Connect with us

Video Stories

ശരീഅത്തും സി.പി.എമ്മും ഇടത് മുസ്‌ലിം സാമാജികരും

Published

on

ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി വളരാന്‍ കഴിയുന്നില്ലെന്ന സമ്മതിക്കല്‍ കൂടിയാണിത്. ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയ ഭൂരിപക്ഷ പ്രീണനം തുടര്‍ന്നും നിലനിര്‍ത്താനാണ് പാര്‍ട്ടി ബൗദ്ധിക കേന്ദ്രങ്ങള്‍ ശ്രമിച്ചു കാണുന്നത്.
ശരീഅത്ത് ദൈവിക നിയമ സംഹിതയാണ്. അതിലിടപെടാന്‍ മനുഷ്യര്‍ക്കധികാരമില്ല. എ.ഡി 610 മുതല്‍ ശരീഅത്ത് വ്യവസ്ഥ ലോകത്ത് നിലവില്‍ വന്നു. ഇപ്പോള്‍ 200 കോടിയോളം മുസ്്‌ലിംകള്‍ ഭൂമിയില്‍ അധിവസിക്കുന്നു. അവര്‍ ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ‘ശരീഅത്ത്’ ഭേദഗതി വരുത്താനോ പരിഷ്‌കരിക്കാനോ ആര്‍ക്കാണധികാരമുള്ളത്. മുസ്്‌ലിം ലോകം അവരുടെ കര്‍മ്മ ശാസ്ത്രം ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ നാലിലൊന്ന് അംഗീകരിച്ചുവരുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളില്‍ ഭേദഗതികള്‍ ഉണ്ടാക്കിയെന്നാണ് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് തെറ്റിദ്ധാരണയാണ്.
മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്കിന്റെ തീവ്ര സെക്യുലര്‍ വീക്ഷണത്തിന്റെ ഇരയായിരുന്നു തുര്‍ക്കിയിലെ ശരീഅത്ത്. പര്‍ദ്ദ നിയമം മുഖേന നിരോധിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലെ ഇസ്്‌ലാമിക ചായ്‌വുള്ള പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലുണ്ടെങ്കിലും ഭരണഘടനാപരമായ പരിമിതികള്‍ പൂര്‍ണമായി മറികടക്കാനായിട്ടില്ല.
ഇറാന്‍ ശീഈ വിശ്വാസികളുടെ നാടാണ്. സിറിയയും ശീഈ സരണിയാണ് പിന്തുടരുന്നത്. ജഅ്ഫരി സരണിയാണ് ഇവിടെ നിലവിലുള്ളത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മതകാര്യ മേഖലയിലെ ഇഖ്‌വാനീ വഹാബീ മതകാര്യ വകുപ്പിലെ സ്വാധീനം തെറ്റായ നിയമ നിര്‍മാണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.
മുസ്്‌ലിംകള്‍ അവരുടെ മത നിയമങ്ങള്‍ പ്രമാണങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതെങ്കിലും കാര്യം ഭരണാധികാരികളില്‍ നിന്നല്ല. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വ്യക്തി ദാസ്യം ഇസ്്‌ലാമിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഇസ്്‌ലാം ദൈവീക നിര്‍മ്മിതിയാണ്. ആ കാരണത്താല്‍ അതിന്റെ യുക്തിയും സാധ്യതയും കേവല മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി ഗ്രാഹ്യമാവണമെന്നില്ല. എന്നാല്‍ മത നിയമം വ്യാഖ്യാനിച്ച് പറയാന്‍ അര്‍ഹതയുള്ള പണ്ഡിത വിധികളാണ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യം.
കേരളത്തിലാണിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെറിയ സ്വാധീനമുള്ളത് ത്രിപുരയിലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ ഫാസിസ്റ്റ് ഭീഷണി ചെറുക്കാനുള്ള രാഷ്ട്രീയ മസില്‍ പവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തിയ നീക്കം വിജയിക്കുക കാരണമാണ് നിയമ സഭാ അംഗബലം 91 എന്ന മാജിക് സംഖ്യയിലെത്തിയത്. മാസം നാല് കഴിഞ്ഞപ്പോള്‍ ഫാസിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത് അവരുടെ അരയില്‍ ഒളിപ്പിച്ചു വെച്ച മത നിഷേധമെന്ന കഠാരക്ക് സ്ഥാന ചലനം പോലും വന്നില്ലെന്ന പ്രഖ്യാപനമാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തു വിജയിച്ച മുസ്്‌ലിം എം.എല്‍.എ മാരെങ്കിലും നിലപാട് വ്യക്തമാക്കാന്‍ സമയമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിക ശരീഅത്തിനെ മാനിക്കുന്നുണ്ടോ അതോ ശരീഅത്ത് കാലഹരണപ്പെട്ടതാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ. ഇസ്്‌ലാമിക ശരീഅത്തിന്റെ മഹത്വം ഇകഴ്ത്തി സംസാരിച്ച് ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ഭൂരിപക്ഷ പ്രീണനമെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ലാഭക്കച്ചവടത്തിന്റെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇരകളാണ് മുസ്്‌ലിംകള്‍.
മുത്തലാഖ് സംബന്ധിച്ച സി.പി.എം നിലപാടും അജ്ഞത അടയാളപ്പെടുത്തുന്നുണ്ട്. വിവാഹവും വിവാഹ മോചനവും മനുഷ്യാവകാശ പട്ടികയിലാണ് പെടുക. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ദര്‍ശനമെന്ന നിലക്കാണത്. ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അനേക ലക്ഷം അവിവാഹിതകളെ സൃഷ്ടിക്കുന്നവര്‍ സ്ത്രീകളുടെ ജന്മാവകാശമാണ് നിഷേധിക്കുന്നത്. ചാതുര്‍വര്‍ണ്യ സിദ്ധാന്തം സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം മനുഷ്യാവകാശവും വെല്ലുവിളിക്കുന്നു.
്‌കോഴിക്കോട്ടങ്ങാടിയിലെ നൂറ് അംഗത്വം തികയാത്ത മുസ്്‌ലിം സ്ത്രീ കൂട്ടായ്മയല്ല പതിനെട്ട് കോടി ഭാരത മുസ്്‌ലിംകളുടെ വിധി നിര്‍ണയിക്കേണ്ടത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്്‌ലിം പൊതു സമൂഹത്തിന്റെ പൊതുബോധ്യ മുഖമാണ്. തെക്കെ ഇന്ത്യയിലെ മുസ്്‌ലിംകളുടെ ആധികാരിക ശബ്ദമാണ് സമസ്ത. വടക്കെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൈതൃക പ്രാതിനിധ്യമാണ് ബറേല്‍വി മുസ്്‌ലിം ജമാഅത്ത്. ലോക മുസ്്‌ലിംകളും ഇന്ത്യന്‍ മുസ്്‌ലിംകളും ഒരുമിച്ച് നില്‍ക്കുന്ന ശരീഅത്തിന്റെ മതപക്ഷ പരിസരം മാനിക്കാതെ ഫാസിസ്റ്റുകളുടെ മനമറിഞ്ഞു സംസാരിക്കുന്ന സി.പി.എമിന്റെ നിലപാടുകളോട് ആത്മാര്‍ത്ഥ വിയോജിപ്പുണ്ടെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ മുസ്്‌ലിം സാമാജികര്‍ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ജ്ജവം കാണിക്കണം.
                                                                                             പിണങ്ങോട് അബൂബക്കര്‍

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.