Connect with us

Views

രാജ്യം നേരിടുന്നത് കടുത്ത വെല്ലുവിളി

Published

on

അഡ്വ.എം. റഹ്മത്തുള്ള

രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. വിലക്കയറ്റവും ജീവിതഭാരവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മൂലം തൊഴിലാളികളും കൃഷിക്കാരും ഏറെ പ്രയാസപ്പെടുകയും നോട്ടു നിരോധനം, ജി.എസ.് ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാല്‍ ജനജീവിതം ദുസ്സഹമാവുകയും ദലിത്- ന്യൂനപക്ഷങ്ങള്‍ക്കെതിരെ കിരാത കടന്നാക്രമണങ്ങള്‍ നടക്കുകയും എതിര്‍ ശബ്ദങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുകയും സാഹിത്യ സാംസ്‌കാരിക നായകന്മാരെ മൃഗീയമായി കൊലപ്പെടുത്തുകയും അസഹിഷ്ണുതയുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും വിളനിലമായി നാടിനെ മാറ്റുകയും പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോര്‍പറേറ്റ് മുതലാളിമാര്‍ക്കു മുന്നില്‍ അടിയറവ് വെക്കുകയും ചെയ്ത കാലഘട്ടമാണിത്.

ഇന്ത്യ ലോക ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യമാണ്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ലോകത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുള്ള പട്ടികയില്‍ 112-ാം സ്ഥാനത്താണ് ഇന്ത്യ നിലനില്‍ക്കുന്നത്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മുപ്പത് കോടിയോളം വരുന്ന ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണ്. 15 വയസിനും 29 വയസിനും ഇടയിലുള്ള 30 ശതമാനത്തോളം ചെറുപ്പക്കാര്‍ ഒരു തൊഴിലുമില്ലാത്തവരാണ്. ലോകത്താകെയുള്ള 872.3 മില്യണ്‍ ദരിദ്രരില്‍ 176.6 മില്യണ്‍ (ഏതാണ്ട് 18 കോടി) അതിദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇത് ലോക ജനസംഖ്യയുടെ 17.5 ശതമാനവും ദരിദ്ര്യരായ ആളുകളുടെ മൊത്തം എണ്ണത്തിന്റെ 20.6 ശതമാനവുമാണ്. ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ 29.9 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണ്. ഇവിടെ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 38 കുട്ടികള്‍ ഒന്നാം ജന്മദിനത്തിനു മുമ്പ് പട്ടിണിമൂലം മരണമടയുന്നു.

തൊഴിലില്ലാത്ത ഇന്ത്യക്കാരുടെ എണ്ണവും അനുദിനം കൂടി വരികയാണ്. ഐ.എല്‍.ഒ കണക്കുകള്‍ പ്രകാരം 1983-2011 കാലഘട്ടങ്ങളില്‍ തൊഴില്‍ രഹിതരായ ഇന്ത്യക്കാരുടെ എണ്ണം 17.7 കോടിയാണ്. ഇത് ഔദ്യോഗിക കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ ഉയര്‍ന്നതായിരിക്കും. ഇന്ത്യയിലെ നാല് കുടുംബങ്ങളെടുത്താല്‍ അതില്‍ മൂന്നു കുടുംബങ്ങളില്‍ ഒരാള്‍ പോലും കൃത്യമായി വരുമാനമുള്ള ജോലിയില്ലാത്തവരാണ്. ഈ കുടുംബങ്ങള്‍ക്കൊരു ആശ്വാസം എന്ന നിലയിലാണ് യു.പി.എ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്. ഇപ്പോള്‍ ആ പദ്ധതിയേയും ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞ് തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം ഏതാണ്ട് 20,000 ത്തോളമാണ്. ഇതില്‍ മുന്‍പന്തിയില്‍ മഹാരാഷ്ട്രയാണ്. പിന്നെ പഞ്ചാബും. തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ പാര്‍ലിമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ട് മാസങ്ങളായി. ഏറ്റവും അവസാനം മലം ഭക്ഷിച്ചുകൊണ്ടാണ് പട്ടിണി കിടക്കുന്ന ഈ കൃഷിക്കാര്‍ സര്‍ക്കാറിനോട് പ്രതിഷേധിച്ചത്. മഹാരാഷ്ട്രയില്‍ ക്ഷീര കര്‍ഷകര്‍ പാലിന് ന്യായമായ വില ലഭിക്കാത്തതു കൊണ്ട് പാല്‍ റോഡില്‍ ഒഴുക്കി പ്രതിഷേധിക്കുകയായിരുന്നു.

നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍മൂലം മഹാഭൂരിഭാഗം ചെറുകിട വ്യവസായ സംരംഭങ്ങളും പൂട്ടിക്കഴിഞ്ഞു. 35 ശതമാനം തൊഴില്‍ നഷ്ടവും 50 ശതമാനം വരുമാനക്കുറവും ഈയൊരൊറ്റ കാരണം കൊണ്ട് മേഖലയിലുണ്ടായി. കേരളത്തിലേക്ക് തൊഴില്‍ അന്വേഷിച്ച്‌വന്ന മിക്ക ഇതര സംസ്ഥന തൊഴിലാളികളും തൊഴില്‍ ലഭ്യമല്ലാത്തതു കൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയിത്തുടങ്ങി. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജി.എസ്.ടി സാധാരണക്കാരനെ സംബന്ധിച്ച് കൂനിന്മേല്‍ കുരു പോലെയാണ്. ഇതിനെ പിന്തുണച്ച് സംസാരിച്ചവരൊക്കെ ഇപ്പോള്‍ തിരുത്തിപ്പറഞ്ഞു തുടങ്ങി. ബി.ജെ.പിയുടെ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹ അടക്കമുള്ള എം.പിമാരും ശിവസേന അടക്കമുള്ള പാര്‍ട്ടികളും ജി.എസ്.ടി ക്കെതിരായി രംഗത്തുവന്നു. പ്രതിവര്‍ഷം ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് മോദി അധികാരത്തില്‍ വന്നത്. ഈ വാഗ്ദാനങ്ങളില്‍ അകപ്പെട്ടുപോയ ധാരാളം യുവാക്കള്‍ മോദിയെ പിന്തുണച്ചിരുന്നു. ആ വാഗ്ദാനങ്ങളൊക്കെ അപ്പൂപ്പന്‍തോടി പോലെ കാറ്റില്‍പറന്നു നടക്കുകയാണ്. മോദി ഭരണത്തില്‍ യുവാക്കള്‍ തീര്‍ത്തും നിരാശരാണ്.

കോര്‍പറേറ്റ് പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന മോദി മൂന്നര കൊല്ലം അവര്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യ ഭരിച്ചത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അതിസമ്പന്നരായ ബിസിനസ്സുകാര്‍ കടമെടുത്ത 2.5 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് എഴുതിത്തള്ളിയത്. ഇത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഓരോ വര്‍ഷവും ഈ ബാധ്യത വര്‍ധിച്ചുവരികയാണ്. എസ്.ബി.ഐയും അനുബന്ധ ബാങ്കുകളും കൂടി 2016- 17 ല്‍ 81683 കോടി രൂപയുടെ കടബാധ്യതയാണ് എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സമ്പന്നര്‍ കടമെടുത്താല്‍ അത് തിരിച്ചടക്കേണ്ടതില്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.

കോര്‍പറേറ്റ് മുതലാളിമാരെയും സമ്പന്ന വ്യവസായ ബിസിനസ് ലോബിയേയും പ്രീണിപ്പിക്കാനായി ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളെല്ലാം മാറ്റിയെഴുതുകയാണ്. രാജ്യത്ത് നിലവിലുള്ള 15 പ്രധാന തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളിലാക്കി ഏകീകൃത നിയമം കൊണ്ടുവരികയാണ്. പേമെന്റ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേമെന്റ് ഓഫ് ബോണസ് ആക്ട് 1965 എന്നിവ ലേബര്‍ കോഡ് ഓണ്‍ വേജസ് എന്ന നിയമത്തിന്റെയും ട്രേഡ് യൂണിയന്‍ ആക്ട് 1926 ഇന്റസ്ട്രിയില്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ്ഓര്‍ഡര്‍) ആക്ട് 1946, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947എന്നിവ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ എന്ന നിയമത്തിനു കീഴിലും കൊണ്ടുവന്ന് ക്രോഡീകരിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് മുഖേന നിലവിലുള്ള ക്ഷേമ സംവിധാനങ്ങളെ മുഴുവന്‍ അഴിച്ചു പണിയും. അതുവഴി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനാണ് സാധ്യത.

സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അനുദിനം തൊഴില്‍ നഷ്ടപ്പെടുകയും ആ തൊഴിലാളികള്‍ അസംഘടിത മേഖലയിലേക്ക് ചേക്കേറുകയും ചെയ്യുന്നു. അസംഘടിത തൊഴിലാളികളുടെ എണ്ണം ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലേറെയായിട്ടുണ്ട്. അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുള്ളതാണ്. എന്നാല്‍ സാമൂഹ്യ സുരക്ഷാകോഡുണ്ടാക്കി ഈ ബാധ്യകളെല്ലാം തൊഴിലാളികളുടെ ചെലവില്‍ മാത്രം നിലനിര്‍ത്തിപോരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കര്‍ ഇത്തരം ബാധ്യതകളില്‍ നിന്നും മനപ്പൂര്‍വം ഒഴിഞ്ഞുമാറുകയാണ്. അസംഘടിത തൊഴില്‍ മേഖലയില്‍ കടുത്ത ചൂഷണമാണ് നടന്നുവരുന്നത്. കൂലി അടിമത്തത്വത്തിന്റെ പുതിയ കാലഘട്ടത്തിലേക്കാണ് ഇന്ത്യ കടന്നുവരുന്നത്. തൊഴിലുടമ നിശ്ചയിക്കുന്ന കൂലി മാത്രം വാങ്ങുകയും മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെ വളര്‍ന്നു വരുന്നത്. അതുകൊണ്ടാണ് തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യം തൊഴിലാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യയില്‍ ഒരു സാധാരണ തൊഴിലാളിക്ക് പ്രതിമാസം 18000 രൂപ മിനിമം കൂലി ലഭിക്കുന്ന വിധത്തില്‍ കൂലി ഘടന ദേശവ്യാപകമായി പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍പോലും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഏറെ പ്രയാസമായിരിക്കും.

ഐ.സി.ഡി.എസ്, ആശ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ സ്ഥിതി അതി ദയനീയമാണ്. പരിമിതമായ ഹോണറേറിയം നല്‍കി ഭാരിച്ച ഉത്തരവാദിത്തം അവരില്‍ അടിച്ചേല്‍പ്പിച്ചക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. സ്‌കീം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയങ്ങളും, തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും മൂലം മോട്ടോര്‍ വ്യവസായം, മത്സ്യബന്ധനം, ചെറുകിട തോട്ടങ്ങള്‍, കൈതൊഴിലുകള്‍, ടെക്സ്റ്റയില്‍ വ്യവസായം, നിര്‍മ്മാണ, കാര്‍ഷിക, പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഇവയെല്ലാം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്‍ഷൂറന്‍സ്, ബാങ്കിങ് ഇവയുടെ സ്വകാര്യവത്കക്കരണം ധൃതഗതിയില്‍ നടന്നുവരുന്നു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേക്കും സ്വകാര്യവത്കരണത്തിന്റെ വിപത്ത് കടന്നുകൂടിയിട്ടുണ്ട്. സര്‍ക്കാറിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ നട്ടെല്ലായ പ്രധാനപ്പെട്ട 74 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് നീതി ആയോഗ് നിര്‍ദ്ദേശിച്ചത്. 56000 കോടി രൂപ ഈ വില്‍പ്പനയിലൂടെ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇങ്ങിനെ രാജ്യത്തിന്റെ സമ്പത്തും പരമാധികാരവും ഒരുപിടി സമ്പന്നന്‍മാരുടെ മുന്നില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായിഅടിയറ വെക്കുകയാണ്.

ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത് നാടിന്റെ മഹത്തായ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടുമാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ദശാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് സമാനമായി ഇന്ത്യ മാത്രമേ കാണൂ. എത്ര പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിയുന്നത്. ജനാധിപത്യത്തിലും മതേരതരത്വത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലും ഒട്ടും വിശ്വാസമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നന്നത്. മൂന്നര വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ തടിച്ചുകൊഴുത്തത് കോര്‍പറേറ്റുകള്‍ മാത്രമാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ താല്‍ക്കാലിക പ്രതിഭാസമായി ചിത്രീകരിക്കുകയും അതിനെ അതിജീവിക്കാന്‍ പല മാര്‍ഗങ്ങളും തേടുകയും ചെയ്യുന്നുണ്ട്. അതത്ര എളുപ്പമുള്ളതല്ല.

ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും അതിന്മേല്‍ വര്‍ഗീയതയുടെയും മത വിദ്വേഷത്തിന്റുയും കരിപുരട്ടാനും കപട ദേശീയത വികാരം വളര്‍ത്തിക്കൊണ്ടുവരാനുമാണ് കേന്ദ്ര ഭരണവും അവര്‍ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ശ്രമിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ മുഴുവനും രാജ്യദ്രോഹമെന്ന് മുദ്രകുത്തി വേട്ടയാടുന്നു. ഇന്ത്യയുടെ അതിമഹത്തായ സാംസ്‌കാരിക ചിഹ്നങ്ങളെയും സ്മരകങ്ങളെയും വിദ്വേഷത്തിന്റെ സ്മാരകങ്ങളാണെന്ന് പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ താജ്മഹലിനെ ഒരു തര്‍ക്കമന്ദിരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അപകടകരമായ ഈ യാത്ര ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള മുന്നേറ്റം മാത്രമാണ്.

വര്‍ഗീയതക്കും കോര്‍പറേറ്റ് ദാസ്യത്തിനും എതിരായി ശബ്ദിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര സാംസ്‌കാരിക നായകന്മാര്‍ക്കാണ് ഇവര്‍ ഇപ്പോള്‍ ശവക്കല്ലറ തീര്‍ത്തത്. ഇതര മതസ്ഥരുടെ വിശ്വാസം, ആചാരം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ രംഗം തുടങ്ങിയ എല്ലാ മേഖലകളിലും ഇവരുടെ കരാളഹസ്തങ്ങള്‍ പതിച്ചുതുടങ്ങി. മതന്യൂനപക്ഷങ്ങള്‍, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഇവര്‍ക്കു നേരെ സമാനതകളില്ലാത്ത കടന്നാക്രമണമാണ് നടന്നുവരുന്നത്. അതി ഭീകരമായ ഫാഷിസ്റ്റ് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ് മോദിയും സംഘ്പരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ പിടിച്ചുനിര്‍ത്താനും ഈ രാജ്യത്തെ രക്ഷിക്കാനും സാധിക്കണം. തൊഴില്‍ അവകാശം സംരക്ഷിച്ചുകൊണ്ടും പുതിയ ജീവിതം കെട്ടിപ്പടുത്തുകൊണ്ടും മുന്നോട്ടു പോകാന്‍ എങ്കില്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവാണ് തൊഴില്‍ അവകാശം സംരക്ഷിക്കുക, വര്‍ഗീയതയെ തടയുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ പ്രേരിപ്പിച്ചത്.

തൊഴിലാളികള്‍ ത്യാഗപൂര്‍ണമായ പോരാട്ടം കൊണ്ട് നേടിയ നേട്ടങ്ങള്‍ തൊഴില്‍ നിമയ ഭേദഗതികളിലൂടെ തട്ടിയെടുക്കുകയും തൊഴില്‍ സുരക്ഷാനിയമങ്ങള്‍ കാറ്റില്‍പറത്തുകയും വളര്‍ന്നുവരുന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ ഭരണവര്‍ഗം വര്‍ഗീയതയെ ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) ‘തൊഴിലവകാശം സംരക്ഷിക്കുക, വര്‍ഗീയതയെ തടയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 7 ന് പാര്‍ലിമെന്റ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കും കോര്‍പറേറ്റ് ദാസ്യത്തിനും ഫാഷിസ്റ്റ് വിപത്തിനും എതിരായി എസ്.ടി.യു നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചിനെ തുടര്‍ന്ന് നവംബര്‍ 9 മുതല്‍ 11 വരെ തൊഴിലാളി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പാര്‍ലിമെന്റിനു മുന്നില്‍ മഹാധര്‍ണ്ണയും നടത്തുന്നുണ്ട്.
(എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.