Video Stories
കേരള പൊലീസിലെ ആദ്യത്തെ സംഘിയല്ല സെന്‍കുമാര്‍, അവസാനത്തേതും
ബച്ചു മാഹി
സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്‍. നല്ലത്.
സെന്‍കുമാര്‍ എത്രമാത്രം കൊടിയ വിഷം ആയിരുന്നു / ആണ് എന്ന് സ്വയം വെളിപ്പെടുത്തുമ്പോഴും, കേരളാ പൊലീസിലെ ആദ്യത്തെ സംഘിയല്ല അയാള്‍; അവസാനത്തേതും.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ കേട്ട് സാക്ഷ്യം പറഞ്ഞ ‘ഐ വാണ്ട് ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബസ്റ്റാര്‍ഡ്‌സ്’ എന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയെ കൊന്നുതള്ളാന്‍ ഉത്തരവിട്ട അന്നത്തെ പാലക്കാട് ഐ.ജി രമണ്‍ ശ്രീവാസ്തവ എന്ന ഗോസായി സംഘി പിന്നീട് കേരള ഡി.ജി.പിയും സര്‍വീസില്‍ നിന്ന് വിരമിച്ചതില്‍പ്പിന്നെ, ഇപ്പോള്‍ ആഭ്യന്തരവകുപ്പ് ഉപേദേശിയുമാണ്.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ & കമ്പനിയെ രക്ഷിച്ചെടുക്കാന്‍ അവള്‍ക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുത്ത മാന്യദേഹമാണ് ഇപ്പോഴത്തെ ഡി.ജി.പി ബെഹ്‌റ. ജനുവരി മൂന്നിന്റെ ഹര്‍ത്താലില്‍ സംഘികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി പോലീസിനെ വിന്യസിക്കാതിരുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ ബാന്ധവങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നു.
പോലീസ് സേനയില്‍ അടിവേരുകള്‍ ആഴ്ത്തിയ ഹിന്ദുത്വ എലമെന്റ് മൂര്‍ത്തമായ ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ റിസീവിംഗ് എന്‍ഡില്‍ ഉള്ളത് സേനയിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത മുസ്ലിം, ദലിത് വിഭാഗങ്ങളും. വിവേചനം ഇല്ലാതാക്കാന്‍ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് (അഫിര്‍മേറ്റീവ് ആക്ഷന്‍) രാഷ്ട്രീയതലത്തില്‍ നടപടികള്‍ ആവശ്യമാണ്. കൂടാതെ, കഴിഞ്ഞ ഒരു മുപ്പത് വര്‍ഷത്തെയെങ്കിലും ഹിന്ദുത്വ ഡിറ്റാച്ച്ഡ് ആയ നീതിമതികളെക്കൊണ്ടുള്ള ഒരു ജുഡീഷ്യല്‍ ഓഡിറ്റ് അത്യന്താപേക്ഷിതമാണ് താനും. ഭാവിയിലെയും ഏതെങ്കിലും സമൂഹത്തോട് മുന്‍വിധിയോടെയുള്ള നീക്കങ്ങള്‍ക്ക് തടയിണ തീര്‍ക്കുകയും വേണം.
ഒരു ജനാധിപത്യക്രമത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള മിനിമം കാര്യങ്ങള്‍ ആണിവ. പക്ഷേ, സവര്‍ണ പ്രീണനം മാത്രം അജന്‍ഡയാക്കി വെച്ചിരിക്കുന്ന ഭരണപ്രതിപക്ഷക്കാരില്‍ നിന്ന് ഇവയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല എന്ന ദുഃഖസത്യം അവശേഷിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ