Connect with us

More

സി.ഡി.എസ് വെറുമൊരു തസ്തികയല്ല

Published

on

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവ്. എന്നാല്‍ ഈ ജാതിമത-ഭാഷാസംസ്‌കാര വൈജാത്യങ്ങളെ ഛിന്നഭിന്നമാക്കി ഏകശിലാരാഷ്ട്രനിര്‍മിതിയിലേക്ക് പാകപ്പെടുത്തുകയാണ് രാജ്യംഭരിക്കുന്ന ഭരണകൂടമിപ്പോള്‍. നൂറ്റാണ്ടോളംനീണ്ട നയരൂപീകരണവും അഞ്ചുവര്‍ഷത്തെ ഭരണതലത്തിലെ പ്രായോഗികപരിശ്രമവും ഫലപ്രാപ്തിയിലെത്തിക്കുകയാണ് രണ്ടാംമോദിസര്‍ക്കാരിന്റെ ശിഷ്ടകാലദൗത്യമെന്ന് തോന്നുന്നു. ജനാധിപത്യവും മതേതരത്വവും സ്ഥിതിസമത്വവുമൊക്കൈ ഉദ്‌ഘോഷിക്കുന്ന മഹത്തായ ഇന്ത്യന്‍ഭരണഘടനയെ ഒറ്റയടിക്ക് ചവറ്റുകൊട്ടയിലിടാന്‍ കഴിയാത്തതുകൊണ്ടുമാത്രം പലമാതിരി പൊളിച്ചെഴുതുന്ന തിരക്കിലാണ് മോദിയും കൂട്ടരുമെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌സമ്മേളനത്തിലെ മുപ്പതോളം നിയമഭേദഗതികള്‍ നമ്മോട് സവിസ്തരം വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രത്തിനുമേല്‍ നിര്‍ണായകവും ഭയാനകവുമായ നയവ്യതിയാനങ്ങളാണ് സംഘപരിവാര്‍ മൂശയില്‍ ഇപ്പോള്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച എഴുപത്തിമൂന്നാംസ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ ഒന്നരമണിക്കൂര്‍നീണ്ട പ്രഭാഷണത്തില്‍ ഒളിഞ്ഞുകിടക്കുന്നത് മറ്റൊന്നല്ല. കശ്മീര്‍, മുത്തലാഖ്, ജനസംഖ്യാവര്‍ധനവ് തുടങ്ങി പ്രസംഗത്തിലെ പലതും പതിറ്റാണ്ടുകള്‍ക്കുമുമ്പേ രാജ്യം കൂലങ്കഷമായി ചര്‍ച്ചചെയ്തതും നാടിന്റെ സാകല്യതക്ക് മങ്ങലേല്‍പിക്കുമെന്നതിനാല്‍ നിരാകരിക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തതുമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സേനക്കാകെ ഒരൊറ്റ തലവന്‍ അഥവാ സംയുക്തസൈനിക മേധാവി എന്ന പഴയകുപ്പിയിലെ മോദിയുടെ പുതിയ വീഞ്ഞ്.

കാര്‍ഗില്‍ യുദ്ധാനന്തരം 1999ലാണ് ഇത്തരമൊരു തസ്തികയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്തത്. സര്‍ക്കാര്‍ അത് ഗൗരവത്തോടെ എടുക്കുകയും എം.സുബ്രഹ്മണ്യത്തെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ സംയുക്തസൈനിക മേധാവി എന്ന ആശയം നടപ്പാക്കാമെന്ന്് സമിതി നിര്‍ദേശം മുന്നോട്ടുവെച്ചു. എ.ബി.വാജ്‌പേയി സര്‍ക്കാരിലെ ആഭ്യന്തവകുപ്പുമന്ത്രിയായിരുന്ന എല്‍.കെ ആഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാഉപസമിതിയും ആശയത്തെ പിന്തുണക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യാനന്തരമുള്ള ഏഴുപതിറ്റാണ്ടിനിടെ ഒരിക്കല്‍പോലും സംയുക്തസൈനികമേധാവി ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഹാനി രാജ്യത്തിന് സംഭവിക്കുകയോ സൈന്യത്തില്‍നിന്ന് അത്തരമൊരു തസ്തികയുടെ അനിവാര്യത രാജ്യത്തിന് ബോധ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അധികാരമേറ്റയുടന്‍ പണ്ഡിറ്റ് നെഹ്രു ആദ്യംചെയ്തത് സൈനിക കമാണ്ടര്‍ ഇന്‍ ചീഫിനെ മാറ്റി സിവിലിയന്‍ ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു. പിന്നെന്തിനാണ് പ്രധാനമന്ത്രി മോദി തന്റെ സുപ്രധാനമായൊരു പ്രസംഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സി.ഡി.എസിനെക്കുറിച്ച് ഇത്ര വാചാലനായത് എന്ന് വിലയിരുത്തുമ്പോള്‍ അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ-പരുഷസൈനികഅജണ്ട അറിയാതെ പുറന്തള്ളിവരികയാണ്.
നിലവില്‍ രാഷ്ട്രപതിയാണ് സംയുക്തസൈനികമേധാവികളുടെ കമാണ്ടര്‍. അഥവാ കര, നാവിക,വ്യോമ സേനകള്‍ക്ക് യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ അതിനുള്ള അനുമതി കൊടുക്കേണ്ടത് രാഷ്ട്രപതിയാണ്. രാജ്യത്തിന്റെ പൂര്‍വസൂരികള്‍ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. ഇന്നും ഇന്ത്യ ജനാധിപത്യത്തിനിടയിലും കെട്ടുറപ്പുള്ള സൈനികശക്തിയായി ദക്ഷിണേഷ്യയില്‍ തുടരുന്നതിന ്കാരണം നമ്മുടെ ഈ മാതൃകാസംവിധാനമാണ്. യുദ്ധം, അതിലേക്കുള്ള സൗകര്യങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്നതിനും ഇന്ന് സൈനികമേധാവികള്‍ക്ക് പുറമെ രാജ്യത്ത് പ്രത്യേകമായ ഒരു സുരക്ഷാഉപദേഷ്ടാവ് തസ്തികയുണ്ട്. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട സിവിലിയല്‍ തസ്തികയാണ്. ഇദ്ദേഹത്തിനുപുറമെ പ്രതിരോധമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവ സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന സംയുക്ത സൈനികമേധാവി പദവി ഇതിനൊക്കെ അപ്പുറം എന്ത് ചുമതലയാണ ്പ്രത്യേകമായി വഹിക്കുക എന്ന് തീര്‍ത്തും വിശ്വസനീയമായ ഉത്തരങ്ങള്‍ പ്രധാനമന്ത്രി ഇതുവരെയും നല്‍കിയിട്ടില്ല. പല സൈനികവിദഗ്ധരും പറയുന്നത്, സംയുക്തസൈനിക മേധാവി എന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നും അദ്ദേഹത്തിന് സിവിലിയന്‍ നയരൂപീകരണത്തില്‍ പ്രത്യേകിച്ച് പങ്കാളിത്തമുണ്ടാകില്ലെന്നുമാണ്. നിലവില്‍ മൂന്ന് സൈനികമേധാവികളും മൂന്ന് തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനെ ഏകോപിപ്പിക്കുകയാണ് സി.ഡി.എസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഒരു വിശദദീകരണം. എന്നാല്‍ പാക്കിസ്താനുമായി രണ്ടും ചൈനയുമായി ഒന്നുമടക്കം മൂന്ന് യുദ്ധങ്ങളും പാകിസ്താനുമായി കാര്‍ഗില്‍ യുദ്ധവും നടത്തിയിട്ടുള്ള ഇന്ത്യന്‍ സൈന്യത്തിന് ഇത്തരമൊരു സൈനികഏകോപനം ഇല്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പറയുന്നവരാരും വ്യക്തമായ വിശദീകരണം തരുന്നില്ല. നാലിലും നമ്മുടെ ധീരദേശാഭിമാനികളായ സൈനികരുടെ ജീവത്യാഗവും കഠിനാധ്വാനവുംകൊണ്ട് ഇന്ത്യ വിജയംവരിക്കുകയും മേഖലയില്‍ ഇന്നും അഭിമാനിക്കാവുന്ന സൈനികശക്തിയായി നിലനില്‍ക്കുന്നുമുണ്ട്. സി.ഡി.എസ്സിന്റെ സാംഗത്യം അംഗീകരിക്കുന്നവര്‍ വാദിക്കുന്ന മറ്റൊന്ന് ചൈനക്കും അമേരിക്കക്കുമൊക്കെ ഇത്തരമൊരു സംവിധാനമുണ്ടെന്നതാണ്. എന്നാല്‍ അവരുടെ സൈനികസംവിധാനമല്ല ഇന്ത്യക്കുള്ളതെന്ന് നാം മനസ്സിലാക്കണം,

നിലവിലെ ബിപിന്‍ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് സീനിയോരിറ്റി മറികടന്ന് നിയമിക്കപ്പെട്ടത് മോദിയുടെ പ്രത്യേകതാല്‍പര്യം കൊണ്ടുമാത്രമായിരുന്നു. കശ്മീരിലേതടക്കമുള്ള റാവത്തിന്റെ പല നടപടികളും വലിയ വിവാദത്തിന് കാരണമായിട്ടുമുണ്ട്. വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അടുത്ത രണ്ടുമൂന്നുമാസത്തിനകം നിയമിക്കപ്പെടുന്ന സംയുക്തസൈനികമേധാവി ബിപിന്റാവത്തായിരിക്കും. ഭാവിയില്‍ സൈനികമേധാവികള്‍ക്കുമേല്‍ കാണാച്ചരടായി സി.ഡി.എസ്പദവി മാറ്റപ്പെട്ടാലും അല്‍ഭുതപ്പെടേണ്ടെന്നര്‍ത്ഥം. പ്രതിരോധമന്ത്രാലയത്തെ അപ്രസക്തമാക്കിയാണ് മോദിയുടെഓഫീസ് നേരിട്ട് മുപ്പതിനായിരം കോടിയുടെ റഫാല്‍യുദ്ധവിമാനകരാറിലൊപ്പിട്ടത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
ഒരൊറ്റ രാജ്യം-ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ വ്യക്തിനിയമം, ഒരു മതസാംസ്‌കാരികത, ഏകഭാഷ എന്നതൊക്കെ ബി.ജെ.പിയും സംഘപരിവാരവും വായിട്ടടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ സമാധാനപൂര്‍ണമായ ആണവനയത്തിലെ വ്യതിയാനവും പലതും മണക്കുന്നു. മുത്തലാഖ് നിരോധനവും യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ കാര്‍ക്കശ്യമാക്കിയതും കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന് മാത്രമാക്കിയതുമൊക്കെ ഈ ഏകശിലാരാഷ്ട്രനിര്‍മിതിയുടെ ഒന്നാന്തരം തെളിവുകളാണ്. 130കോടി ജനതയുടെ ദൈനംദിനജീവിതപ്രയാസങ്ങളുടെനേര്‍ക്ക് ചെറുഹസ്തമെങ്കിലും നീട്ടാതെയാണ് ഈ അതിസൈനികതയിലേക്കുള്ള എടുത്തുചാട്ടം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.