Connect with us

Video Stories

താലിബാന്‍ സഹകരണം അഫ്ഗാനിസ്ഥാന്‍ സമാധാനത്തിലേക്ക്

Published

on

കെ. മൊയ്തീന്‍കോയ
17 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ച. 2001-ല്‍ അമേരിക്കയും നാറ്റോ സഖ്യവും തകര്‍ത്ത അതേ താലിബാന് മുന്നില്‍ ‘അഭിമാനകര’മായ പിന്‍വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ് ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ച നല്‍കുന്ന സൂചന. കരട് സമാധാന കരാറിനെ കുറിച്ച് ഇരുപക്ഷവും സ്ഥിരീകരിക്കുന്നില്ലെങ്കിലും ‘മികച്ച പുരോഗതി’ ഉണ്ടായി എന്ന് സമ്മതിക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തം. രണ്ട് വര്‍ഷത്തിനകം അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. അതേവരെ അമേരിക്കന്‍ സൈനികരെ താലിബാന്‍ അക്രമിക്കരുതെന്നും ധാരണയായി.
താലിബാന്‍ നേരത്തെ ഉന്നയിച്ച ആവശ്യമാണ് വിദേശ സൈന്യത്തിന്റെ പിന്‍മാറ്റം. മറ്റ് പ്രശ്‌നങ്ങളില്‍ അവര്‍ക്ക് വാശിയില്ല. താലിബാന് വേണ്ടി ചര്‍ച്ച നയിച്ച സ്ഥാപക നേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബാര്‍ദാറിന്റെ പ്രസ്താവന ശുഭസൂചന നല്‍കുന്നുണ്ട്. നിര്‍ണായക പുരോഗതിയുണ്ടായെന്ന് അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദിന്റെ നിലപാട് സമാധാനത്തിന്റെ വഴിയില്‍ ബഹുദൂരം മുന്നോട്ട് പോയെന്ന് തെളിയിക്കുന്നു. അഫ്ഗാന്‍ ഭരണകൂടവുമായി താലിബാനെ മേശക്ക് ചുറ്റും ഇരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭരണകൂടവുമായി ചര്‍ച്ചക്ക് താലിബാന്‍ തയാറില്ല. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുടെ പാവ സര്‍ക്കാര്‍ എന്നാണ് താലിബാന്റെ വിമര്‍ശനം. അതുകൊണ്ടാണ് അമേരിക്കയുമായി ചര്‍ച്ചക്ക് തയാറായത്. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിലയിരുത്തുവാനും ബോധ്യപ്പെടുത്തുവാനും അമേരിക്കന്‍ പ്രതിനിധി കാബൂളിലെത്തി. പ്രസിഡണ്ട് അഫ്‌റഫ് ഗനി ഇവയെക്കുറിച്ച് സമ്മതം അറിയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.
ഖത്തറില്‍ ആറ് ദിവസങ്ങളില്‍ നാല് റൗണ്ട് ചര്‍ച്ച നടന്നു. അതിന് മുമ്പ് അബുദാബിയിലും അമേരിക്ക-താലിബാന്‍ കൂടിക്കാഴ്ച നടന്നിരുന്നതാണ്. പാക്കിസ്താന്റെ സഹകരണവും അമേരിക്ക തേടി. അഭ്യന്തര യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യ ആതിഥേയത്വം വഹിച്ച് ചര്‍ച്ച നടത്തുവാന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ. അഫ്ഗാന്‍ സര്‍ക്കാര്‍, അമേരിക്ക പ്രതിനിധികള്‍ റഷ്യന്‍ നീക്കത്തോട് എതിര്‍ത്തു. അഫ്ഗാനിന്റെ 56.3 ശതമാനം ഭൂപ്രദേശം മാത്രമാണ് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ 229 ജില്ലകള്‍. ശേഷിക്കുന്നവ താലിബാന്‍ നിയന്ത്രണത്തിലോ, സ്വാധീനത്തിലോ ആണ്. 17 വര്‍ഷത്തിനകം അമേരിക്കന്‍ സൈനികരില്‍ 2500 മരണം സംഭവിച്ചു. കോടിക്കണക്കിന് ഡോളറുകള്‍ യുദ്ധത്തിന് വിനിയോഗിച്ച് സാമ്പത്തികമായി പ്രതിസന്ധിയിലായി അമേരിക്ക! വിദേശത്ത് നിന്ന് പരമാവധി സൈനികരെ തിരിച്ച് കൊണ്ടുവരിക എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ നയത്തിന്റെ കാതല്‍. സിറിയയില്‍ നിന്ന് സൈനിക പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉണ്ടത്രെ! ഇവയില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും ഉള്‍പ്പെടും. ഒന്നേമുക്കാല്‍ ലക്ഷത്തോളം സൈനികര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം 63,000. മധ്യപൗരസ്ത്യദേശത്തും അരലക്ഷത്തോളം സൈനികരുണ്ട്. അഫ്ഗാനില്‍ 14,000 സൈനികരാണുള്ളത്.
അഫ്ഗാനിസ്ഥാനില്‍ 2001-ല്‍ അധിനിവേശത്തിന് ശേഷം അമേരിക്കയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം അവകാശപ്പെടാനില്ല. 1996-2001 കാലത്ത് അഫ്ഗാന്‍ ഭരണം താലിബാന്‍ ആണ് നിര്‍വഹിച്ചത്. എതിരാളികള്‍ക്ക് ഒപ്പം വന്‍ സൈനിക സന്നാഹങ്ങളോടെ അമേരിക്ക കടന്നുവന്നപ്പോള്‍ താലിബാന്‍ ഏറ്റുമുട്ടാന്‍ തയാറായില്ല. കാബൂളിലെ ഭരണ കേന്ദ്രങ്ങളില്‍ നിന്ന് പിന്മാറി. അന്ന് 40,000 വരുന്ന താലിബാന്‍ സൈനികരില്‍ ഒരാളെ പോലും പിടികൂടാന്‍ അമേരിക്കന്‍ സൈനികര്‍ക്ക് കഴിഞ്ഞതുമില്ല. അവര്‍ പ്രാന്തപ്രദേശങ്ങളിലേക്ക് പിന്മാറി. കാബൂളില്‍ നിന്ന് കാണ്ഡഹാറിലേക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മാറ്റി. ഒളിപ്പോരില്‍ മിടുക്കന്മാരായ താലിബാനികള്‍ പിന്നീട് ‘ഒളിയുദ്ധ മുറ’കളിലൂടെ നാറ്റോ സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത കാലത്തായി താലിബാന്‍ ശക്തി വര്‍ധിച്ചു. കാബൂളിലെ അതീവ സുരക്ഷാ താവളങ്ങളില്‍ കടന്ന് കയറി വന്‍ നാശങ്ങള്‍ വരുത്തി. നിരവധി അഫ്ഗാന്‍ സര്‍ക്കാര്‍ സൈനികരെ കൊലപ്പെടുത്തി. കഴിഞ്ഞാഴ്ചയാണ് 100 സൈനികര്‍ താലിബാന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
1990-ല്‍ താലിബാന്‍ സ്ഥാപിച്ചവരില്‍ മുല്ല മുഹമ്മദ് ഉമറിന് ഒപ്പം ഉണ്ടായിരുന്ന അബ്ദുല്‍ ഗനി ബാര്‍ദാര്‍ ആണ് ഖത്തര്‍ ചര്‍ച്ച നയിച്ചത്. മുല്ല ഉമറിന്റെ വിയോഗ ശേഷം താലിബാന്‍ നേതാവായ മുല്ല അഖ്താര്‍ മസൂം തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമാധാന സമ്മേളനത്തിന് ബാര്‍ദാര്‍ എത്തിയത്.
1979 മുതല്‍ നാല് പതിറ്റാണ്ട് കാലമായി അഭ്യന്തര സംഘര്‍ഷത്തിലാണ് അഫ്ഗാന്‍. 1979-ല്‍ സോവിയറ്റ് യൂണിയന്റെ ചെമ്പടയുടെ സഹായത്തോടെ പത്ത് വര്‍ഷം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഭരണം. ഇതിന് എതിരെ പാശ്ചാത്യ. സഹായത്തോടെ അഫ്ഗാന്‍ മുജാഹിദീന്‍ പോരാളികള്‍ നടത്തിയ പോരാട്ടം. 1989-ല്‍ സോവിയറ്റ് യൂണിയന്‍ പിന്മാറി. മുജാഹിദീന്‍ പോരാളികള്‍ക്ക് പിന്തുണ നല്‍കി ഒസാമാ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ വിദേശ പോരാളികളും ചെമ്പടയ്ക്ക് എതിരെ രംഗത്തുണ്ടായിരുന്നു. ബിന്‍ ലാദനെയും അല്‍ഖാഇദയെയും പരിശീലിപ്പിച്ചതും ആയുധമണിയിച്ചതും അമേരിക്കന്‍ ഭരണകൂടം! ചെമ്പടയുടെ തിരിച്ചുപോക്കിന് ശേഷം മുജാഹിദ്ദീന്‍ ഭരണം. അവര്‍ക്കിടയില്‍ വഴക്കും തമ്മിലടിയും രൂക്ഷമായപ്പോഴാണ് മത വിദ്യാര്‍ത്ഥികള്‍ (താലിബാന്‍) പോരാളികളുമായി ഭരണം കയ്യടക്കുന്നത്. 1996 മുതല്‍ അഞ്ച് വര്‍ഷക്കാലം സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു താലിബാന്‍ ശ്രമം. 2001-ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രം അല്‍ഖാഇദ അക്രമിച്ച് തകര്‍ത്ത സംഭവത്തോടെ അമേരിക്ക തിരിച്ചടിച്ചു.
അല്‍ഖാഇദയുടെ സംരക്ഷകര്‍ താലിബാന്‍ ഭരണകൂടമാണ് എന്നാരോപിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടക്കി. 17 വര്‍ഷത്തിന് ശേഷവും താലിബാന്‍ സ്വാധീനം അഫ്ഗാനില്‍ ശക്തമാണെന്ന് അമേരിക്ക തിരിച്ചറിയുന്നു. ദേശീയ മുഖ്യധാരയിലേക്ക് താലിബാനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം വിജയകരമാകട്ടെ എന്നാണ് ലോക സമൂഹത്തിന്റെ ആഗ്രഹം. നേപ്പാളില്‍ മാവോയിസ്റ്റ് തീവ്രവാദികളെ ദേശീയ ധാരയുടെ ഭാഗമാക്കിയതിന്റെ ഗുണഫലം നേപ്പാളും ലോകവും അനുഭവിക്കുന്നു. അഫ്ഗാനിലും സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.