്ടികളെ, അവര്‍ക്ക് ചെറിയ ബ്രെയിന്‍ വാഷിങും സ്വല്‍പം പണവും ഒഴുക്കിയാല്‍ ടാസ്‌കെന്ന പേരില്‍ തന്നെ തീവ്രവാദികള്‍ക്കും മയക്കു മരുന്നു മാഫിയകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ചാവേര്‍ ആകാന്‍ പോലും ടാസ്‌കിന്റെ പേരില്‍ ആളെ ചുളുവില്‍ അവര്‍ക്ക് കിട്ടുമെന്ന് അര്‍ത്ഥം.
കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന ഗെയിമുകള്‍ പരിശോധിച്ച് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്ളതാണെന്നും നല്ല റിവ്യൂ ഉള്ളതാണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു കാരണവശാലും പ്ലേ സ്‌റ്റോറിനു പുറത്തു നിന്നു ലഭിക്കുന്നതോ, പ്ലേ സ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്ത് അധികമാവാത്തതോ ആയ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ക്രാക്കുകള്‍, പാച്ചുകള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഒരു ഹാക്കര്‍ നിര്‍മ്മിച്ച് റിമോട്ട് അഡ്മിനിസ്‌ട്രേഷനുള്ള ഒരു ആപ് ആണ് മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ ആ മോബൈലിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി അതിലെ ഫയലുകളും ക്യാമറയുമൊക്കെ ആക്‌സസ് ചെയ്ത് അവര്‍ക്ക് ഡാറ്റകള്‍ സ്വരൂപിക്കാം. അങ്ങിനെ കിട്ടുന്ന ഡാറ്റ സ്വകാര്യതയെ ബാധിക്കുന്ന ഒന്നാണെങ്കില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
കുട്ടികളെ മാതാപിതാക്കള്‍ കെയര്‍ ചെയ്യുന്നില്ല എന്ന് തോന്നുമ്പോഴാണ് അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി അലയുന്നത്. കുട്ടിയുമായി കുറച്ച് നേരമെങ്കിലും ദിവസേന സംസാരിക്കാന്‍ സമയം കണ്ടെത്തണം. കുട്ടിയുടെ ദിന ചര്യയിലും സ്വഭാവത്തിലും മാറ്റം വന്നാല്‍ കഴിവതും മോബൈല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ മോബൈല്‍ ലോക്ക് ചെയ്യാതെ മാത്രം ഉപയോഗിക്കാന്‍ നിര്‍ബന്ധമായും ആവശ്യപ്പെടുക. കിടക്കുന്ന സമയത്തിനു തൊട്ടു മുമ്പെങ്കിലും മോബൈലില്‍ മെസ്സഞ്ചര്‍ ആപുകളും ഗ്യാലറിയും പരിശോധിക്കുക. പരിചയമില്ലാത്തവരുമായി കൂട്ടുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടിക്ക് ശരീരത്തില്‍ ഉണ്ടാകുന്ന പോറലുകളും മറ്റും എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ച് സത്യമെന്തെന്ന് ഉറപ്പാക്കുക. രാത്രികാലങ്ങളില്‍ ടിവി, മോബൈല്‍ എന്നിവയില്‍ കുട്ടി നടത്തുന്ന സകല ആക്റ്റിവിറ്റികളും നിരീക്ഷണ വിധേയമാക്കുക. കാണുന്ന സിനിമകള്‍ ഹൊറര്‍ ആണോ എന്ന് പ്രത്യേകിച്ചും. മോബൈലില്‍ ഏതെങ്കിലും ആപ് റിമോട്ട് അഡ്മിനിസ്‌ട്രേഷനോടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സെറ്റിങ്‌സില്‍ സെക്യൂരിറ്റി എന്നതില്‍ ഡിവൈസ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നതില്‍ ഇടക്ക് നോക്കുക. ഉണ്ടെങ്കില്‍ അത് നിങ്ങള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവ ആണെങ്കില്‍ ഡിസേബിളാക്കുക, മോബൈലില്‍ അവാസ്റ്റ് ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇടക്ക് സ്‌കാന്‍ ചെയ്യുക. സ്‌പൈ ആപുകളെ കണ്ടുപിടിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ളത് അവാസ്റ്റിന് ആണ്.
ബ്ലൂവെയില്‍ എന്നത് സര്‍ക്കാരിന് ഒരിക്കലും നിരോധിക്കാന്‍ കഴിയില്ല. കാരണം പ്രത്യേക പ്ലാറ്റ് ഫോമോ പ്രത്യേക ആപോ ഒന്നും ഇല്ലാത്ത മെസ്സേജിലൂടെ വരുന്ന ടാസ്‌കുകള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. ഹാക്കര്‍മാര്‍ സ്‌പൈ ആപ്പുകള്‍ ആ പേരില്‍ ധാരാളം പുറത്തിറക്കിയിട്ടുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.