Connect with us

columns

പെരുവഴിയിലുപേക്ഷിച്ച ദലിതന്റെ പൊതിച്ചോര്‍

പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്?

Published

on

മുജീബ് കെ താനൂര്‍

ആര്‍.എസ്.എസിനുവേണ്ടി സര്‍വസ്വവും ത്യജിച്ചിട്ടും ദലിതനായതിന്റെ പേരില്‍ ജാതിക്കോമരങ്ങളില്‍നിന്നും അനുഭവിച്ച തിക്താനുഭവങ്ങള്‍ പറഞ്ഞു തരികയാണ് രജസ്ഥാനിലെ സിര്‍ദിയ എന്ന സ്ഥലത്തുള്ള ഭന്‍വര്‍ മെഘ് വന്‍ഷി. ക ഇീൗഹറ ചീ േആല ഒശിറൗ:ഠവല ടീേൃ്യ ീള അ ഉമഹശ േശി വേല ഞടട എന്ന ഭന്‍വര്‍ മെഘ് വന്‍ഷിയുടെ പുസ്തകം രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും സംഘ്പരിവാര്‍ വിഭാഗത്തെ പ്രതിരോധത്തിലാക്കിയതുമായ കൃതിയായി മാറി. സജീവ സംഘം പ്രവര്‍ത്തകനായിരുന്നപ്പോള്‍ തന്റെ ദലിത് സ്വത്വം മൂലം ഭന്‍വര്‍മെഘ് വന്‍ഷിക്ക് നിരവധി പീഡാനുഭവങ്ങളുണ്ടായി. സംഘ്പരിവാരത്തിന്റെ സവര്‍ണ്ണരായ പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ജാതിവിവേചനത്തിന്റെ ദുരനുഭവങ്ങള്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നു.
ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’യും മറ്റു ചിലതുമായിരുന്നു അക്കാലത്ത് ഭന്‍വര്‍ നിത്യേന വായിച്ചത്. അതിലൂടെ അവന്‍ ഒരു ഹിന്ദു മത ഭ്രാന്തനായിത്തീര്‍ന്നു’. മുസ്‌ലിംകള്‍ നിതാന്ത ശത്രുക്കളായി. സിര്‍ദിയ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം കുടുംബം പോലും താമസമുണ്ടായിരുന്നില്ല. ശാഖയില്‍നിന്നു കേട്ട പൊലിപ്പിച്ചെടുത്ത കഥകളിലൂടെയും വികലമാക്കിയ ചരിത്ര ശകലങ്ങളിലൂടെയും തന്റെ മനസ്സില്‍ പ്രതിഷ്ഠിതമായിരിക്കുന്ന ആജന്മശത്രുവിനെ ഭന്‍വര്‍ നേരില്‍ കാണുന്നത് പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഗ്രാമത്തിലെ ഗവ. ആയുര്‍വേദ ക്ലിനിക്കിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവന്ന ജീവനക്കാരനായ ആ മുസ്‌ലിം പുരുഷനെ ഭീകരജീവിയെ പോലെയാണ് താന്‍ നോക്കിക്കണ്ടതെന്ന് അദ്ദേഹം എഴുതുന്നു.
ഹിന്ദു രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായിരുന്ന കാലത്ത് ഭന്‍വറിന്റെ ജീവിതാഭിലാഷം ആര്‍.എസ്.എസ് പ്രചാരക് ആവുക എന്നതായിരുന്നു. ആര്‍.എസ്.എസില്‍ പ്രചാരക് പദവിയിലിരിക്കുന്നവര്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. അവര്‍ വിവാഹ ജീവിതം ഉപേക്ഷിച്ച് സംഘത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്നു. പ്രചാരക്മാരില്‍ നിന്നാണ് സര്‍ സംഘ്ചാലകിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. പ്രചാരക് ആകണമെന്ന തന്റെ ആഗ്രഹം ഭന്‍വര്‍ തനിക്ക് അടുപ്പമുള്ള ഒരു പ്രചാരകിനോട് പറഞ്ഞു. അയാള്‍ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പ്രചാരകിന് സമൂഹത്തിന്റെ പല തട്ടിലുള്ളവരുമായി അടുത്തിടപഴകേണ്ടി വരും. ഏതെങ്കിലും സന്ദര്‍ഭത്തില്‍ താഴ്ന്ന ജാതിക്കാരനാണെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ സംഘം പ്രവര്‍ത്തനത്തിന് അത് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു അയാള്‍ പറഞ്ഞ കാരണം. പ്രചാരകിന് പകരം ‘വിസ്താരക്’ ആകാനായിരുന്നു അയാള്‍ ഭന്‍വറിനെ ഉപദേശിച്ചത്. വിസ്താരകര്‍ക്ക് ഗാര്‍ഹസ്ഥ്യ ജീവിതം നയിച്ചുകൊണ്ട് സംഘ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ബാബരി മസ്ജിദ് തകര്‍ക്കല്‍ യജ്ഞത്തിന്റെ ആദ്യ ഉദ്യമത്തില്‍ ഭന്‍വര്‍ പങ്കെടുത്തിരുന്നു. മുലായംസിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള യു.പി ഗവണ്‍മെന്റ് കര്‍ശനമായി ചെറുത്തതിനാല്‍ പരാജിതനായി മടങ്ങേണ്ടിവന്നു. 1992ല്‍ ‘കര്‍സേവ’ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീടാണ് ഭന്‍വര്‍ മെഘ് വന്‍ഷി അംബേദ്കര്‍ ആശയങ്ങളില്‍ ആകൃഷ്ടനായി ആര്‍.എസ്.എസ് ഉപേക്ഷിച്ചത്.
സിര്‍ദിയാസ് ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ഭന്‍വര്‍ മെഘ് വന്‍ഷി തന്റെ സ്‌കൂള്‍ പഠനകാലത്ത്, ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന ബെന്‍ഷിലാലിന്റെ സ്വാധീനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ ചേര്‍ന്നു. തീവ്രഹിന്ദുത്വ വാദിയായിരുന്ന അധ്യാപകന്‍ അയാളുടെ വിദ്യാര്‍ത്ഥികളെ ഒഴിവു സമയങ്ങളില്‍ പുറത്തുകൊണ്ടുപോയി ചില വ്യായാമമുറകള്‍ പരിശീലിപ്പിക്കുന്നതോടൊപ്പം ഹിന്ദുത്വ ആശയങ്ങളും പകര്‍ന്നുകൊടുത്തിരുന്നു. അങ്ങനെ ഭന്‍വര്‍ തന്റെ ഗ്രാമത്തിലെ ആദ്യത്തെ ആര്‍.എസ്.എസ് ശാഖയിലെ സ്വയം സേവകനും പ്രധാന ചുമതലകളുടെ നിര്‍വാഹകനുമായിത്തീര്‍ന്നു. ജിജ്ഞാസുവും വായനാ തല്‍പരനുമായിരുന്ന ഭന്‍വര്‍ മനസ്സിലുണരുന്ന സംശയങ്ങള്‍ തുറന്നു ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നു.
സൂര്യന്‍ കത്തിജ്വലിക്കുന്ന ഗോളമാണെന്നും ആര്‍ക്കും അതിന് സമീപത്തെത്താന്‍ സാധ്യമല്ലെന്നും സ്‌കൂളില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍, അതേ അധ്യാപകന്‍ ശാഖയില്‍ ഹനുമാന്‍ സൂര്യഗോളത്തെ വിഴുങ്ങിയ പുരാണകഥ പറഞ്ഞപ്പോള്‍ ഭന്‍വര്‍ അതിന്റെ പൊരുത്തക്കേട് തുറന്നു ചോദിച്ചു. അറിഞ്ഞ കാര്യങ്ങളെ യുക്തിപരമായി പരിശോധിക്കുന്ന ആ കൗമാരക്കാരന്റെ ശീലം ബൗദ്ധിക പ്രമുഖന്മാര്‍ക്ക് തലവേദനയായി. അനുയായികള്‍ അനുസരിക്കുകയും എതിര്‍ത്തൊന്നും പറയാതെ നല്‍കുന്നത് മാത്രം സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് അവര്‍ക്ക് കൂടുതലിഷ്ടം. ‘സംശയം പുലര്‍ത്തുന്നവര്‍ക്ക് വിനാശമായിരിക്കും ഫലം’ (സംശയാത്മാ വിനാശ്യതി) എന്നര്‍ത്ഥം വരുന്ന സംസ്‌കൃത വചനം കൊണ്ട് ഒടുവില്‍ അവര്‍ ഭന്‍വറിന്റെ സ്വതന്ത്ര ചിന്താശീലത്തിന്റെ തളിര്‍പ്പുകളെ താല്‍ക്കാലികമായി കരിച്ചുകളഞ്ഞു. മാനവികവും സാമൂഹ്യോന്മുഖവുമായ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള വായനയുടെയും മതേതര സാംസ്‌കാരിക കൂട്ടായ്മകളുടേയും വഴികള്‍ ഭന്‍വറിന്മുന്നില്‍ വിലക്കപ്പെട്ടു. പുരോഗമനപരമായ ചിന്താധാരകള്‍ ഏതെങ്കിലും വിധത്തില്‍ സ്വയം സേവകരില്‍ കടന്നുകൂടാതിരിക്കാന്‍ പ്രചാരകന്മാര്‍ എപ്പോഴും ശ്രദ്ധിച്ചു. ആര്‍.എസ്.എസിന്റെ ഉയര്‍ന്ന നേതൃത്വത്തില്‍നിന്നും നേരിട്ട ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് അകന്നു നില്‍ക്കുന്ന സ്വയം സേവകനെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു പ്രചാരകനുമൊത്ത് പോയതിനെക്കുറിച്ച് ഭന്‍വര്‍ മെഘ് ഷെന്‍വി പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. സ്വയംസേവകന്‍ അനുനയ വാക്കുകള്‍ക്ക് വഴങ്ങിയില്ല. ആര്‍.എസ്.എസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. തിരിച്ചുപോരാന്‍ നേരം അയാള്‍ അവര്‍ക്ക് ‘ഓഷോ ടൈംസ്’ എന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ നല്‍കി. പ്രചാരക് അത് സ്വീകരിച്ചില്ല. കയ്യില്‍ സൂക്ഷിച്ച ‘ഓഷോ ടൈംസ്’ ഭന്‍വര്‍ പിന്നീട് വായിക്കാനെടുത്തപ്പോള്‍ പ്രചാരക് അത് തട്ടിയെടുത്ത് ദേഷ്യപ്പെട്ടു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങള്‍ ‘ഓഷോ ടൈംസി’ലൂടെ വായിച്ചതിനാലായിരുന്നു ആര്‍. എസ്.എസ് സ്വയംസേവകന്‍ പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുപോയത്.
ജീവന്റെ ജീവനായി ചേര്‍ത്തുനിര്‍ത്തിയ ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ കാപട്യം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഭന്‍വറിനെ സഹായിച്ചത് ഒരു ‘അസ്ഥികലശ യാത്ര’യായിരുന്നു. ആദ്യ കര്‍സേവയില്‍ പങ്കെടുത്ത് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുവരുന്ന ‘അസ്ഥികലശ യാത്ര’ ജില്ലാ കേന്ദ്രത്തിലേക്ക് സിര്‍ദിയ ഗ്രാമത്തിലൂടെയാണ് കടന്നുപോയത്. അസ്ഥികലശ യാത്ര സംഘ്പരിവാര്‍ സംഘടനകളുടെ പൊതു സംഘാടകത്വത്തിലാണ് നടന്നത്. സന്യാസിമാരും ബ്രാഹ്മണ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ആ പരിപാടി തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രധാന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഭന്‍വര്‍ ആഗ്രഹിച്ചു. സംഘ്പരിവാറിന്റെ സവര്‍ണ്ണ നേതാക്കള്‍ ദലിത് കുടുംബങ്ങളില്‍വന്ന് ഭക്ഷണം കഴിക്കില്ലെന്ന് ഭന്‍വറിന്റെ പിതാവ് പറഞ്ഞു. ജാതിരഹിത ഹിന്ദുസമൂഹം ലക്ഷ്യംവെക്കുന്നുവെന്ന ആര്‍.എസ്.എസ് വാചാടോപങ്ങള്‍ കേട്ടു ശീലിച്ച ഭന്‍വറിന് അത് വിശ്വസിക്കാനായില്ല. അക്കാര്യം പിതാവിനോടുള്ള വെല്ലുവിളിയായെടുത്ത് തന്റെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ ഭന്‍വര്‍ മുന്നൊരുക്കങ്ങള്‍ നടത്തി. സംഘാടകനായ സേവാഭാരതി ഭാരവാഹി നന്ദലാലിനോട് ഭക്ഷണമൊരുക്കുന്ന കാര്യം പറഞ്ഞു. അയാള്‍ ഭന്‍വറിനെ നിരുത്സാഹപ്പെടുത്തി. ഉന്നത ജാതിക്കാരും പുരോഹിതരും പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അവര്‍ക്ക് ജാതിയില്‍ താഴ്ന്ന വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ വൈമനസ്യമുണ്ടാവുമെന്നായിരുന്നു ന്യായം. പക്ഷേ അവര്‍ നിര്‍ബന്ധിച്ചതിനാല്‍ തയ്യാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി പരിപാടി സ്ഥലത്തെത്തിക്കാന്‍ അയാള്‍ നിര്‍ദ്ദേശിച്ചു. ഭന്‍വര്‍ അങ്ങനെ ചെയ്തു. പരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനത്തിലിരുന്ന് പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ചു കൊള്ളുമെന്നായിരുന്നു ഭന്‍വറിനെ അറിയിച്ചത്. എന്നാല്‍ അസ്ഥികലശയാത്ര അടുത്ത കേന്ദ്രത്തിലേക്കു പോകുന്നതുവഴി ദലിത് ഭവനത്തില്‍ പാചകം ചെയ്ത ‘അയിത്താഹാരം’ അവര്‍ വാഹനത്തില്‍നിന്നും റോഡരികിലേക്കു വലിച്ചെറിഞ്ഞു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സൈക്കിളില്‍ അവിടെയെത്തിയ ഭന്‍വറിന് ഭക്ഷണപ്പൊതികള്‍ റോഡരികില്‍ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമായി തോന്നി. ഇതിനെക്കുറിച്ച് ഭന്‍വര്‍ സംഘ്പരിവാറിന്റെ ഉന്നതഘടകങ്ങളില്‍ പരാതിപ്പെട്ടു. എല്ലാവരും സംഭവത്തെ നിസ്സാരവത്കരിച്ചു. പ്രതീക്ഷ കൈവിടാതെ സര്‍സംഘചാലകിന് വിശദമായി എഴുതി. ഒരു മറുപടിയും ലഭിച്ചില്ല. സംഘ്പരിവാറില്‍ ഹിന്ദു മത ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ഥാനമില്ലെന്ന് ഭന്‍വര്‍ തിരിച്ചറിയുകയായിരുന്നു.
ദലിതനായതിനാല്‍ എല്ലാ രംഗങ്ങളിലും നേരിടേണ്ടിവന്ന വിവേചനങ്ങളെ ഹൃദയസ്പര്‍ശിയായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അധ്യാപകനായി നിയമനം ലഭിച്ചപ്പോള്‍ സഹ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒറ്റപ്പെടുത്തി പരിഹസിച്ചു. സ്‌കൂളില്‍ ദലിത് അധ്യാപകന് കുടിക്കാന്‍ പ്രത്യേകമായി വെള്ളം കരുതണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഭന്‍വര്‍ അത് അനുസരിച്ചില്ല. ഒടുവില്‍ കുട്ടികളെല്ലാം വീട്ടില്‍നിന്നും കുപ്പികളില്‍ വെള്ളം കൊണ്ടുവന്നു. നിരന്തരമായ വിവേചനത്തെത്തുടര്‍ന്ന് അദ്ദേഹം ജോലി രാജിവച്ചു. ഭൂരിപക്ഷവും മറ്റു പിന്നാക്ക സമുദായ (ഛആഇ)ത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. ദലിതനായ ഒരു അധ്യാപകന് ഇതാണ് നേരിടേണ്ടിവരുന്നതെങ്കില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ? ബ്രാഹ്മണന് അഗ്രസ്ഥാനമുള്ള ഉച്ചനീച ഘടനയില്‍ അധിഷ്ഠിതമായ ചാതുവര്‍ണ്യത്തെ പിന്താങ്ങുന്നവരെയാണ് ഭന്‍വര്‍ ബ്രാഹ്മണ്യ ചിന്താഗതിയുള്ളവര്‍ എന്നു വിളിക്കുന്നത്. അതിന് ജനനവുമായി ബന്ധമില്ല. ജാതിയില്‍ താഴ്ന്നവരായവര്‍ ബ്രാഹ്മണ്യത്തെ ആദരിക്കുകയും തങ്ങളുടെ അധസ്ഥിതിയെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ബ്രാഹ്മണ വ്യവസ്ഥയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അത് ഒരു മനോഭാവമാണ്. അങ്ങനെ വരുമ്പോള്‍ദലിത് വിഭാഗത്തിനെതിരെ ബില്ല് കൊണ്ടുവന്ന നരേന്ദ്രമോദിയും അതിനു അനുമതി നല്‍കിയ രാംനാഥ് കോവിന്ദും രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ബ്രാഹ്മണ്യ മനോഭാവമുള്ളവരാണ്. ഭക്ഷണപ്പൊതികള്‍ റോഡില്‍ വലിച്ചെറിഞ്ഞത് കണ്ട് മനസ്സ് വിഷമിച്ച് അത് ഭന്‍വറിനോട് വന്നു പറയുന്ന സുഹൃത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചയാളായിരുന്നു.
തത്വത്തില്‍ ജാതിവിരുദ്ധത പ്രസംഗിക്കുന്ന ആര്‍.എസ്.എസ് പ്രയോഗത്തില്‍ ജാതി സംസ്ഥാപനത്തിനാണ് ശ്രമിക്കുന്നതെന്ന് പുസ്തകം പറഞ്ഞു തരും. ആര്‍.എസ്.എസിന്റെ ഗണവേഷം ധരിക്കുന്ന സ്വയം സേവകരായ എല്ലാ ദലിത് ആദിവാസി വ്യക്തികളോടും ഭന്‍വര്‍ ചോദിക്കുന്നു: ‘ആര്‍.എസ്.എസിന്റെ തൊണ്ണൂറിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ജാതിക്കും തൊട്ടുകൂടായ്മക്കുമെതിരെ ഒരൊറ്റ സമരമെങ്കിലും നടത്തിയത് ചൂണ്ടിക്കാട്ടാമോ? എന്തുകൊണ്ടാണ് ആര്‍.എസ്.എസ് ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് തുനിയാത്തത്? ഗംഗ മുതല്‍ പുഷ്‌കര്‍ വരെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദലിതര്‍ക്ക് പ്രത്യേക കുളിക്കടവുകള്‍ വേര്‍തിരിക്കുന്നതിനെതിരെ ആര്‍.എസ്.എസ്.എന്തുകൊണ്ടാണ് മിണ്ടാത്തത്? എല്ലാ ഗ്രാമങ്ങളിലും വ്യത്യസ്ത ഹിന്ദു ജാതികള്‍ക്ക് പ്രത്യേകം ശ്മശാനമുണ്ടാക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താത്തത്? പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്? ആര്‍.എസ്.എസ് ജാതി സംവരണത്തെ എതിര്‍ക്കുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്?’ അങ്ങിനെ നീളുന്നു ഭന്‍വറിന്റെ ചോദ്യങ്ങള്‍.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.