Connect with us

Video Stories

ഇനിയും വരുമോ ഒരു ബനാത്ത് വാല സാഹിബ്…

Published

on

യു.കെ മുഹമ്മദ് കുഞ്ഞി

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി നിലവിൽ വന്ന കോൺഗ്രസ്സിതര ഗവർമെണ്ടായ മൊറാർജി ദേശായിയുടെ ഭരണകാലഘട്ടമായ 1977 ൽ കന്നിക്കാരനായ ഒരു മുസ്ലിം ലീഗ് അംഗം ലോക്സഭയിൽ ഇടിമുഴക്കം സൃഷ്ടിച്ചത് വെറും വാക്പയറ്റ് കൊണ്ടല്ല. കൃത്യമായ ഉദാഹരണങ്ങൾ നിരത്തി, അതും ലോക രാഷ്ട്രങ്ങളിലെ കോടതി വിധികൾ പോലും കൊണ്ട് വന്ന് പാർലമെൻറിനെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.

വന്ദേമാതരാം ആലാപനം നിർബന്ധമാക്കാനുള്ള വിവാദ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഒരു കോടതി വിധിയിൽ പറഞ്ഞ “വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ആത്മസത്തയാണ് ” എന്ന പ്രസിദ്ധമായ ഉദ്ധരണി ലോക്സഭയിൽ പറഞ്ഞപ്പോൾ
മൊറാർജി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ എൽ.കെ. അദ്വാനിയെയും എ.ബി. വാജ്പേയിയെയും പോലും സ്തംബ്ധരായി എന്ന് അന്നത്തെ ദേശീയപത്രങ്ങൾ പോലും എഴുതിയിരുന്നു.

ആ ഇടി മുഴക്കം പൊന്നാനിയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജി.എം. ബനാത്ത് വാല സാഹിബിന്റെതായിരുന്നു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ അദ്ധ്യക്ഷൻ, പാർലിമെൻറിൽ മത ന്യൂന പക്ഷത്തിൻറെ ശക്തനായ വക്താവ്, വശ്യ മനോഹരമായ വാക് ചാരുതി കൊണ്ട് പ്രഭാഷണ കലയുടെ മർമ്മം കണ്ടറിഞ്ഞ വാഗ്മി. വിശേഷണങ്ങൾ ധാരാളമുണ്ടെങ്കിലും അവയിലൊന്നും ഒതുങ്ങുന്നതല്ല ബനാത്ത് വാല സാഹിബിൻറെ സാന്നിധ്യം.

മാന്യമായ ഇടപെടൽ, സൗഹൃദം കലർന്ന സംസാരം, പാർട്ടിയോടുള്ള കൂറ്, സമൂഹത്തോടുള്ള പ്രതിബദ്ധത, ജനങ്ങളിലുള്ള വിശ്വാസം. ഇവയെല്ലാം അദ്ദേഹത്തിൻറെ സ്വഭാവ വൈശിഷ്ട്യമായിരുന്നു.

രാഷ്ട്രീയത്തിലും ചരിത്രത്തിലുമുള്ള അഗാധ പാണ്ഡിത്യം, മികച്ച പാര്‍ലമെന്‍േററിയന്‍, ഉജ്ജ്വല പ്രഭാഷകൻ, പ്രതിഭാധരനായ ഗ്രന്ഥകാരന്‍ തുടങ്ങിയവയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു.

1933 ആഗസ്ത് 15 ന് മുംബൈയിലാണ് ജനനം. സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എം.കോം, ബി.എഡ്.ബിരുദം നേടിയ അദ്ദേഹം അദ്ധ്യാപകനായാണ് പൊതു ജീവിതം ആരംഭിച്ചത്. ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

1961ൽ മുസ്‌ലീം ലീഗിൻറെ എക്‌സിക്യൂട്ടീവ്‌ അംഗമായ അദ്ദേഹം, 1967 ലും 1972 ലും മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഉമർ ഖാദി മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി നിയമ സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലിം ലീഗ് മുംബൈ സിറ്റി സെക്രട്ടരി, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടരി, പ്രസിഡണ്ട്, അഖിലേന്ത്യാ ജനറൽ സെക്രട്ടരി, 1994 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ദേശീയ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

1977 ജയിച്ചു തുടങ്ങിയ അദ്ദേഹം, 1980, 1984,1989, 1996, 1998, 1999. വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഏതാണ്ടെല്ലാ തവണയും ഒരു ലക്ഷത്തിന് മുകളിൽ ഭൂരി പക്ഷത്തിനായിരുന്നു വിജയം.

മുംബൈയില്‍ മണ്ണിൻറെ വാദവും വർഗ്ഗീയ വികാരവും ഇളക്കി വിട്ട്, മലയാളികളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടാൻ ശ്രമിച്ചവർക്കെതിരെ നിയമ സഭയിലെ ബനാത്ത് വാല സാഹിബിൻറെ പോരാട്ടങ്ങൾ ദേശീയ ശ്രദ്ധ നേടിയപ്പോൾ, ബാഫഖി തങ്ങളും സി.എച്ചുമടക്കമുള്ള നേതാക്കളാണ് അദ്ദേഹത്തെ കേരളവുമായി അടുപ്പിച്ചത്.

പാർലിമെൻറിൽ വെറും രാഷ്ട്രീയം പറയുന്ന പ്രകൃതക്കാരനായിരുന്നില്ല ബനാത്ത്‌ വാല സാഹിബ്. ന്യൂനപക്ഷ വിഭാഗത്തിൻറെ അവകാശപ്പോരാട്ടങ്ങൾക്കായിരുന്നു തൻറെ പ്രസംഗമത്രയും. അതിനാലാകണം ഇന്ദിരാ ഗാന്ധി പോലും ന്യൂനപക്ഷ വിഷയം വരുമ്പോൾ ബനാത്ത് വാല സാഹിബിൻറെ പ്രസംഗത്തെ സസൂക്ഷ്മം വീക്ഷിച്ചത്.

1986 കാല ഘട്ടത്തിലെ ശരീഅത്ത് വിവാദ കാലത്തെ ബനാത്ത് വാല സാഹിബിൻറെ പാർലമെൻറിലെ ഇടപെടൽ മുസ്ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അന്ന് പാർലിമെൻറ് അംഗീകരിച്ച ” മുസ്ലിം വുമണ്‍ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവേർസ് ആക്റ്റ്” എന്ന ശരീഅത്ത് ബിൽ യഥാർത്ഥത്തിൽ ബനാത്ത് വാല സാഹിബിൻറെ സ്വകാര്യ ബില്ലായിരുന്നു.

ഒരു പാർലിമെൻറ് അംഗത്തിൻറെ സ്വകാര്യ ബിൽ രാഷ്ട്രത്തിൻറെ നിയമമാവുന്നത് അത്യപൂർവ്വമാണ്. ബനാത്ത് വാല സാഹിബ് കൊണ്ട് വന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിൻറെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്.

ജാമിയ മില്ലിയ വിഷയം, ബാബ്‌രി മസ്ജിദ് പ്രശ്നം തുടങ്ങി സമുദായത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ബനാത്ത് വാല സാഹിബിൻറെ സജീവ ഇടപെടൽ ഉണ്ടായി എന്ന് തന്നെ പറയാം.

മുസ്ലിം ലീഗ് പോലുള്ള പാർട്ടിയുടെ ഒരു പാർലിമെൻറ് അംഗം കേവലമായൊരു മണ്ഡല വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല. പാർശ്വ വൽക്കരിക്കപെട്ട ഒരു സമൂഹത്തിൻറെ പുരോഗതിക്കും, ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾക്ക് ആശ്രയവവും ആശ്വാസവുമായും അവരുടെ ശബ്ദവും സാന്നിദ്ധ്യവുമായും നിലകൊള്ളേണ്ടവരാണ്. ഇക്കാര്യത്തിൽ ഏറെ വിജയിച്ച നേതാവായിരുന്നു ബനാത്ത് വാല സാഹിബ്.

ഫാസിസം കൊടികുത്തിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അറിയാതെയെങ്കിലും മനസ്സ് മന്ത്രിക്കുകയാണ്. “ഇനിയും വരുമോ ഒരു ബനാത്ത് വാല സാഹിബ്…”

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.